Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വെണ്ണിലാചന്ദനക്കിണ്ണത്തില്‍ കണ്ണന്റെ വെണ്ണ…; ജന്മാഷ്ടമി പുരസ്‌കാരം കൈതപ്രത്തിന് ഇന്ന് സമര്‍പ്പിക്കും

കാവ്യ സംഗീത നടനകലകള്‍ സതീര്‍ത്ഥ്യരായി. ചൈത്രവേണുവൂതുന്ന കുയിലുകള്‍ കളിവീടിനെ എന്നുമെന്നും ഉണര്‍ത്തി...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2020, 03:00 am IST
in Article

കണ്ണാടിയില്ലത്തെ വേദ മന്ത്രങ്ങളുടെയും, ഏഴു സ്വരങ്ങളുടെയും കൈപിടിച്ച് വളര്‍ന്ന കൈതപ്രത്തെ ബാല്യം കടന്ന്, ദേവീദേവന്മാരുടെ കാതുകളോട് ചേര്‍ന്നിരുന്ന് സങ്കടമുണര്‍ത്തിച്ച്, കവിളുകളെ തഴുകിയിറങ്ങിയ കണ്ണീര്‍പ്പൂക്കളാല്‍ അവരുടെ കാല്‍ കഴുകിച്ച കാലം. ഒരു നാള്‍ ദേവദുന്ദുഭി നാദം കേട്ടു. ദേവാങ്കണങ്ങളുടെ മംഗളങ്ങളേറ്റുവാങ്ങി ദേശാടനത്തിനിറങ്ങി.

‘പാടുവാന്‍ ഓര്‍മ്മകളില്‍ പദങ്ങള്‍  

തേടുകയായിരുന്നു

മൂളുമീ മോഹങ്ങള്‍ സ്വരങ്ങള്‍

തേടുകയായിരുന്നു….’

അരങ്ങുകള്‍ വയലുകളായി, അക്ഷരങ്ങള്‍ വിത്തുകളായി,

കാവ്യ സംഗീത നടനകലകള്‍ സതീര്‍ത്ഥ്യരായി. ചൈത്രവേണുവൂതുന്ന കുയിലുകള്‍ കളിവീടിനെ എന്നുമെന്നും ഉണര്‍ത്തി…

ബ്രഹ്മകമലം ശ്രീലകമാക്കിയ വീണാധാരി അക്ഷര നിവേദ്യങ്ങളില്‍ അന്നപൂര്‍ണ്ണയായി പ്രസാദിച്ചു.

നിത്യവുമാ ചേതനയില്‍ ദേവിയുടെ കാരുണ്യം മലയമാരുതമായൊഴുകി.

ചന്ദ്രകാന്തം കൊണ്ടുള്ളഭാവനയുടെ നാലുകെട്ടിന് പുറത്തുള്ള ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാലാടി ദേവസഭാതലത്തെ വരെ സംഗീത രാജാങ്കണമാക്കി,  ജോണ്‍സണ്‍-രവീന്ദ്ര സ്പര്‍ശനാലിംഗനങ്ങളാല്‍. പുന്നമടക്കായലില്‍ വെണ്ണിലാവിന്റെ ചന്ദനക്കിണ്ണം കോരിയെടുക്കുന്ന നിഷ്‌കളങ്കത, പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടം കണ്ട ധ്യാനധന്യത, ശ്രോതാക്കളുടെ വിചാരക്കടലിലെ വികാര നൗകയുടെ അമരത്തിരുന്ന് നിയന്ത്രിച്ച ധീരത, സ്‌നേഹ രാമായണത്തിലെ സൗമ്യത, തീച്ചാമുണ്ഡിയുടെ രൗദ്രത… എല്ലാമെല്ലാം വാക്കുകളായി വേവിച്ച്, സംഗീതരുചിയോടെ പാടിയഭിനയിച്ച് വിളമ്പി ഈ ദാമോദര തിരുമനസ്.

നിന്‍മണിച്ചില്ലകള്‍ പൂത്തു വിരിഞ്ഞത് ഞങ്ങള്‍ക്കിരിക്കുവാനായിരുന്നു. അതിലിരുത്തി അങ്ങ് താരാട്ടെഴുതിയത് നല്ല സ്വപ്‌നങ്ങള്‍ കണ്ട് ഞങ്ങള്‍ക്കുറങ്ങുവാനായിരുന്നു. അമ്പോറ്റി, കല്‍ക്കണ്ടക്കുന്ന്, അമ്പിളി തമ്പ്രാന്റെ കോവിലകം, പാല്‍ക്കാവടി, പായസപ്പുഴ… കിളി പോലെ മൃദുലമായി പാടി കാത്തിരിക്കുന്ന അമ്മ…ഒക്കെ ഞങ്ങള്‍ക്കു വേണ്ടിയങ്ങൊരുക്കിയ നന്മ വിഭവങ്ങളായിരുന്നു. കാത്തിരിപ്പോടെയിരുന്ന അമ്മയുടെ കിളിപ്പാട്ട് മൊഴികള്‍ ആറ്റു നോറ്റുണ്ടായ, കുഞ്ഞുങ്ങളായ ഞങ്ങള്‍ക്കുള്ള ഉറക്കുപാട്ടല്ലായിരുന്നു.

‘നീലാഞ്ജനപ്പൂവിന്‍ താലാട്ടൂഞ്ഞാലില്‍

തേവാരം നല്‍കിയ തങ്കക്കൈനീട്ടങ്ങളായി അമ്മമാര്‍ക്ക് കിട്ടിയ ഞങ്ങളില്‍ സൂര്യനും,ചന്ദ്രനും, പുലരിയും താരവുമൊക്കെ ചേരുന്ന, ദ്വാപരയുഗത്തിന്റെ കണ്ണന്റെ കൊഞ്ചല്‍ കണിയായിരുന്നു. അവന്റെ കറുപ്പിന് അടുപ്പുകളില്‍ നിന്ന് പുരണ്ട മാതൃ വാത്സല്യത്തിന്റെ ശ്രീവത്സഭംഗിയാണെന്നും, പിന്നെയതില്‍ ഗോപികമാരുടെ അനുരാഗക്കുശുമ്പിന്റെ ഏഴു നിറങ്ങളുടെ മുകിലഴകാണെന്നും, അവന്റെ സാരഥ്യം പഠിപ്പിച്ചത് അറിയാതെയെങ്കിലും ഒരു പാപകര്‍മ്മവും അരുതെന്ന പാഠമാണെന്നും, പൈതൃകത്തെ ധന്യമാക്കണമെന്ന പാഞ്ചജന്യ ഗീതയാണെന്നുമങ്ങെഴുതി ബോധിപ്പിച്ചു.

അങ്ങയുടെ പാട്ടോര്‍മ്മകളില്‍ ആദിതാളച്ചോടുവച്ച ലീലാമാനസത്തെ ഞങ്ങള്‍ നമിക്കുന്നു. അതിലിന്ദുകാന്ത കല്ലുവെച്ച മായാമാധവത്തെ ഞങ്ങള്‍ പ്രണമിക്കുന്നു.

മായാമാധവനായ കണ്ണന്റെ പേരിലുള്ള ഇരുപത്തിനാലാമത്തെ ഈ ജന്മാഷ്ടമി പുരസ്‌കാരം ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രം അങ്ങയുടെ കൈയിലുള്ള വെണ്ണിലാചന്ദനക്കിണ്ണത്തിലേയ്‌ക്ക് കണ്ണന്റെ വെണ്ണ പോലെ നല്‍കുമ്പോള്‍ മനസ്സ് പാടുന്നു

‘സുഖമാണീ നിലാവ്,എന്ത്സുഖമാണീ കാറ്റ്…അരികില്‍ നീ വരുമ്പോള്‍ എന്ത് രസമാണീ സന്ധ്യ.

ജീവിതരേഖ

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതവും സാഹിത്യവും പുണര്‍ന്ന അസാധാരണ പ്രതിഭകളിലൊരാള്‍. കൈതപ്രത്തെ കണ്ണാടിയില്ലത്ത് ജനിച്ചതിനാല്‍ സംഗീതം ജന്മസിദ്ധമായി. സംഗീത സ്വരൂപമായിരുന്ന ചെമ്പൈയുടെ ശിഷ്യന്‍, കണ്ണൂര്‍ കൈതപ്രം ഗ്രാമത്തില്‍  കണ്ണാടിയില്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും (കണ്ണാടി ഭാഗവതരുടെ)അദിതി അന്തര്‍ജനത്തിന്റെയും മകന് സംഗീതം പൈതൃക സ്വത്തായി. ഒന്നിച്ചു വാഴില്ലെന്ന് ആരോ പതം പറഞ്ഞത്  ദാമോദരന്‍ തിരുത്തി; സാഹിത്യത്തെയും സംഗീതത്തിനൊപ്പമിരുത്തി. മൂകാംബികാ ഭക്തനായി, 41 ദിവസം മൂകാംബികാ ഭജനം നടത്തിയ ദാമോദരന്‍ നമ്പൂതിരിക്ക് സരസ്വതീദേവി പൊന്‍ നാരായം കൊണ്ട് നാവിലെഴുതിയെന്നു തന്നെ പറയണം. കുടുംബത്തില്‍ മറ്റാര്‍ക്കും അതുവരെ ഇല്ലാതിരുന്ന സര്‍ഗ സാഹിത്യ സമ്പത്ത് അദ്ദേഹത്തിന് വശമായി. മൂകാംബികാ ഭജനമാണ് എഴുത്തുകാരനാക്കിയതെന്ന് കൈതപ്രം ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്.

1950-ല്‍ ജനനം.  പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം കര്‍ണാടക സംഗീതവും പഴശ്ശിത്തമ്പുരാന്‍, കെ.പി.  പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ്‌വിഎസ് നാരായണന്‍ എന്നിവരുടെ ശിക്ഷണത്തില്‍ അഭ്യസിച്ചു.

എസ്‌വിഎസ് നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് ‘തിരുവരങ്ങ്’ എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970-കളില്‍ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തില്‍ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ല്‍ മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി ജോലിയില്‍ പ്രവേശിച്ചു. 1985-ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ല്‍ അധികം ചിത്രങ്ങള്‍ക്കു ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധേയനായി. സോപാനം  ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

വയലാര്‍ ശരത്ചന്ദ്ര വര്‍മ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

പുതിയ വാര്‍ത്തകള്‍

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.