Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആശങ്കക്ക് അറുതിയില്ല – ഇരിട്ടി മേഖലയിൽ ഉറവിടമാറിയാത്ത രോഗികളും അടഞ്ഞുകിടക്കുന്ന വാർഡുകളും പെരുകുന്നു

ആശങ്കക്ക് അറുതിയില്ല - ഇരിട്ടി മേഖലയിൽ ഉറവിടമാറിയാത്ത രോഗികളും അടഞ്ഞുകിടക്കുന്ന വാർഡുകളും പെരുകുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 11, 2020, 10:54 pm IST
in Kannur

ഇരിട്ടി:  ആശങ്കക്ക് അറുതിവരാതെ മലയോര മേഖലയിൽ ഉറവിടം അറിയാതെ കോവിഡ് രോഗികളുടേയും അടഞ്ഞു കിടക്കുന്ന വാർഡുകളുടെയും എണ്ണം  നാൾക്കുന്നാൾ പെരുകുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇരിട്ടി ഉൾപെടെ മലയോരത്തെ പ്രധാന ടൗണുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതിനിടയിലും  ഉറവിടം അറിയാത രോഗബാധിതർ ഓരോ ദിവസവും കൂടി വരുന്നത്  ആരോഗ്യവകുപ്പിനെയും  പ്രതിസന്ധിയിലാക്കുകയാണ്. ഇരിട്ടിക്ക് പുറമേ നഗരസഭയുടെ സമീപ പഞ്ചായത്തുകളിലെ ഒട്ടുമിക്ക ടൗണും വാർഡുകളും രോഗബാധിതർ കൂടിയതോടെ അടച്ചിട്ടിരിക്കുകയാണ്. 

 ഇരിട്ടി കെ എസ് എഫ് ഇ ഓഫീസ് പൂർണ്ണമായും അടച്ചിട്ടു.  പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഓഫീസ് പൂർണ്ണമായും അടച്ചിടേണ്ടി വന്നത്.   ഇവർ ജോലിയിൽ പ്രവേശിച്ച് രണ്ട് ദിവസം മുഴുവൻ സമയവും  ഓഫീസിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസമാണ് ഇവർ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി നേരിട്ട് സമ്പർക്കത്തിലായ പതിനഞ്ചോളം  ജീവനക്കാർ നിരീക്ഷണത്തിൽ പോയി . അവശേഷിക്കുന്ന ജീവനക്കാരെ വെച്ച് അടുത്ത ആഴ്‌ച്ച തുറക്കുന്നതിനുള്ള നടപടികൾ  സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു .

ഇരിട്ടി നഗരസഭയിൽപെട്ട ഉളിയിൽ വെച്ച് നടത്തിയ ആൻ്റിജൻ പരിശോധനയിൽ പരിശോധനക്ക്  വിധേയമായ 71 പേരിൽ ഒരാൾക്കൊഴികെ മറ്റ് ഫലങ്ങൾ നെഗറ്റീവായി.  ഉളിയിൽ കാരക്കുന്നിലെ യുവാവിനാണ് പോസിറ്റീവായത്,  ഇദ്ദേഹത്തോട് നി രീക്ഷണത്തിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. സമ്പർത്തിലൂടെ ഉളിയിൽ മേഖലയിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ്  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആൻ്റിജൻ പരിശോധന നടത്തിയത്. വ്യാപാരികൾ പ്രദേശവാസികൾ എന്നിവരാണ്  പരിശോധനയ്‌ക്ക് വിധേയനായത് , ഉളിയിൽ ഗവ: യു.പി. സ്കൂളിൽ വെച്ചായിരുന്നു പരിശോധന .

 അയ്യൻകുന്ന് വില്ലേജിലെ ഒരു ജീവനക്കാരന്  കോവിഡ് സ്ഥിരീകരിച്ചതോടെ  വില്ലേജ് ഓഫീസിന്റെ പ്രവർത്തനവും അവതാളത്തിലായി. ഇയാൾക്കും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. വില്ലേജിലെ ജീവനക്കാരനുമായി സമ്പർക്കത്തിലായ ഇരിട്ടി താലൂക്ക് ഓഫീസിലെ എട്ട്  റവന്യു ജീവനക്കാരും നിരീക്ഷണത്തിൽ പോയി. ആറളം വിയറ്റ്‌നാമിൽ വനം വകുപ്പ് ജീവനക്കാരനും രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല .

 ആറളം പഞ്ചായത്തിൽ വ്യാഴാഴ്‌ച്ച ഒൻമ്പത് പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. പെരുമ്പഴശ്ശിയിൽ ഒരു കുടുംബത്തിലെ നാലുപേർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കുമാണ് പോസിറ്റീവായത്. ഇവരുടേയും ഉറവിടം വ്യക്തമല്ല. പഞ്ചായത്തിലെ 16-ാം വാർഡിൽ രണ്ടാൾക്കും 5,13 വാർഡുകളിൽ ഓരോരാൾക്കും വിതമാണ് രോഗം ബാധിച്ചത്. ഇവരുടെയൊക്കെ ഉറവിടം വ്യക്തമല്ല.ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരാൾക്കും രോഗബാധയുണ്ടായിട്ടുണ്ട്. നേരത്തെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്കും മാതാവിനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതോടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുറമേ നിന്ന് ഒരാളെ പോലും ഫാമിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഫാമിനുള്ളിലുള്ളവർ പുറമെ മറ്റ് കോളനികളിലേക്ക് പോകുന്നതും വിലക്കിയിരുന്നു.
  പായം പഞ്ചായത്തിലെ കല്ലു മുട്ടിയിൽ വർക്ക് ഷോപ്പ്  തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇയാളുടേയും ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസം മുഴക്കുന്ന് പഞ്ചായത്തിലെ കക്കായങ്ങാട് നടത്തിയ ആന്റിജൻ ടെസ്റ്റിൽ നാലുപേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ടൗൺ അടച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മാസങ്ങളായി അടഞ്ഞു കിടന്ന ഉളിയിൽ ടൗണിൽ കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഒരാൾക്കും പോസറ്റീവായത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തിലും രോഗ ബാധിതരുടെ എണ്ണം നാൾക്കുന്നാൾ  കൂടി വരികയാണ്.

ഇരിട്ടി നഗരം ഉൾപ്പെടുന്ന ഒൻപതാം വാർഡ് നാലാമത് തവണയും അടച്ചിട്ട് ഒരാഴ്ച തികയുകയാണ്. പട്ടണത്തോട് ചേർന്ന നേരംപോക്ക് ഉൾപ്പെടുന്ന നരിക്കുണ്ടം, പയഞ്ചേരി, കീഴൂർ, വികാസ് നഗർ, അത്തിത്തട്ട് , കൂളിച്ചെമ്പ്ര , വള്ള്യാട് , എടക്കാനം തുടങ്ങിയ വാർഡുകളെല്ലാം സമ്പർക്ക രോഗികളുടെ ആധിക്യം മൂലം അടഞ്ഞു കിടക്കുകയാണ്. 
 മേഖലയിൽ രോഗികൾ വർദ്ധിക്കുമ്പോഴും പ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്ന  ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒന്നും തന്നെ  പ്രവർത്തനം തുടങ്ങിയിട്ടില്ല. എന്നാൽ രോഗം സ്ഥിരീകരിക്കുകയും കാര്യമായ ലക്ഷണങ്ങൾ പ്രകടമാവാത്തവരെയും   ചികിത്സിക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ തന്നെ ഒന്ന് , രണ്ട് സെന്ററുകൾ തുറക്കുന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത് .

Tags: patientscovidIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.