Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗിനിയുടെ വചനങ്ങള്‍

സാരഥികളുടെ സന്ദേശം 30

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Aug 30, 2020, 04:57 pm IST
in Samskriti

മധ്യകാലഭാരതത്തില്‍ നവോത്ഥാനത്തിന്റെ രഥചക്രവീഥിയില്‍ സാമ്പ്രദായിക വിചാരധാരയോ, മതാധിഷ്ഠിതമായ കര്‍മസരണികളോ, അവകാശപ്പെടാനില്ലാത്ത ധാരാളം ആത്മീയാചാര്യന്മാര്‍ ഇടം നേടിയിട്ടുണ്ട്. വിശിഷ്ടരായ ശിഷ്യരുടെയോ പരമ്പരയുടെയോ, അഭാവത്തിലും അവര്‍ കാലങ്ങളില്‍ പടുത്തുയര്‍ത്തിയത് നന്മയുടെ ചൈതന്യഗോപുരങ്ങളാണ്. ചരിത്രത്തിന്റെ ഭാഷയിലോ ഭാഷ്യത്തിലോ, അവര്‍ സ്വത്വമുദ്ര ചാര്‍ത്തിയില്ലെങ്കിലും സ്വപ്‌നപ്പഴമകളും ഐതിഹ്യങ്ങളും മുത്തശ്ശിക്കഥകളും ആ മുനിസമാനന്മാരുടെ ചുറ്റും ധന്യത വിടര്‍ത്തുന്നു.  

കശ്മീരിലെ ശിവയോഗിനി ലല്ലേശ്വരി, ഭക്തിവഴിയിലെ ഏകാന്ത സഞ്ചാരിണിയാണ്. ലാല്‍ഭേദ്, ലല്ലാ, ലാല്‍ദീദി, ലലശ്രീ, ലല്ലാ യോഗീശ്വരി തുടങ്ങി വിവിധ നാമരൂപങ്ങളില്‍ ആ പൂജനീയ വ്യക്തിത്വം വിളി കൊള്ളുന്നു. നിരക്ഷരയായിരുന്ന യോഗിനി, അകക്കണ്ണിന്റെ കാഴ്ചയില്‍ അറിവിന്റെ അമൃതവാഹിനിയായി. ഭഗവദ്ഗീതയുടെ ആന്തരിക ചക്ഷുസ്സില്‍ സ്വാംശീകരിച്ച വിഭൂതിയാണ് ലല്ലാദീതിയുടെ വാക്കുകളില്‍ വിളക്കുകൊളുത്തിയത്. ‘ത്രികശാസ്ത്ര’ മെന്നറിയപ്പെട്ട, കശ്മീരി ശൈവതത്വസംഹിതയിലെ ജ്ഞാനസുഗന്ധം സാധനയിലൂടെയാണവര്‍ സ്വായത്തമാക്കിയത്. ശിവോപാസനയിലൂടെ കാലത്തിന് മുന്നേ നടന്ന അവര്‍ ഭാരതീയമായ അവധൂത ജീവനസങ്കല്‍പ്പമാണ് സാക്ഷാത്ക്കരിച്ചത്. ‘ഇദം ന മമഃ’ എന്ന ഉപനിഷദ്‌സാരസര്‍വസ്വത്തിന്റെ സായൂജ്യം നേടിയായിരുന്നു ആ സഫലയാത്ര. അസാധാരണമായ പെരുമാറ്റവും അനിതര സാധാരണമായ വാക്കുകളും ലല്ലായുടെ ആത്മീയോര്‍ജത്തിന് തെളിവായിരുന്നു.  

ശ്രീനഗറിലെ പണ്ഡ്‌റേഥാല്‍ ദേശത്തെ പണ്ഡിറ്റ് കുടുംബത്തില്‍ 1320 ലാണ് ലളിത എന്ന ലല്ലേശ്വരിയുടെ പിറവി. പന്ത്രണ്ടാം വയസ്സില്‍ വിവാഹിതയായെങ്കിലും ഭര്‍തൃവീട്ടില്‍ യാതനകള്‍ മാത്രമായിരുന്നു വധുവിനെ കാത്തിരുന്നത്. ഭര്‍ത്താവ് നിക ഭട്ടും ഭര്‍തൃമാതാവും ലല്ലായുടെ ജീവിതം ദുഃഖഭരിതമാക്കി. എതിര്‍പ്പിനിടയിലും ശിവോപാസനയും പ്രാണായാമവും നടകേശഭൈരവ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനവും ലല്ലാ തുടരുകയായിരുന്നു. ജീവന്‍ അപകടത്തിലാണെന്നറിഞ്ഞ ഘട്ടത്തിലാണ് ഇരുപത്തിനാലാം വയസ്സില്‍ ലല്ല സധൈര്യം വീടുവിട്ടിറങ്ങുന്നത്. ആ ആത്മപഥ സഞ്ചലനത്തിലാണ് സിദ്ധ ശ്രീകാന്ത (സേദ്ബായു)  എന്ന ശിവയോഗിയെ അവര്‍ ഗുരുവായി വരിക്കുന്നത്. സംന്യാസജീവിതത്തിന്റെ ജ്ഞാനമാര്‍ഗമായിരുന്നു അത്. ‘ലല്ലാ വാണി’ (ലല്ലാ വാക്യാനി) യിലൂടെ അമൃതനിഷ്യന്ദികളായ അറിവുറവുകള്‍ പ്രവാഹമായി. ജാതിമതഭേദമെന്യേ സാധാരണക്കാരന്‍ മുതല്‍ സൂഫി സംന്യാസികള്‍ വരെ ലല്ലയുടെ ലളിതമധുരമായ പ്രഭാഷണ വചസ്സുകള്‍ സ്വന്തമാക്കി. പ്രമുഖ സൂഫിവര്യന്‍ പീര്‍ഷൈഖ്‌നൂര്‍ ഉദ്ദിന്‍ വാലി (നന്ദാ ഋഷി)  ലല്ലേശ്വരിയുടെ പ്രേഷ്ഠ ശിഷ്യനായിരുന്നു. ഹിന്ദുവിനും മുസ്ലീമിനും ലല്ലാ സ്‌നേഹവാത്സല്യം ചൊരിഞ്ഞ് ‘അമ്മ’ യായി. ഗ്രാമീണര്‍ക്ക് ‘മുത്തശ്ശി’യായി.  

എല്ലാ ഭൂതങ്ങളെയും തന്നിലും എല്ലാഭൂതങ്ങളിലും തന്നെയും കാണുന്ന ഏകത്വദര്‍ശനമാണ് ലല്ലേശ്വരി സാക്ഷാത്ക്കരിക്കുന്നത്. അവധൂതവൃത്തിയുടെ തിളക്കത്തില്‍ ആത്മാവിന്റെ നിത്യ സ്പനന്ദനമറിഞ്ഞ മഹായോഗിനി, ഭാരതീയാധ്യാത്മവിദ്യയുടെയും വേദപ്പൊരുളിന്റെയും ലിംഗാതീതപ്രതീകമായി നിലകൊള്ളുന്നു. ഉന്മാദിനിയുടെ ഭാവഹാവങ്ങളില്‍ സഞ്ചരിച്ച ശതായുസ്സായ അമ്മ ശിവവിഭൂതിയുടെ പൂര്‍ണിമയില്‍ വിലയിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.