തൃശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ഉണ്ണി കണ്ണന്റെ പിറന്നാളാഘോഷം നാളെ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകള്‍ നടക്കും. എല്ലാവര്‍ഷവും ഗുരുപവനപുരിയിലേയ്ക്ക് പതിനായിരങ്ങളൊഴുകിയെത്തുന്ന തിരുനടയില്‍ നാളെ 1000 പേര് മാത്രം. ഭഗവാന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്ര മതില്കെട്ടിനകത്ത് ഓണ്‍ലൈനിലൂടെ ബുക്കുചെയ്ത 1000 പേര്‍ക്കുമാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. എന്നാല്‍ ഇവര്‍ക്ക് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമില്ല.
ചുറ്റമ്പലത്തില്‍ വലിയ ബലിക്കല്ലിനരികില്‍ നിന്ന് ഭഗവാനെ ദര്‍ശനം നടത്താം. ക്ഷേത്രത്തില്‍ രാവിലേയും ഉച്ചകഴിഞ്ഞും ഒരാനയോടെ ഭഗവാന് സ്വര്ണ്ണക്കോലത്തിലെഴുന്നെള്ളുന്ന മേളത്തോടേയുള്ള കാഴ്ച്ചശീവേലിയുïാകും. രാത്രി നടക്കുന്ന ചുറ്റുവിളക്ക് നറുനെയ്യിന്റെ നിറശോഭയില്‍ വാതാലയേശന്റെ അകത്തളം തെളിഞ്ഞുനില്ക്കും. ചുറ്റുവിളക്കിന് ഇടയ്ക്കാ-നാദസ്വരത്തോടെ പ്രദക്ഷിണവുമുണ്ടാകും. അത്താഴപൂജയ്ക്ക് വിശേഷ വിഭവമായി ഭഗവാന് നെയ്യപ്പം നിവേദിക്കും.
കഴിഞ്ഞവര്‍ഷം 43,978 അപ്പവും, 14.05 ലക്ഷം രൂപയുടെ പാല്പായസവും ശീട്ടാക്കിയിരുന്നു. എന്നാല്‍ നാളെ 10000 അപ്പം, 200 ലിറ്റര്‍ പാല്പായസം, 100 അട തുടങ്ങിയവ മാത്രമാണ് ശീട്ടാക്കിയ നിവേദ്യങ്ങളായി ഭക്തര്‍ക്ക് നല്കാന് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ആവശ്യാനുസരണം പ്രസാദങ്ങള്‍ ശീട്ടാക്കാം. അഷ്ടമി രോഹിണിയുടെ ഭാഗമായി നാലമ്പലത്തിലെ വാതില്‍മാടത്തില്‍ നടത്തുന്ന ഭാഗവതസപ്താഹം, മാഹാത്മ്യ പാരായണത്തോടെ ആരംഭിച്ചു. ജന്മാഷ്ടമിദിനത്തില്‍ ശ്രീകൃഷ്ണാവതാരം പാരായണം ചെയ്യും. സപ്താഹം 13ന് സമാപിക്കും. ഭാഗവത സപ്താഹത്തിന് ക്ഷേത്രം കീഴ്ശാന്തി മേലേടം കേശവന് നമ്പൂതിരി നേതൃത്വം നല്‍കും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇക്കുറി ഭഗവാന്റെ പിറന്നാള്‍ സദ്യ ഉണ്ണാന്‍ ഭക്തര്‍ക്കാവില്ല. കഴിഞ്ഞ വര്‍ഷം മുപ്പതിനായിരത്തിലേറെ ഭക്തരാണ് ഭഗവാന്റെ വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: