Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മൂന്നിടത്തെ വിശ്വാസ പരിശോധന; ആശ്വാസം, ആര്‍ക്കൊക്കെ

മൂന്നാമതൊരു അവിശ്വാസം സുപ്രീംകോടതി നടപടികള്‍ക്കെതിരേ കേരള ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 03:00 am IST
in Article

മുഖം നോക്കാതെ പറയാന്‍ കഴിയുന്നതാണ് ഈ ദുരിതകാലത്തെ ഏക ആശ്വാസം. അത് പലരും ആവുന്നത്ര മുതലാക്കുന്നുമുണ്ട്; സ്ഥാപനങ്ങളിലായാലും പ്രസ്ഥാനങ്ങളിലായാലും വ്യക്തികള്‍ തമ്മിലായാലും. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതാവ് സോണിയയ്‌ക്കെതിരേ ഗുലാം നബി ആസാദിനെപ്പോലെ എക്കാലത്തും നെഹ്‌റുക്കുടുംബത്തിലെ പരിചാരകന്മാരായുള്ളവര്‍ ശബ്ദിക്കുമോ? വിശ്വാസവും അവിശ്വാസവും ചര്‍ച്ചയായി. ചിലര്‍ക്കൊക്കെ ആശ്വാസം ഏറെ ഉണ്ടായ ദിവസമായിരുന്നു ആഗസ്റ്റ് 24, തിങ്കളാഴ്ച.

നാല് അവിശ്വാസമായിരുന്നു തിങ്കളാഴ്ച. ഒന്ന് പിണറായി സര്‍ക്കാരിനെതിരേ. രണ്ട് കോണ്‍ഗ്രസ് നേതാവ് സോണിയയ്‌ക്കെതിരേ. മൂന്ന് സുപ്രീം കോടതിയ്‌ക്കെതിരേ. നാല് നിയമസഭാ സ്പീക്കര്‍ക്കെതിരേ. മുഖ്യമന്ത്രി പിണറായിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും മുന്നണിയും ചേര്‍ന്നവതരിപ്പിച്ച അവിശ്വാസ പ്രമേയം ചര്‍ച്ചകള്‍ക്കൊടുവില്‍ പരാജയപ്പെട്ടു. പ്രമേയത്തെ നിയമസഭാംഗങ്ങളില്‍ 47 പേര്‍ അനുകൂലിച്ചു, 80 പേര്‍ എതിര്‍ത്തു. ആറുമാസത്തേക്ക് ഇനി ആരും അവിശ്വാസ പ്രമേയത്തെക്കുറിച്ച് പറയില്ലെന്ന് പിണറായിക്കും പാര്‍ട്ടിക്കും ആശ്വസിക്കാം; എട്ടുമാസംകൂടിയേ കമ്യൂണിസ്റ്റുകളുടെ കേരളഭരണത്തിന് ആയുസ്സുള്ളുവെങ്കിലും. അതിനപ്പുറം അവര്‍ക്കൊരു നേട്ടവുമില്ല. അവിശ്വാസത്തില്‍ തോറ്റ പ്രതിപക്ഷത്തിനോ? നേട്ടത്തേക്കാള്‍ കോട്ടമാണ്. കാരണം, ജീവിച്ചിരുന്നെങ്കില്‍, പ്രസംഗത്തിലെങ്കിലും പിണറായി സര്‍ക്കാരിനെ സഭയില്‍ നിര്‍ത്തി പൊരിക്കുമായിരുന്ന കെ.എം. മാണിയുടെ മകനും പാര്‍ട്ടിയിലെ ഒരു കൂട്ടരും അകന്നകന്നു പോയി, ഐക്യമുന്നണിയിലെ അനൈക്യം പ്രകടമായി.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയയ്‌ക്കെതിരേ പാര്‍ട്ടിയുടെ 51 അംഗ പ്രവര്‍ത്തക  സമിതിയില്‍ 23 പേര്‍ നടത്തിയ നീക്കം പരാജയപ്പെട്ടു. താത്ക്കാലിക അധ്യക്ഷ സ്ഥാനത്തുനിന്ന് സ്ഥിരം അധ്യക്ഷയായി സോണിയ. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി, കപില്‍ സിബല്‍ തുടങ്ങിയ 23  ‘പൈലറ്റുമാര്‍’ രൂപപ്പെട്ടുവെന്നല്ലാതെ കോണ്‍ഗ്രസിന് മെച്ചമുണ്ടായിട്ടില്ല. സോണിയ തുടരുന്നു, പാര്‍ട്ടി മുമ്പത്തെ പോലെ തുടരും, 23 പേര്‍ വിമതരായി ചാപ്പകുത്തപ്പെടും എന്നതിനപ്പുറം ഒന്നുമുണ്ടായില്ല. പക്ഷേ, രണ്ട് ആശ്വാസം കോണ്‍ഗ്രസ് വിരുദ്ധ രാഷ്‌ട്രീയ ലോകത്തിനുണ്ടായി. ഒന്ന്, പ്രിയങ്കാ വാദ്രയായിരിക്കും 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ്, രണ്ട്, കോണ്‍ഗ്രസില്‍ ഇനിയും കൂടുതല്‍ ‘പൈലറ്റുമാര്‍’ പിറക്കും. കൂറെവിടെ എന്നറിയാതെ അവരെ ചുമന്ന് പാര്‍ട്ടി വിയര്‍ക്കും.

മൂന്നാമതൊരു അവിശ്വാസം സുപ്രീംകോടതി നടപടികള്‍ക്കെതിരേ കേരള ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയമായിരുന്നു. സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വോട്ടെടുപ്പില്‍ കൗണ്‍സില്‍ പ്രമേയത്തിനെതിരേ 35 ശതമാനം പേര്‍ വോട്ടുചെയ്തു. പ്രശാന്ത് ഭൂഷണ്‍ എന്ന അഭിഭാഷകന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരേ നടത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്നായിരുന്നു സുപ്രീം കോടതി നടപടി. വിമര്‍ശനം പിന്‍വലിക്കാനോ തിരുത്താനോ എല്ലാം അവസരം കൊടുത്തിട്ടും അഭിപ്രായം ഇരുമ്പുലക്കയാണെന്ന നിലപാടില്‍ തുടര്‍ന്നതാണ് നടപടിക്ക് കാരണം. രാജ്യത്തെ മറ്റ് ഹൈക്കോടതി ബാര്‍ കൗണ്‍സിലുകള്‍ സുപ്രീംകോടതി നടപടിക്ക് അനുകൂലമായി പ്രമേയം പാസാക്കി. കേരളം, കോടതി നടപടിയെ എതിര്‍ത്ത്, വിമര്‍ശിച്ച്, സൂക്ഷ്മ വിശകലനം നടത്തിയാല്‍ മറ്റൊരു കോടതിയലക്ഷ്യക്കേസിന് സാധ്യതവരുത്തിവെച്ചുള്ളതാണ് പ്രമേയം. ഗുണപരമായി ഒരു പ്രസക്തിയുമില്ലാത്ത പ്രമേയം. പക്ഷേ, ഇതാദ്യമായി 35 ശതമാനം അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തുവെന്നതാണ് ആശ്വാസം.

സ്വര്‍ണക്കടത്തുകേസില്‍ പ്രതികളുമായുള്ള ബന്ധങ്ങളുടെ പേരില്‍ വിവാദത്തിലായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സാങ്കേതിക കാര്യങ്ങളുടെ പേരില്‍ പരിഗണിക്കപ്പെട്ടില്ല. ആശ്വാസം ജനാധിപത്യത്തിനും സംസ്ഥാനത്തിനും തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

India

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

India

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

India

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

പുതിയ വാര്‍ത്തകള്‍

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.