Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരിക്കടത്ത് കേസ്; മൂന്നു മാസം 76 കോള്‍; ബിനീഷ് കോടിയേരി – അനൂപ് ബന്ധം ദൃഢം; സ്വപ്‌ന അറസ്റ്റിലായ ദിവസം അനൂപ് പ്രമുഖരെ വിളിച്ചു

ജൂണില്‍ 58 തവണയാണ് അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ നിരവധി കോളുകളാണ് വിളിച്ചിട്ടുള്ളത്. ജൂലൈയില്‍ ഇവര്‍ തമ്മില്‍ പത്തു കോളുകളേ വിളിച്ചിട്ടുള്ളൂ. പക്ഷെ നിരവധി തവണ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അതീവ രഹസ്യ സ്വഭാവമുള്ള വിളികളായിരുന്നു. ആഗസ്തില്‍ അനൂപ് അറസ്റ്റിലാകും മുന്‍പ് എട്ടു തവണ വിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന ബെംഗളൂരില്‍ എത്തും മുന്‍പ് ഇവര്‍ തമ്മില്‍ എട്ടു മിനിറ്റ് ഫോണില്‍ സംസാരിച്ചു.സ്വപ്‌നയെ ബെംഗളൂരുവില്‍നിന്നു എന്‍ഐഎ പിടികൂടിയ ജൂലൈ പത്തിന് അനൂപ് കേരളത്തിലെ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെയടക്കം നിരന്തരം വിളിച്ചിരുന്നു. ബിനീഷും അനൂപും തമ്മില്‍ അന്നു മാത്രം 23 തവണയാണ് വിളിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 5, 2020, 10:56 am IST
in Kerala

കൊച്ചി: ലഹരിക്കടത്തു കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍. ഇവര്‍ തമ്മില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ 76 തവണയാണ് പരസ്പരം ഫോണ്‍ വിളിച്ചതെന്ന വിവരം പുറത്തായി. മാത്രമല്ല സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ അറസ്റ്റിലായ അന്ന് മുഹമ്മദ് അനൂപ് കേരളത്തിലെ പ്രമുഖരെ നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രണ്ടു കേസുകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായി. മുഹമ്മദ് അനൂപിന്റെ കോള്‍ ലിസ്റ്റില്‍ പ്രമുഖ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ നമ്പറുണ്ടെന്നും  സൂചനയുണ്ട്. ഉണ്ട, അനുരാഗ കരിക്കിന്‍ വെള്ളം എന്നിവ സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ഇയാളുമായി അനൂപ് 22 തവണയാണ് ഫോണില്‍ സംസാരിച്ചത്.  

ജൂണില്‍ 58 തവണയാണ്  അനൂപും ബിനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചില ദിവസങ്ങളില്‍ നിരവധി കോളുകളാണ് വിളിച്ചിട്ടുള്ളത്. ജൂലൈയില്‍ ഇവര്‍ തമ്മില്‍ പത്തു കോളുകളേ വിളിച്ചിട്ടുള്ളൂ. പക്ഷെ നിരവധി തവണ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അതീവ രഹസ്യ സ്വഭാവമുള്ള വിളികളായിരുന്നു. ആഗസ്തില്‍ അനൂപ് അറസ്റ്റിലാകും മുന്‍പ് എട്ടു തവണ വിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന ബെംഗളൂരില്‍ എത്തും മുന്‍പ് ഇവര്‍ തമ്മില്‍ എട്ടു മിനിറ്റ് ഫോണില്‍ സംസാരിച്ചു.സ്വപ്‌നയെ ബെംഗളൂരുവില്‍നിന്നു എന്‍ഐഎ പിടികൂടിയ ജൂലൈ പത്തിന്  അനൂപ് കേരളത്തിലെ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെയടക്കം നിരന്തരം വിളിച്ചിരുന്നു.  ബിനീഷും അനൂപും തമ്മില്‍ അന്നു മാത്രം 23 തവണയാണ് വിളിച്ചത്.  

അതിനിടെ ഈ  മലയാളി മയക്കുമരുന്നു സംഘത്തിന് സ്വര്‍ണക്കടത്ത് സംഘവുമായും  ഭീകരരുമായുള്ള  ഇടപാടിന്റെയും ചുരുളഴിഞ്ഞു തുടങ്ങി.  ലഭിച്ച  വിവരങ്ങള്‍ സ്ഥിരീകരിക്കാനും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും  സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലുള്ള കെ.ടി. റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യും. റമീസും  മുഹമ്മദ് അനൂപും തമ്മില്‍ അടുത്ത ബന്ധമുണ്ട്. റമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപിന്റെ കോള്‍ ലിസ്റ്റില്‍ കണ്ടെത്തിയിരുന്നു. റമീസ്, 

സ്വപ്‌ന,സരിത്ത്,സന്ദീപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭീകര പ്രവര്‍ത്തകര്‍ക്കും  മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്നാണ്  അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന് പകരമായി സ്വര്‍ണമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.  

കൊച്ചിയിലെ രാത്രിവിരുന്നുകളില്‍ സ്ഥിരം സന്നിധ്യമായിരുന്നു മുഹമ്മദ് അനൂപ്. കൊച്ചിയിലെ ചില ഇടത്  ചലച്ചിത്ര പ്രവര്‍ത്തകരുമായി ഇയാള്‍ക്ക് അടുത്ത സൗഹൃദം ഉണ്ട്. ബെംഗളൂരൂവില്‍ ബിനീഷ് കോടിയേരി നടത്തിയ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. അനൂപ് ഇടനില നിന്ന  ചില ഭൂമി ഇടപാടുകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. കാരിയര്‍മാരായി ഉപയോഗിക്കാനും മോഡലിങ്ങിനും  

ഇവന്റ് മാനേജ്മെന്റിനുമായും റഷ്യന്‍, ഇറാനിയന്‍ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപിനും സംഘത്തിനും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Tags: Drug Mafiaസ്വര്‍ണകടത്ത്swapna sureshബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

Kerala

കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.