Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിലെ ദുരൂഹമരണങ്ങള്‍: മതഭീകരസംഘടനകളുടെ പങ്ക് വ്യക്തമായിട്ടും പോലീസിന് നിസ്സംഗത

ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ചിലരുടെ മരണത്തില്‍ മതതീവ്രവാദസംഘടനകള്‍ക്കുള്ള ബന്ധം വ്യക്തമായിട്ടും ഇത്തരം കൊലപാതകങ്ങള്‍ സാധാരണ മരണമോ ആത്മഹത്യയോ ആയാണ് പോലീസിന്റെ കണക്കില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 24, 2020, 10:17 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മതഭീകരവാദികള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്ന കൊലപാതകക്കേസുകളുടെ അന്വേഷണത്തില്‍ ഇപ്പോഴും ദരൂഹത. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ചിലരുടെ മരണത്തില്‍ മതതീവ്രവാദസംഘടനകള്‍ക്കുള്ള ബന്ധം വ്യക്തമായിട്ടും ഇത്തരം കൊലപാതകങ്ങള്‍ സാധാരണ മരണമോ ആത്മഹത്യയോ ആയാണ് പോലീസിന്റെ കണക്കില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  

കഴിഞ്ഞ പത്ത് വര്‍ഷത്തനുള്ളില്‍ നടന്ന കരക്കാടന്‍ വിനീഷ്, പറമ്പായി നിഷാദ്, കൊയിലേരിയന്‍ സുജിത്ത് എന്നീ യുവാക്കളുടെ മരണം ഇപ്പോഴും ദുരൂഹതയുടെ നിഴലിലാണ്. 2010 ഏപ്രല്‍ 10 നാണ് കണ്ണൂര്‍ പൊയ്‌ത്തുംകടവ് കവലയിലെ ഒരു ഷോപ്പില്‍ റോഡിന് അഭിമുഖമായി നിര്‍മ്മാണത്തൊഴിലാളിയായിരുന്ന കുന്നംങ്കൈ സ്വദേശിയായ കരക്കാടന്‍ വിനീഷിനെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇത് ആത്മഹത്യയാണെന്ന് പറയുമ്പോഴും മരണത്തിലേക്ക് നയിച്ച നിരവധി പരിക്കുകള്‍ വിനീഷിന്റെ ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ഇരുപത്തിനാലോളം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും വിനീഷിന്റെ മൃതദേഹത്തിലുണ്ടായിരുന്നു.  

വിനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് 13 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. കൊലപാതകക്കുറ്റം ചുമത്തുന്നതിന് പകരം ആത്മഹത്യാ പ്രേരണയാക്കി മാറ്റി പ്രതികളെ സഹായിച്ചുവെന്ന ആരോപണം അന്ന് തന്നെ പോലീസിനെതിരെ ഉയര്‍ന്നിരുന്നു. സംഭവത്തിന് മുമ്പ് പൊയ്‌ത്തുംകടവില്‍ പൂട്ടിയിട്ട മില്ലില്‍ തുടര്‍ച്ചയായി എന്‍ഡിഎഫ് രഹസ്യയോഗം നടത്തിയതായി വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു എറണാകുളം സ്വദേശയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് കാണിച്ചില്ല. പ്രതികളുടെ കുറ്റസമ്മതമൊഴിയില്‍ സമുദായാംഗങ്ങളെ അപമാനിക്കുന്ന ആരെയും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അതിന്റെ ഭാഗമായാണ് കൈകാര്യം ചെയ്തതെന്നുമുണ്ട്.  

മമ്പറം പറമ്പായിയിലെ നിഷാദിന്റെ കൊലപാതകവും സമാനമായ രീതിയില്‍ തന്നെയാണ്. 2012 ഒക്‌ടോബര്‍ ഇരുപത്തിയൊന്നിന് രാത്രിയാണ് നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വര്‍ഷങ്ങളായിട്ടും തെളിവുകളൊന്നും ലഭിച്ചില്ല. ബെംഗളൂരു സ്‌ഫോടനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുഴിയില്‍പീടിക സക്കീന മന്‍സിലില്‍ പി.എ. സലീമിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് നിഷാദ് തിരോധാനക്കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചത്. 25 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷന്‍ വാങ്ങി കൂട്ടാളികളുടെ സഹായത്തില്‍ നിഷാദിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നായിരുന്നു സലീമിന്റെ വെളിപ്പെടുത്തല്‍. തെളിവുകള്‍ ശേഖരിക്കുന്നതിന് ക്രൈംബ്രാഞ്ച് സലീമിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും പിന്നീട് കേസില്‍ പുരോഗതിയൊന്നുമുണ്ടായില്ല.

കൂട്ടുപ്രതികളുടെയും ക്വട്ടേഷന്‍ നല്‍കിയ ആളുടെയും പേരുകള്‍ സലീം നല്‍കിയതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. എന്നാല്‍ ക്രൈം ബ്രാഞ്ച് സംഘം ആരെയും കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. കേസ് അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് മൃതുസമീപനമാണ് സ്വീകരിച്ചത്. ബെംഗളൂരു സ്‌ഫോടനക്കേസില്‍ ഒളിവില്‍ കഴിയുന്ന സമയത്ത് തന്നെയാണ് സലീമും കൂട്ടരും നിഷാദിനെ കൊലപ്പെടുത്തിയത്.    

2018 ഫെബ്രവരി നാലിന് ചെക്കിക്കുളത്തെ കൊയിലേരിയന്‍ സുജിത്ത് (37) എന്ന യുവാവ് കൊല്ലപ്പെട്ടതിലും ദുരൂഹതയുണ്ട്. മൂന്നുപെരിയ എന്ന സ്ഥലത്ത് പണിതീരാത്ത കെട്ടിടത്തില്‍ രാത്രി എട്ടു മണിയോടെയാണ് സുജിത്തിന്റെ മരണം നടന്നതെങ്കിലും രാവിലെയാണ് നാട്ടുകാരും പോലീസും മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോലീസ് പറയുമ്പോഴും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിനും ആന്തരികാവയവങ്ങള്‍ക്കും പരിക്കുള്ളതായി പറയുന്നുണ്ട്. സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു സുജിത്ത്. പാര്‍ട്ടിയുടെ ചുമരെഴുത്തും ബോര്‍ഡെഴുത്തുമായിരുന്നു ജോലി. സുജിത്തിന്റെ മരണത്തില്‍ ഇതുവരെ ദുരൂഹത നീങ്ങിയിട്ടില്ല. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.  

Tags: കൊലപാതകംdeath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.