ന്യൂദൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന് ജസ്റ്റിസ് നാഗരത്ന. തന്ത്രി കണ്ഠരര് രാജീവരുടെ അഭിഭാഷകന്റെ വാദത്തിനിടെയാണ് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. വിശ്വാസികൾ ആചാരങ്ങൾ ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് മുന്നിൽ നടക്കുന്ന വാദങ്ങൾ പുരോഗമിക്കുകയാണ്.
തന്ത്രി കണ്ഠരര് രാജീവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വി.ഗിരിയാണ് വാദങ്ങൾ ഉന്നയിച്ചത്. വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന പരാമർശം ജസ്റ്റിസ് നാഗരത്ന നേരത്തേയും നടത്തിയിരുന്നു. യുവതി പ്രവേശത്തിനുള്ള പൊതുതാല്‍പര്യ ഹര്‍ജി കോടതി സ്വീകരിക്കാനെ പാടില്ലായിരുന്നു. വിശ്വാസികള്‍ അല്ലാത്തവര്‍ ഹര്‍ജി നല്‍കണ്ടതില്ലെന്നും നാഗരത്‌ന പറഞ്ഞിരുന്നു.
ശബരിമലക്കേസിൽ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടന്നത്. മുതിർന്ന അഭിഭാഷകരുടെ വാദം പൂർത്തിയാൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപത് വാദിക്കും. അതേസമയം സംസ്ഥാന സർക്കാർ യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ വേണമോ എന്നതിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല.
















