ആറന്മുള: ആറന്‍മുള വള്ളസദ്യയും അനുബന്ധ ചടങ്ങുകളും ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനി ല്‍ക്കെ പമ്പയിലും മണിമലയിലും മണ്‍പുറ്റുകള്‍ ദുരിതമാകും. ചുരുക്കം ചിലപള്ളിയോടങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവ പലദുരിതങ്ങള്‍ അതിജീവിച്ചാണ് ആറന്മുളയില്‍ എത്തുന്നത്.
പള്ളിയോട സേവാസംഘവും വിവിധ കരകളും സ്വന്തം നിലയില്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങളല്ലാതെ സര്‍ക്കാര്‍തലത്തില്‍ ഒന്നും നടക്കുന്നില്ല. മണ്‍പുറ്റുകളും കരക്കാര്‍ നീക്കിയാണ് വള്ളം പമ്പയിലെത്തിക്കുന്നത്. മണ്‍പുറ്റ് കാരണം പലപള്ളിയോടങ്ങളുംനീറ്റിലിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മണ്‍കൂന നീക്കാത്തതിനാല്‍ നദിയുടെ വീതി കുറഞ്ഞിട്ടുണ്ട്. മണ്‍പുറ്റ് നീക്കംചെയ്യേണ്ട ജലവിഭവ വകുപ്പ് ഇതുവരെ നടപടികളിലേക്ക് കടന്നില്ല.
വള്ളസദ്യയില്‍ പങ്കെടുക്കേണ്ട പള്ളിയോടങ്ങള്‍ക്ക് യാത്രാ തടസമുണ്ടാക്കുമെന്ന് ഉറപ്പ്. ചെളിയും മണ്ണും അടക്കം അടിത്തട്ടില്‍ കൂടിക്കിടക്കുന്നതിനാല്‍ വലിയ ദുരിതമാണ്
2018ലെ മഹാപ്രളയത്തില്‍ നദിയില്‍ അടിഞ്ഞ മണ്ണും ചെളിയും നീക്കം ചെയ്യാന്‍ ജലസേചന വകുപ്പ് കരാര്‍ നല്‍കിയിരുന്നു. അവലോകനയോഗത്തിലുള്‍പ്പെടെ മണ്‍പുറ്റ് വിഷയം ചര്‍ച്ചയായിരുന്നു. എന്നാല്‍, പരിഹാരനടപടി മാത്രമുണ്ടായില്ല. വേനല്‍ക്കാലത്തു നദിയിലെ മണ്‍പുറ്റുകള്‍ നീക്കം ചെയ്യാന്‍ നടപടിയുണ്ടായില്ല. എന്നാല്‍, മുന്‍കാലങ്ങളിലും ഇതിനുള്ള നടപടിയുണ്ടായില്ല.
ക്ഷേത്രക്കടവിലെ ചെളി നീക്കം ചെയ്യാനുള്ള ജലസേചന വകുപ്പിന്റെ ശ്രമവും കാര്യക്ഷമമായില്ലെന്നു പരാതിയുണ്ട്. നദിയില്‍ നിന്നും വാരുന്ന ചെളി തൊട്ടുചേര്‍ന്നുള്ള കരയിലെ മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍ ക്കാണു തള്ളിയത്. മഴയില്‍ ഇതു തിരികെ നദിയിലേക്കെത്തുകയും ചെയ്യുന്നു. കോഴഞ്ചേരി പുതിയ പാലത്തിനടിയില്‍ പള്ളിയോടങ്ങള്‍ സഞ്ചരിക്കുന്നതിന് തടസമായി കിടക്കുന്ന ഇരുമ്പ് ഗര്‍ഡറുകള്‍ പൂര്‍ണമായി നീക്കിയില്ല. ഇവിടെ ചെളിയും അടിഞ്ഞിട്ടുണ്ട്. മറ്റൊരു തൂണിന്റെ ഭാഗത്തുകൂടി വെളളം ശക്തമായി ഒഴുകുന്നുണ്ട്. ഇതുവഴിയാണ് പത്തിലേറെ പള്ളിയോടങ്ങള്‍ സഞ്ചരിക്കേണ്ടത്.
വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് പള്ളിയോടങ്ങളുടെ നിയന്ത്രണം തെറ്റിക്കുമെന്ന ആശങ്കയുണ്ട്. പലയിടത്തും വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്ന തടി പള്ളിയോടങ്ങള്‍ക്ക് തടസമായി കിടക്കുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ക്ക് ഇത് മാര്‍ഗ തടസമാണ്.
ജയപ്രകാശ് നായര്‍
















