Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഒരു അച്ഛന്റെ രോദനം

സ്വകാര്യസ്വത്ത് പാടില്ലെന്നല്ല എല്ലാ സ്വത്തും തനിക്ക് സ്വകാര്യമാകണമെന്ന പ്രത്യയശാസ്ത്രയുക്തിയാണ് വിജയന്റെ കാലത്തെ കമ്മ്യൂണിസമെന്ന് അറിയാത്തവരാണ് രാത്രിയാവുമ്പം എന്തെങ്കിലും വിളിച്ചുകൂവുന്നത്. കോടിയേരിയുടെ മകന്‍ കുടുങ്ങിയിട്ടും ചിറ്റപ്പന്‍ ജയരാജന്റെ മോന്‍ എടങ്ങേറിലായിട്ടും ഒരക്ഷരം മിണ്ടാതെ കൊറോണയുടെ മരണക്കണക്കും നോക്കിയിരുന്ന വിജയനാണ് മകളെ ചോദ്യം ചെയ്യണമെന്ന് കേട്ടപാടെ നിലവിട്ടത്. ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി മകളെയും മിസ്റ്റര്‍ മരുമകനെയും പറ്റി ഉയര്‍ന്നതോടെ വിജയനാകെ ക്ഷോഭിച്ചു. 'എന്റെ മോളെ പറ്റി നിങ്ങളെന്തെല്ലാമാണ് പറഞ്ഞത്' എന്ന് മുമ്പൊരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ആക്രോശിച്ച അച്ഛന്‍ പിണറായിയുടെ മുഖം എന്നത്തേതിനേക്കാള്‍ വികൃതമായി കേരളം കണ്ടു.

എം. സതീശന്‍ by എം. സതീശന്‍
Sep 20, 2020, 03:00 am IST
in Article

വിജയേട്ടന്‍ ഒരു കുടുംബസ്ഥനാണ്. സ്‌നേഹമയിയായ ഭാര്യയും മക്കളും കൊച്ചുമക്കളുമൊക്കെയുള്ള ഒരു ഗൃഹനാഥന്‍. പാര്‍ട്ടിക്കാര്‍ക്കുമുമ്പില്‍ വല്ലാണ്ട് തള്ളിത്തള്ളി ഒരു നേതാവിന്റെ ഇമേജൊക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നല്ലാതെ കാര്യത്തോടടുക്കുമ്പോള്‍ കക്ഷി ആളാകെ മാറും. മക്കളെക്കുറിച്ച് പറയുമ്പോഴേക്ക് അതുവരെയുള്ള നിഷ്‌കുഭാവം വെടിഞ്ഞ് അദ്ദേഹം പൊട്ടിത്തെറിക്കും. പിന്നെ ചിരിക്കുന്നതുകണ്ടാലും മാലോകര്‍ക്ക് പേടിയാവും. ഇതൊരു അച്ഛന്റെ രോദനമാണെന്ന് നാട്ടുകാരേ നിങ്ങള്‍ കരുതണം. അതാണ് വിജയേട്ടന്റെ കുടുംബസ്‌നേഹം. പാര്‍ട്ടിക്കാര്‍ക്ക് അതൊന്നും മനസ്സിലാകില്ല. അന്നേരം എകെ ഗോപാലനെയും ചടയന്‍ ഗോവിന്ദനെയുമൊക്കെ വലിച്ചിഴച്ചോണ്ട് വന്നിട്ട് ‘കണ്ടുപഠിക്ക്’ എന്ന് വിളമ്പുന്ന കുറേ മാമൂലുകാരുണ്ട്. അവരെയൊക്കെ വിജയന് പുച്ഛമാണ്. ഇതാള് വേറെയാണ്. ബ്രണ്ണന്‍ കോളേജും വടിവാളും സ്റ്റോക് എക്‌സ്‌ചേഞ്ചും സ്പ്രിങ്കഌറും ആറുമണിത്തള്ളുമൊന്നും അവര്‍ക്കറിയില്ല. വിപ്ലവത്തിന്റെ പുത്തന്‍ മുഖം അറിയണേല്‍ വിജയേട്ടന്റെ കമ്പനിയില്‍ കൂടണം.  

സ്വകാര്യസ്വത്ത് പാടില്ലെന്നല്ല എല്ലാ സ്വത്തും തനിക്ക് സ്വകാര്യമാകണമെന്ന പ്രത്യയശാസ്ത്രയുക്തിയാണ് വിജയന്റെ കാലത്തെ കമ്മ്യൂണിസമെന്ന് അറിയാത്തവരാണ് രാത്രിയാവുമ്പം എന്തെങ്കിലും വിളിച്ചുകൂവുന്നത്. കോടിയേരിയുടെ മകന്‍ കുടുങ്ങിയിട്ടും ചിറ്റപ്പന്‍ ജയരാജന്റെ മോന്‍ എടങ്ങേറിലായിട്ടും ഒരക്ഷരം മിണ്ടാതെ കൊറോണയുടെ മരണക്കണക്കും നോക്കിയിരുന്ന വിജയനാണ് മകളെ ചോദ്യം ചെയ്യണമെന്ന് കേട്ടപാടെ  നിലവിട്ടത്. ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി മകളെയും മിസ്റ്റര്‍ മരുമകനെയും പറ്റി ഉയര്‍ന്നതോടെ വിജയനാകെ ക്ഷോഭിച്ചു. ‘എന്റെ മോളെ പറ്റി നിങ്ങളെന്തെല്ലാമാണ് പറഞ്ഞത്’ എന്ന് മുമ്പൊരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ആക്രോശിച്ച അച്ഛന്‍ പിണറായിയുടെ മുഖം എന്നത്തേതിനേക്കാള്‍ വികൃതമായി കേരളം കണ്ടു. വിജയന്റെ മകളെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ബിജെപി സംസ്ഥാനപ്രസിഡന്റിന് പുറത്ത് മറുപടി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. മാനസികനില തെറ്റിയവന്‍ എന്ന് പുലഭ്യം പറഞ്ഞു. ആ ആവേശവും ആക്രോശവുമൊന്നും പ്രിയസഖാവിന് സഹപ്രവര്‍ത്തകരുടെ മക്കള്‍ കുടുക്കിലായപ്പോഴൊന്നും കണ്ടില്ലെന്ന് ശ്രദ്ധിക്കണം.

മാടമ്പള്ളിയിലെ യഥാര്‍ത്ഥ മാനസികരോഗിയെ മാലോകരൊക്കെ തിരിച്ചറിഞ്ഞിട്ടും ആ ആള്‍ മാത്രം അറിയാത്തതാണ് കൗതുകം. നാല് കൊല്ലത്തിലേറെയായി ഇല്ലാക്കഥകള്‍ തള്ളിക്കയറ്റുകയായിരുന്നു വിജയന്‍. കീനേരി അച്ചുവിന്റെ ചങ്കൂറ്റം പോലുമില്ലാഞ്ഞിട്ടും താന്‍ ഒരു സംഭവമാണെന്ന് ഞെളിയുന്നതില്‍ വിജയന് ഉളുപ്പില്ലായിരുന്നുതാനും. ഒറ്റയ്‌ക്ക് തള്ളുന്നത് പോരാഞ്ഞിട്ട് ചുറ്റുപാടും ഉപദേശകരെയും സൈബര്‍ സഖാക്കന്മാരെയും പിആര്‍ ഏജന്‍സികളെയുമൊക്കെ ഉപയോഗിച്ച് തള്ളിയാണ് വിജയന്‍ ഇത്രകാലം പിടിച്ചുനിന്നത്. മുഖ്യമന്ത്രി ആയതുകൊണ്ടാണ് ആളൊരു പാഴായിരുന്നുവെന്ന് ഇപ്പോഴെങ്കിലും കേരളം തിരിച്ചറിഞ്ഞത്. അല്ലായിരുന്നെങ്കില്‍ വിരട്ടലും വിലപേശലും കൊണ്ട് അര്‍മാദിച്ചു നടക്കുമായിരുന്നു ഇപ്പോഴും.  

ആകെ മുറുകിപ്പിടിച്ച മുഖവുമായാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലമത്രയും വിജയന്‍ കേരളത്തില്‍ പറന്നുനടന്നത്. കുലംകുത്തികളെ ഇല്ലാതാക്കിയും കാര്‍ന്നോന്മാരെയൊക്കെ വെട്ടിനിരത്തിയും അതിന് പറ്റാത്തവരെ കാസ്‌ട്രോയാക്കിയുമൊക്കെ വിജയന്‍ ‘പച്ച’ പിടിച്ച് കയറിയത് കേരളത്തിന്റെ മുന്നിലാണ്. കൊലപാതകങ്ങളും അഴിമതിയുമൊന്നും വിജയന് പുത്തരിയല്ല. ആരോപണങ്ങളെ കാപ്സ്യൂളെറിഞ്ഞ് തകര്‍ക്കാന്‍ ശേഷിയുള്ള ആസ്ഥാനശുംഭന്മാര്‍ ചുറ്റുമുണ്ട് താനും. ആ ബലത്തിലാണ് ഇത്രകാലം തിണ്ടുകുത്തി തിമിര്‍ത്തത്. വിഎസിനെ സൈഡാക്കി, മുഖ്യമന്ത്രിയാകാന്‍ കുളിപ്പിച്ചൊരുക്കി, വല്ലജാതിയും ചിരിപ്പിച്ചെടുത്ത് ഫഌക്‌സിലും പോസ്റ്ററിലും പടമാക്കിയാണ് വിജയനെ പാര്‍ട്ടി ഈ പരുവമാക്കിയെടുത്തത്. എന്നിട്ടും വിജയന്‍ നന്നായില്ല. പാര്‍ട്ടിസഖാക്കളോടെന്ന പോലെയാണ് ജയിപ്പിച്ച് അധികാരത്തിലേറ്റിയ ജനങ്ങളോടും വിജയന്‍ വിരട്ടലിന്റെ ഭാഷ പുറത്തെടുത്തത്. മര്യാദയില്ലാതെ പെരുമാറുന്നതില്‍ പണ്ടേ വിരുതനായിട്ടും മുഖത്ത് ചെളി പുരളാതിരിക്കാന്‍ ആസ്ഥാന മേക്കപ്പ് വിദഗ്ധര്‍ ചുറ്റും നിന്നു. ന്യായീകരണത്തൊഴിലാളികളായി പല കൊമ്പന്മാരെയും രംഗത്തിറക്കി. എന്ത് ഫലം. തൂത്താല്‍ പോവുന്നതല്ല വിജയന്റെ ഭാഷയും ശൈലിയുമെന്ന് ഇപ്പം അവര്‍ക്കും. അറിയാം.  

കഴിവുകെട്ടവനാണ് പിണറായിയെന്ന് കുടിപ്പാര്‍ട്ടിക്കിടെ വിളിച്ചുകൂവിയത് തലേ ആഴ്ചവരെ തോളില്‍ കൈയിട്ട് നടന്ന ശിവശങ്കരനാണ്. ചുക്കും ചുണ്ണാമ്പും അറിയാത്തവനെന്ന് തന്നെയാണ് അപ്പറഞ്ഞതിന് പിണറായിയുടെ ഭാഷയില്‍ അര്‍ത്ഥം. നീട്ടിക്കൊടുക്കുന്ന കടലാസില്‍ താന്‍ പറയുന്നതിനപ്പുറത്ത് ഒപ്പിടാന്‍ ഗട്‌സില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്ന് ശിവശങ്കര്‍ പറഞ്ഞെങ്കില്‍ അതില്‍ അവിശ്വസിക്കാന്‍ കാരണം കാണുന്നില്ല.  

സ്പ്രിങ്കഌ അടക്കം കരാര്‍ വെക്കുന്നതിന് മുഷ്ടി ചുരുട്ടാനും വേണ്ടാത്തിടത്ത് ഇങ്ക്വിലാബ് വിളിക്കാനുമല്ലാതെ ഒന്നും അറിയാത്തവന്മാരുടെ ഒപ്പീസ് തനിക്ക് വേണ്ടെന്ന് പറയാതെ പറഞ്ഞ പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ് പുമാന്‍. അപ്പോള്‍പിന്നെ വിജയന്റെ കസേരയ്‌ക്ക് ചുറ്റും ഏത് ബലാലിനും കറങ്ങാനാകും. സിമിഭീകരരുടെ മൂത്താപ്പയായി വാണിരുന്ന ജലീല് കൊച്ചാപ്പ പാര്‍ട്ടിക്കുള്ളില്‍ തഴച്ചതിന് വേറെ കാരണമൊന്നും കാണേണ്ടതില്ല. വിജയന്‍സഖാവിന്റെ ഭരണം കുടുങ്ങിയ വഴിയിലൊക്കെ ജലീല് കയറി കുരുങ്ങുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. വഴിക്ക് വഴി എല്ലാരും സംശയത്തിന്റെ നിഴലിലേക്കാണ്. മകളെയും മരുമകനെയും ചോദ്യം ചെയ്യണമെന്ന ആവശ്യത്തിന് കൂടുതല്‍ ശക്തിയേറുകയാണ്. വിജയന്‍ നിലവിളിച്ചിട്ടോ, സുരേന്ദ്രനെ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ലെന്ന് സാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

പുതിയ വാര്‍ത്തകള്‍

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.