Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജെന്റില്‍മാനുമായി വീണ്ടും ജെന്റില്‍മാന്‍

തൊണ്ണൂറുകളുടെ തുടക്കത്തില്‍ വസന്ത കാല പറവൈ, സൂര്യന്‍ എന്നീ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചു കൊണ്ട് കോളിവുഡില്‍ നിര്‍മാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോന്‍ 1993ല്‍ ജെന്റില്‍മാന്‍ എന്ന സിനിമയോടെ ലോകശ്രദ്ധ നേടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 03:00 am IST
in Entertainment

മലയാളിയായ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് കെ.ടി. കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ കോടികളുടെ മുതല്‍മുടക്കില്‍ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത കുഞ്ഞുമോന് അതുകൊണ്ടുതന്നെ താരപരിവേഷമാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വസന്ത കാല പറവൈ, സൂര്യന്‍ എന്നീ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചു കൊണ്ട് കോളിവുഡില്‍ നിര്‍മാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോന്‍ 1993ല്‍ ജെന്റില്‍മാന്‍ എന്ന സിനിമയോടെ ലോകശ്രദ്ധ നേടുകയായിരുന്നു.  

പുതുമുഖ സംവിധായകന്‍ ഷങ്കര്‍, മുന്‍നിര നായകനല്ലാതിരുന്ന അര്‍ജ്ജുന്‍, നവാഗതരായ സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി കുഞ്ഞുമോന്‍ നിര്‍മിച്ച ജെന്റില്‍മാന്‍ എന്ന ചിത്രം ഗ്രാഫിക്‌സ്, അനിമേഷന്‍ എന്നിങ്ങനെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വെള്ളിത്തിരയില്‍ ദൃശ്യ വിസ്മയം തീര്‍ത്തു. ജെന്റില്‍മാനു വേണ്ടി എ. ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള ഗാനാസ്വാദകര്‍ ആഘോഷമാക്കി. ഈ ഗാനങ്ങളിലൂടെ റഹ്മാനും പ്രിയങ്കരനായി.  

തമിഴ് സിനിമ ജെന്റില്‍മാനിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. ഇതോടെ സിനിമാരംഗത്തും ആരാധകര്‍ക്കും കുഞ്ഞുമോന്‍ ‘ജെന്റില്‍മാന്‍’ കെ.ടി. കുഞ്ഞുമോനായി. അന്നത്തെ ഇലക്ഷന്‍ കമ്മീഷനായിരുന്ന ടി.എന്‍. ശേഷനാണ്  അദ്ദേഹത്തിന് ‘ജെന്റില്‍മാന്‍’ എന്ന  വിശേഷണം നല്‍കിയത്. കുഞ്ഞുമോന്‍ വിത്തിട്ട ബ്രഹ്മാണ്ഡ ശൈലി ഉണ്ടെങ്കിലേ പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കൂ എന്ന അവസ്ഥ വന്നു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം കുഞ്ഞുമോന്‍, ഷങ്കര്‍, എ. ആര്‍. റഹ്മാന്‍ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം ‘കാതലന്‍’ പുറത്തിറങ്ങി. എതിര്‍പ്പുകളെ അവഗണിച്ച് താരപരിവേഷം തെല്ലുമില്ലാതിരുന്ന പ്രഭുദേവയെ നായകനാക്കി നിര്‍മ്മിച്ച കാതലനും സൂപ്പര്‍ ഹിറ്റായി. ഇതോടെ കുഞ്ഞുമോന്‍ സിനിമകള്‍ പുറത്തിറങ്ങുന്ന കാലം തമിഴ് സിനിമാ പ്രേമികള്‍ക്ക് ഉത്സവകാലമായി. പക്ഷേ കാതലനോടെ കെ. ടി. കുഞ്ഞുമോന്‍ – ഷങ്കര്‍ കൂട്ടുകെട്ട് വഴിപിരിഞ്ഞു. കുഞ്ഞുമോന്‍ പുതിയ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തു.

തമിഴ് സിനിമാ പ്രേമികള്‍ക്ക് അപരിചിതനായ വിനീത്, തബു, പുതുമുഖ നായകന്‍ അബ്ബാസ് എന്നിവരെ നായികനായകന്മാരാക്കി കതിരിന്റെ സംവിധാനത്തില്‍ ‘കാതല്‍ ദേശം’ നിര്‍മ്മിച്ചിറക്കി. ഈ ചിത്രവും ബോക്സ് ഓഫീസില്‍ തൂത്തുവാരി. തമിഴ്‌നാടിനൊപ്പം ആന്ധ്രാ, കര്‍ണാടക എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിലേറെക്കാലം ചിത്രം വിജയകരമായി പ്രദര്‍ശിപ്പിച്ചു മഹാവിജയമായി. കാതല്‍ദേശത്തിലെ ഗാനങ്ങളിലൂടെ എ. ആര്‍ റഹ്മാന്‍ ലോകപ്രശസ്തി നേടിയെടുത്തു. തുടര്‍ന്ന് തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജ്ജുനയെ തമിഴിലേക്കാനയിച്ചുകൊണ്ട് മറ്റൊരു ബ്രഹ്മണ്ഡമായ ശൈലിയില്‍ രക്ഷകന്‍ നിര്‍മിച്ചു. ഈ ചിത്രത്തിലൂടെ വിശ്വ സുന്ദരി സുസ്മിതാ സെന്‍ നായികയായി വെള്ളിത്തിരയിലെത്തി. ഇങ്ങനെ തന്റെ സിനിമകളിലൂടെ ട്രെന്‍ഡ്‌സെറ്ററും മാര്‍ഗദര്‍ശിയുമായ കെ. ടി കുഞ്ഞുമോന്‍ ‘ജെന്റില്‍മാന്‍ 2’ എന്ന സിനിമ നിര്‍മ്മിച്ച് ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  

പുതിയ സംരംഭത്തെക്കുറിച്ച് കുഞ്ഞുമോന് പറയാനുള്ളത് ഇതാണ്: ”എന്റെ ജെന്റില്‍മാന്‍ തമിഴ്, തെലുങ്കു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആ ചിത്രത്തെ മെഗാഹിറ്റാക്കി വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇന്ത്യയില്‍ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളില്‍ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങള്‍ ആഘോഷമാക്കി. ഈ സിനിമയുടെ രണ്ടാം ഭാഗം ‘ജെന്റില്‍മാന്‍ 2’ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. ജെന്റില്‍മാനേക്കാള്‍ പല മടങ്ങു ബ്രഹ്മാണ്ഡം ‘ജെന്റില്‍മാന്‍ 2’ ല്‍ കാണാം. ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തില്‍, മെഗാ ബജറ്റില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നിര്‍മ്മിക്കുന്നത്. നടീനടന്മാര്‍, മറ്റു സാങ്കേതിക വിദഗ്‌ദ്ധര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നുവരുന്നു. ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്യുകയുള്ളൂ.

സി. കെ. അജയ്‌കുമാര്‍  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.