Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിപ്പൂരിലെ ലാന്‍ഡിങ് അക്വാ പ്ലാനിങ് പ്രകാരം; റണ്‍വേ പ്രശ്‌നങ്ങള്‍ പലവട്ടം ശ്രദ്ധയില്‍ പെടുത്തിയിരുന്നു

കരിപ്പൂരിലെ റണ്‍വേയുടെ റേസാ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) അപര്യാപ്തമാണ്. തുടക്കവും ഒടുക്കവും സുരക്ഷാ സംവിധാനമായി വിമാനത്തിന് വേണ്ടിവന്നാല്‍ ഓടാന്‍ പാകത്തില്‍ റണ്‍വേ വേണം. അതാണ് അന്താരാഷ്‌ട്ര മാനദണ്ഡം. പക്ഷേ, കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയുടെ പോരായ്‌മകള്‍ ഏറെയാണ്. റണ്‍വേയുടെ ഒടുക്കം കഴിഞ്ഞാല്‍ പിന്നെ അഗാധമായ പ്രദേശമാണ്. വേണ്ടിവന്നാല്‍ റണ്‍വേ കടന്ന് വിമാനം നിര്‍ത്താന്‍ സൗകര്യമില്ല. റണ്‍വേയുടെ ഒടുവിലെ ഭാഗത്തെ റബ്ബര്‍ ഘടകത്തിന്റെ വന്‍തോതിലുള്ള നിക്ഷേപമാണ് മറ്റൊരു പ്രശ്‌നം. റണ്‍വേയുടെ നിര്‍മാണത്തില്‍ റബ്ബര്‍ ഒരു ഘടകമാണ്. അത് കാലങ്ങളായി അടിഞ്ഞുകൂടിയതാണ് അവിടുത്തെ പ്രശ്‌നം. ഇത് ലാന്‍ഡിങ്ങിന്റെ കൃത്യത കുറയ്‌ക്കും.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Aug 9, 2020, 05:15 am IST
inKerala
കരിപ്പൂരില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി തകര്‍ന്ന വിമാനം

കരിപ്പൂരില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി തകര്‍ന്ന വിമാനം

കൊച്ചി: കരിപ്പൂര്‍ അപകടത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്നറിയാന്‍ ബ്ലാക്‌ബോക്‌സും വോയിസ് റിക്കാര്‍ഡും പരിശോധിക്കണം. പക്ഷേ, ഒരു കാര്യം വ്യക്തമാണ്, പലവട്ടം ആവര്‍ത്തിച്ചിട്ടും റണ്‍വേയുടെ പിഴവ് മാറ്റാത്തതാണ് അപകടകാരണങ്ങളില്‍ പ്രധാനം. കരിപ്പൂരിലും വിമാനം ഇറക്കിയിട്ടുള്ള, എയര്‍ ഇന്ത്യയുടെതന്നെ ഒരു മുതിര്‍ന്ന പൈലറ്റ് പറയുന്നു, അദ്ദേഹമുള്‍പ്പെടെ റണ്‍വേയുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കരിപ്പൂരില്‍ മഴമൂലം നടന്നത് അക്വാ പ്ലാനിങ് പ്രകാരമുള്ള ലാന്‍ഡിങ് ആയിരുന്നു.

കരിപ്പൂരിലെ റണ്‍വേയുടെ റേസാ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) അപര്യാപ്തമാണ്. തുടക്കവും ഒടുക്കവും സുരക്ഷാ സംവിധാനമായി വിമാനത്തിന് വേണ്ടിവന്നാല്‍ ഓടാന്‍ പാകത്തില്‍ റണ്‍വേ വേണം. അതാണ് അന്താരാഷ്‌ട്ര മാനദണ്ഡം. പക്ഷേ, കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയുടെ പോരായ്‌മകള്‍ ഏറെയാണ്. റണ്‍വേയുടെ ഒടുക്കം കഴിഞ്ഞാല്‍ പിന്നെ അഗാധമായ പ്രദേശമാണ്. വേണ്ടിവന്നാല്‍ റണ്‍വേ കടന്ന് വിമാനം നിര്‍ത്താന്‍ സൗകര്യമില്ല. റണ്‍വേയുടെ ഒടുവിലെ ഭാഗത്തെ റബ്ബര്‍ ഘടകത്തിന്റെ വന്‍തോതിലുള്ള നിക്ഷേപമാണ് മറ്റൊരു പ്രശ്‌നം. റണ്‍വേയുടെ നിര്‍മാണത്തില്‍ റബ്ബര്‍ ഒരു ഘടകമാണ്. അത് കാലങ്ങളായി അടിഞ്ഞുകൂടിയതാണ് അവിടുത്തെ പ്രശ്‌നം. ഇത് ലാന്‍ഡിങ്ങിന്റെ കൃത്യത കുറയ്‌ക്കും.

ഇനിയും കൃത്യമായ വിവരം കിട്ടിയിട്ടില്ല. പക്ഷേ മൂന്നു കാരണങ്ങള്‍ ഈ അപകടത്തിന് സാധ്യതയായി പരിഗണിക്കണം. പൈലറ്റിന് പരിചയമില്ല, ടേബിള്‍ ടോപ് റണ്‍വേയാണ് പ്രശ്‌നം തുടങ്ങിയ വാര്‍ത്തകള്‍ അബദ്ധമാണ്. പരിചയവും പരിശീലനവും ഇല്ലാതെ ഒരു പൈലറ്റിനേയും നിയോഗിക്കില്ല. പിന്നെ യന്ത്രവും മനുഷ്യനുമാണ്. മഴക്കാലത്ത് ലാന്‍ഡിങ്ങിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരാണ് പൈലറ്റുകള്‍. പൈലറ്റ് സേഥ് മറ്റൊരു ടേബിള്‍ ടോപ് വിമാനത്താവളത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും വിവരിച്ച മുതിര്‍ന്ന എയര്‍ ഇന്ത്യ പൈലറ്റ് ഇങ്ങനെ വിശദീകരിച്ചു: റണ്‍വേ കാഴ്ച പ്രധാനമാണ്. മഴക്കാലത്ത് 1500 അടി ദൂരത്തെങ്കിലും കാഴ്ച കിട്ടണം. പക്ഷേ, മുംബൈ പോലുള്ള വിമാനത്താവളങ്ങളില്‍ കനത്ത മഴയില്‍ 500 അടിക്കാഴ്ചയില്‍ വിമാനമിറക്കാറുണ്ട്. ദുബായ് വിമാനമിറക്കാന്‍ ആദ്യം തടസം വന്നപ്പോള്‍ എതിര്‍ ദിശയില്‍ പറന്നാണ് മറ്റൊരു റണ്‍വേയില്‍ ഇറങ്ങിയത്. സാധാരണ കാറ്റിന് എതിരേയാണ് ലാന്‍ഡിങ്. എന്നാല്‍, എതിര്‍ദിശയിലിറങ്ങിയപ്പോള്‍ കാറ്റ് അനുകൂലമായി. അത് ഒരു കാരണമാകാം. തീരെ അനുകൂലമല്ലാത്ത കാലാവസ്ഥ, പിപിടി കിറ്റും മറ്റും ധരിച്ചുകൊണ്ടുള്ള വിമാന നിയന്ത്രണം, റണ്‍വേ പ്രശ്‌നം തുടങ്ങിയവയെല്ലാം ചേര്‍ന്നാവും അപകടമുണ്ടാക്കിയത്, അദ്ദേഹം പറഞ്ഞു.

മഴക്കാലത്തെ ലാന്‍ഡിങ് പ്രത്യേക തരത്തിലാണ്. അത് അക്വാ പ്ലാനിങ് പ്രകാരമാണ്. ഹൈഡ്രോ പ്ലാനിങ് എന്നും പറയും. അതായത് റണ്‍വേയില്‍ വെള്ളമുണ്ടെങ്കിലാണ് ഈ രീതി സ്വീകരിക്കുന്നത്. അത്തരം വേളകളില്‍ വിമാനത്തിന്റെ ടയറും റണ്‍വേയും തമ്മില്‍ ആദ്യം സമ്പര്‍ക്കമുണ്ടാകില്ല, പകരം വെള്ളത്തിലായിരിക്കും ആദ്യ സ്പര്‍ശം. ആ വെള്ളത്തിന്റെ അളവ് പൈലറ്റിന് കണക്കാക്കാന്‍ കഴിയില്ല. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) റൂമാണ് അളവു പറയേണ്ടത്. പക്ഷേ, അവരുടെ അളക്കല്‍ കൃത്യമായിരിക്കണമെന്നില്ല എല്ലായ്‌പ്പോഴും. അപ്പോള്‍ തൊട്ടുമുമ്പിറങ്ങിയ വിമാനത്തിന്റെ ലാന്‍ഡിങ് വിശദാംശങ്ങളാണ് പൈലറ്റിനെ ധരിപ്പിക്കുക. അക്വാ പ്ലാനിങ്ങില്‍ പൈലറ്റിന് അതിവേഗം വിമാന ഓട്ടം നിര്‍ത്താനാവില്ല. ഇതും അപകട കാരണമായിരിക്കാം. പക്ഷേ, എല്ലാം ഔദ്യോഗികമായും കൃത്യമായും അറിയാന്‍ ബ്ലാക് ബോക്‌സിന്റെയും വോയിസ് റിക്കാര്‍ഡിന്റെയും വിശകലനം കഴിയണം, പൈലറ്റ് പറഞ്ഞു.

Tags: കരിപ്പൂര്‍ വിമാനാപകടംകരിപ്പൂര്‍ വിമാന അപകടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സാധ്യത: മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിന് മറുപടിയില്ല;​ റണ്‍വേയുടെ നീളം കുറയ്‌ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് കേന്ദ്രം

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; റണ്‍വേയില്‍ അപായ മുന്നറിയിപ്പുകള്‍ കുറവാണ്, അടിയന്തിര വികസനം വേണമെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

Kerala

കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോടും മലപ്പുറത്തുമായി ചികിത്സയിലുള്ളത് 86 പേര്‍ 24 പേര്‍ ഗുരുതരാവസ്ഥയില്‍

Article

കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ പഠിക്കേണ്ടത്

Kerala

കരിപ്പൂരില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഡിജിസിഎ നിര്‍ദേശം; റണ്‍വേയുടെ നീളവും വീതിയും കൂട്ടണം; കൂടുതല്‍ വിമാന സര്‍വീസുകള്‍ നെടുമ്പാശേരിയിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.