Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രോഗിയെ അറിഞ്ഞ ചികിത്സകന്‍

ദരിദ്രരായ ഒട്ടേറെ രോഗികള്‍ക്ക് നാരായണന്‍ മൂസിന്റെ കാരുണ്യ ഹസ്തം തുണയായിട്ടുണ്ട്. അതൊന്നും പുറംലോകം അറിയരുതെന്ന നിര്‍ബന്ധബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. അഷ്ടവൈദ്യ പാരമ്പര്യത്തിലെ സുപ്രധാന കണ്ണികളിലൊന്നാണ് നാരായണന്‍ മൂസിന്റെ നിര്യാണത്തിലൂടെ കേരളത്തിനും ലോകത്തിനും നഷ്ടമാകുന്നത്

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Aug 7, 2020, 05:19 am IST
inMain Article

പത്മഭൂഷണ്‍ ഇ.ടി. നാരായണന്‍ മൂസ് വിടവാങ്ങുമ്പോള്‍ ചരിത്രമാകുന്നത് ആയുര്‍വേദത്തെ ജനകീയമാക്കിയ ഏഴുപതിറ്റാണ്ടിന്റെ ചികിത്സാ പാരമ്പര്യം. 1954 ല്‍, തന്റെ ഇരുപത്തൊന്നാം വയസിലാണ് നാരായണന്‍ മൂസ്, ഒല്ലൂര്‍ വൈദ്യരത്‌നം ഔഷധശാലയുടെ സാരഥ്യം ഏറ്റടുക്കുന്നത്. കടല്‍ കടന്ന് ലോകത്തിന്റെ അതിരോളം വ്യാപിച്ച കൈപ്പുണ്യത്തിന്റെ ചികിത്സാ കാലമായിരുന്നു പിന്നീടുള്ള ഏഴുപതിറ്റാണ്ട്. രാഷ്‌ട്രം പത്മഭൂഷണ്‍ നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്.  

ആയുര്‍വേദ ചികിത്സയുടെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്തിയതില്‍ ഒല്ലൂര്‍ എളേടത്ത് തൈക്കാട്ട് മൂസുമാരുടെ സംഭാവന നിസ്സാരമല്ല. അച്ഛന്‍ നീലകണ്ഠന്‍ മൂസും മുത്തച്ഛന്‍ നാരായണന്‍ മൂസും ആയുര്‍വേദ ചികിത്സയുടെ അവസാന വാക്കുകളായിരുന്നു. 1924 ലാണ് ബ്രിട്ടീഷ് വൈസ്രോയി, മുത്തച്ഛനായിരുന്ന നാരായണന്‍ മൂസിന് വൈദ്യരത്‌നം ബഹുമതി സമ്മാനിക്കുന്നത്. തീര്‍ത്തും ഗുരുകുല പഠന സമ്പ്രദായമായിരുന്നു തൈക്കാട്ട് വൈദ്യകുടുംബത്തിലേത്. 1941 ല്‍ നീലകണ്ഠന്‍ മൂസ് ആരംഭിച്ചതാണ് ഇന്നത്തെ വൈദ്യരത്‌നം ആയുര്‍വേദ കേന്ദ്രം. 55 ല്‍ ഇവിടെ കിടത്തി ചികിത്സ തുടങ്ങി.  

ആയുര്‍വേദ ചികിത്സയുടെ പാരമ്പര്യ രീതികളില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത നിഷ്ഠയാണ് ചികിത്സയില്‍ നാരായണന്‍ മൂസ് പിന്തുടര്‍ന്നത്. തീര്‍ത്തും വ്യത്യസ്തമായിരുന്നു ചികിത്സാ രീതി. പണമല്ല പ്രധാനം, രോഗിയുടെ വിശ്വാസമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പലരും അര്‍ധ വിശ്വാസവുമായാണ് ചികിത്സയ്‌ക്ക് വരുന്നത്. ചികിത്സിക്കുന്നയാളിലും മരുന്നിലും പഥ്യത്തിലും രോഗിക്ക് പൂര്‍ണ വിശ്വാസമുണ്ടാകണം. എങ്കിലേ ചികിത്സ പൂര്‍ണമായും ഫലിക്കൂ. പണം നേടലല്ല ചികിത്സയുടെ ലക്ഷ്യം. അസുഖം ഭേദമാക്കലാണ്. ബാക്കിയെല്ലാം അനുബന്ധ കാര്യങ്ങള്‍ മാത്രം. ഇതായിരുന്നു നാരായണന്‍ മൂസിന്റെ ചികിത്സാ തത്വം. പണത്തിനു വേണ്ടിയാകരുത് ചികിത്സ എന്ന് പഠിപ്പിച്ച മുത്തച്ഛന്‍ തന്നെയാണ് ആദ്യ ഗുരു. പിന്നെ അച്ഛനില്‍ നിന്നും ചികിത്സാ പാഠങ്ങള്‍ ഹൃദിസ്ഥമാക്കി. ഇരുവര്‍ക്കുമൊപ്പമിരുന്ന് കുറിപ്പടികളെഴുതിയും ക്രമേണ രോഗികളെ നോക്കിയും യൗവനാരംഭത്തില്‍ തന്നെ നാരായണന്‍ മൂസ് ചികിത്സ പഠിച്ചു.  

 രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നതെന്ന പക്ഷക്കാരന്‍. ഒരേ അസുഖവുമായി എത്തുന്ന രണ്ട് രോഗികള്‍ക്ക് ഒരേ അളവിലും തരത്തിലുമാകില്ല മരുന്ന് നല്‍കുക. രോഗിയുടെ ശരീര പ്രകൃതി, സ്വഭാവം പോലും രോഗത്തെയും ചികിത്സയെയും നിര്‍ണയിക്കുന്നതില്‍ അതിപ്രധാനമെന്ന് പഠിച്ചയാളാണ് നാരായണന്‍ മൂസ്.

ആയുര്‍വേദചികിത്സ എന്നത് മരുന്ന് സേവ മാത്രമല്ല. രോഗിയുടെ ബോധത്തെക്കൂടിയാണ് ചികിത്സിക്കുന്നത്. ആ ചികിത്സാ രീതികള്‍ ആയുര്‍വേദ  രംഗത്ത് പുതിയ തലമുറയ്‌ക്ക് വിലപ്പെട്ട പാഠങ്ങളാണ്.  ഇരുപത്തൊന്നാം വയസില്‍ തുടങ്ങിയ ചികിത്സ അവസാന കാലം വരെയും  അദ്ദേഹം തുടര്‍ന്നു. രാവിലെ ആറരക്ക് ഉണരും. പ്രഭാതകൃത്യങ്ങള്‍ക്കും പ്രാതലിനും പ്രാര്‍ത്ഥനക്കും ശേഷം പത്തുമണിയോടെ ചികിത്സ ആരംഭിക്കും. രോഗികളെ പരിശോധിക്കലും മരുന്ന് നിര്‍ണയവും കുറിപ്പടി പറഞ്ഞുകൊടുക്കലുമായി മിക്കവാറും അത് നാലുമണിവരെയൊക്കെ നീളുമായിരുന്നു. അതിനു ശേഷമാണ് ഔഷധ ശാലയുടെ കാര്യങ്ങള്‍, കത്തുകള്‍ക്കുള്ള മറുപടി തയ്യാറാക്കല്‍, വായന തുടങ്ങിയവയൊക്കെ.

ആയുര്‍വേദത്തിന്റെ ഭാവി സാധ്യതകള്‍ കൂടി മുന്‍കൂട്ടിക്കണ്ടിരുന്ന ദീര്‍ഘ ദര്‍ശിയായിരുന്നു അദ്ദേഹം. ഭാവിയില്‍ ഔഷധ നിര്‍മ്മാണത്തിന് ആവശ്യമായ പച്ചമരുന്നുകള്‍ക്കും സസ്യങ്ങള്‍ക്കും ക്ഷാമം ഉണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ടു. അപൂര്‍വ്വങ്ങളായ മരുന്നിനങ്ങള്‍ ഉള്‍പ്പെടെ നട്ടുപിടിപ്പിച്ച് വളര്‍ത്താന്‍ ശ്രദ്ധ നല്‍കി. ഇന്ന് വലിയ ഒരു ഔഷധത്തോട്ടം തന്നെ തൈക്കാട്ടുശ്ശേരിയിലെ ഔഷധശാലയോടനുബന്ധിച്ചുണ്ട്.

ആദ്യകാലത്ത് ഇല്ലത്തെ ഊട്ടുപുരയില്‍ത്തന്നെയാണ് മരുന്നുകള്‍ ഉണ്ടാക്കിയിരുന്നത്. പിന്നീട് ചികിത്സയുടെ വ്യാപ്തിയും രോഗികളുടെ എണ്ണവും വര്‍ധിച്ചതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്നു. അഷ്ടാംഗ ഹൃദയത്തില്‍ പരാമര്‍ശിക്കുന്ന അമ്പതിലേറെ മരുന്നുകള്‍ സ്വന്തമായി നിര്‍മ്മിച്ച് ആയുര്‍വേദ ചികിത്സാ രംഗത്ത് സംഭാവന ചെയ്തത് ഇ.ടി.നാരായണന്‍ മൂസാണ്.  

 മുത്തച്ഛന്റെ ചികിത്സാ പാരമ്പര്യത്തെ ഔഷധശാലയുടെ രൂപത്തില്‍ വിപുലമാക്കിയത് അച്ഛന്‍ നീലകണഠന്‍ മൂസ്സായിരുന്നു. നാരായണന്‍ മൂസിന്റെ കാലമായപ്പോഴേക്ക്  കേരളത്തിന് പുറത്ത് എന്നല്ല വിദേശത്ത് നിന്നുപോലും ആളുകള്‍ ചികിത്സ തേടി എത്തുന്ന നിലയിലേക്ക് ഔഷധശാല ഉയര്‍ന്നു. പിന്നീടാണ് 1966 ല്‍ ഔഷധ നിര്‍മ്മാണ ശാല ആരംഭിക്കുന്നത്. 1976 ല്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജും ആരംഭിച്ചു.  

അതിപ്രശസ്തര്‍ മുതല്‍ സര്‍വ്വ സാധാരണക്കാര്‍ വരെയുള്ള പതിനായിരങ്ങള്‍ക്കാണ് അദ്ദേഹം തന്റെ ചികിത്സ കൊണ്ട് സൗഖ്യം നല്‍കിയത്. മുന്നിലെത്തുന്നയാളുടെ പ്രശസ്തിയോ പെരുമയോ, ഇല്ലായ്‌മയോ ചികിത്സയെ ഒരു തരത്തിലും ബാധിക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയും മൂസ്സിനുണ്ടായിരുന്നു.  

ദരിദ്രരായ ഒട്ടേറെ രോഗികള്‍ക്ക് ആ കാരുണ്യ ഹസ്തം തുണയായിട്ടുണ്ട്. അതൊന്നും പുറംലോകം അറിയരുതെന്ന നിര്‍ബന്ധ ബുദ്ധിയും നാരായണന്‍ മൂസിനുണ്ടായിരുന്നു. അഷ്ടവൈദ്യ പാരമ്പര്യത്തിലെ സുപ്രധാന കണ്ണികളിലൊന്നാണ് നാരായണന്‍ മൂസിന്റെ നിര്യാണത്തിലൂടെ കേരളത്തിനും ലോകത്തിനും നഷ്ടമാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.