Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആളില്ലാതെ ബസുകളും ഓട്ടോകളും: ‘വഴി’യടഞ്ഞ് തൊഴിലാളികള്‍

നഗരങ്ങളില്‍ ആളുകള്‍ എത്താതായതോടെ ഓട്ടോകളില്‍ കയറാനും യാത്രക്കാരില്ലാതായി. ബസുകള്‍ക്ക് നിലവില്‍ ഇന്ധനം നിറക്കാനുള്ള പണം മാത്രമേ കളക്ഷനായി ലഭിക്കുന്നുള്ളൂ എന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലയില്‍ എല്ലാ റൂട്ടുകളിലും നാമമാത്ര ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 04:43 pm IST
in Thrissur

തൃശൂര്‍: കൊറോണ സമൂഹ വ്യാപനം രൂക്ഷമായതോടെ ജില്ലയില്‍ സ്വകാര്യ ബസുകളുടെ സര്‍വീസ് ഗണ്യമായി കുറഞ്ഞു. വളരെ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. ജില്ലയില്‍ ഓടുന്ന സ്വകാര്യബസുകളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. യാത്രക്കാര്‍ കുറഞ്ഞതോടെ ജില്ലയിലുള്ള 1500 ബസുകളില്‍ മറ്റുള്ളവ ഓട്ടം നിര്‍ത്തി. ബസുകള്‍ കുറഞ്ഞത് ഓട്ടോ സര്‍വീസിനേയും സാരമായി ബാധിച്ചു.  

നഗരങ്ങളില്‍ ആളുകള്‍ എത്താതായതോടെ ഓട്ടോകളില്‍ കയറാനും യാത്രക്കാരില്ലാതായി. ബസുകള്‍ക്ക് നിലവില്‍ ഇന്ധനം നിറക്കാനുള്ള പണം മാത്രമേ കളക്ഷനായി ലഭിക്കുന്നുള്ളൂ എന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലയില്‍ എല്ലാ റൂട്ടുകളിലും നാമമാത്ര ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.  90 ശതമാനം ബസുകളും ഓട്ടോ വകുപ്പിന് ജി-ഫോം നല്‍കിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇപ്പോള്‍ ഓടുന്ന ബസുകളും ഓട്ടം നിര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓട്ടോ സര്‍വീസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

കൊറോണ ഭീതിയെ തുടര്‍ന്ന് എല്ലാവരും സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ഓട്ടോകളില്‍ കയറാന്‍ ആളില്ലാതായതാണ് കാരണം. എല്ലാ ഓട്ടോ സ്റ്റാന്‍ഡ്കളിലും സദാസമയവും യാത്രക്കാരെ കാത്തു കിടക്കുകയാണ് ഓട്ടോകള്‍. ആശുപത്രികളിലേക്ക് രോഗികളുടെ വരവു കുറവായത് ഓട്ടോകള്‍ക്കും ക്ഷീണമായി. ഗുരുതര അസുഖമുള്ളവര്‍ മാത്രമേ ഇപ്പോള്‍ ആശുപത്രികളിലേക്ക് എത്തുന്നുള്ളൂ. ഭൂരിഭാഗം രോഗികളും വീടുകളില്‍ തന്നെ ഇരുന്ന് ചികിത്സ നടത്തുകയാണ്. ഇതോടെ നഗരങ്ങളിലുള്ള ആശുപത്രികള്‍ക്ക് മുന്നിലുള്ള ഓട്ടോകള്‍ക്കും ഓട്ടമില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും അപേക്ഷകളും പരാതികളും സമര്‍പ്പിക്കാനായി ഓണ്‍ലൈനില്‍ സൗകര്യം സജ്ജമാക്കിയതും കാരണം  നഗരങ്ങളിലേക്കുള്ള പൊതുജന യാത്ര കുറഞ്ഞതും ഓട്ടോത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. രാവിലെ മുതല്‍ രാത്രി വരെ ഓടിയാലും പരമാവധി 200-300 രൂപ മാത്രമേ കിട്ടുന്നുള്ളൂവെന്ന്  ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.  ഇക്കാരണത്താല്‍ നിലവില്‍ കുടുംബങ്ങള്‍ പോറ്റാന്‍ ഓട്ടോ തൊഴിലാളികള്‍ കഷ്ടപ്പെടുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ഓട്ടോ ഡ്രൈവര്‍മാരില്‍ പലരും മറ്റു ജോലികള്‍ തേടി പോയി കഴിഞ്ഞു.  കൊറോണ ഭീതി ഒഴിഞ്ഞ് പൊതുഗതാഗതം സാധാരണനിലയിലായാല്‍ മാത്രമേ ദുരിതകാലത്തിന് അന്ത്യമാകു. കൊറോണയൊഴിഞ്ഞ് പഴയകാലം തിരികെയെത്തുമെന്ന പ്രതീക്ഷയിലാമ് ബസ് -ഓട്ടോ ജീവനക്കാര്‍.

Tags: buscovidAutorickshaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Kerala

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.