Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഭീകരസാന്നിദ്ധ്യം: വോട്ട് ബാങ്കിന് വേണ്ടി പോലീസ് റിപ്പോര്‍ട്ട് പൂഴ്‌ത്തി പിണറായി സര്‍ക്കാര്‍; സംസ്ഥാനത്തെ വിളനിലമാക്കി ഭീകരര്‍

റിപ്പോര്‍ട്ട് കൈമാറിയതിന് ശേഷവും ഭീകരവാദ സാന്നിദ്ധ്യം പലകുറി കേരളത്തില്‍ ഉണ്ടായി. കളിയിക്കാവിള എസ്‌ഐയുടെ കൊലപാതകം, കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയത്, സാമൂഹിക മാധ്യമം വഴി അപ്രഖ്യാപിത ഹര്‍ത്താല്‍, സിഐഎ പ്രക്ഷോഭം, സ്വര്‍ണ്ണക്കടത്ത് തുടങ്ങി നിരവധി സംഭവ വികാസങ്ങള്‍ അരങ്ങേറുമ്പോഴും സംസ്ഥാന ആഭ്യന്തര വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ട് പുറത്തുവിടാനോ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Aug 2, 2020, 02:20 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരരുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടെന്ന പോലീസ് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തില്ല. യമനിലേക്ക് കുടിയേറിയവരില്‍ മലയാളികളുണ്ടെന്ന കേന്ദ്ര വിദേശ മന്ത്രാലയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് പോലീസ് അന്വേഷണം നടത്തിയത്. കാസര്‍കോട് ജില്ലയില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ യമനിലേക്ക് കുടിയേറുന്നെന്നും ഇതിനെല്ലാം ഭീകരവാദസ്വഭാവമുണ്ടെന്നത് അന്വേഷിക്കണമെന്നുമുള്ള റിപ്പോര്‍ട്ടാണ് കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി നല്‍കിയത്. ഈ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി പിണറായി സര്‍ക്കാരിന് കൈമാറിയെങ്കിലും ഫയല്‍ പിന്നെ വെളിച്ചം കണ്ടില്ല.

ഇത്രയേറെ അടിയന്തര പ്രാധാന്യമുള്ള റിപ്പോര്‍ട്ടാണ് ഇടതു സര്‍ക്കാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മറച്ച് വച്ചത്. റിപ്പോര്‍ട്ട് കൈമാറിയതിന് ശേഷവും ഭീകരവാദ സാന്നിദ്ധ്യം പലകുറി കേരളത്തില്‍ ഉണ്ടായി. കളിയിക്കാവിള എസ്‌ഐയുടെ കൊലപാതകം, കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയത്, സാമൂഹിക മാധ്യമം വഴി അപ്രഖ്യാപിത ഹര്‍ത്താല്‍, സിഐഎ പ്രക്ഷോഭം, സ്വര്‍ണ്ണക്കടത്ത്  തുടങ്ങി നിരവധി സംഭവ വികാസങ്ങള്‍ അരങ്ങേറുമ്പോഴും സംസ്ഥാന ആഭ്യന്തര വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ട് പുറത്തുവിടാനോ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.

ഭീകരവാദം സംസ്ഥാനത്ത് ശക്തിയാര്‍ജിക്കുന്നു എന്നതിന് മറ്റൊരു സ്ഥിരീകരണം ആവശ്യമില്ലെന്നിരിക്കെ കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പും പോലീസിന്റെ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചു. ഇത് സംസ്ഥാനത്തെ സൈ്വര്യവിഹാരം നടത്താനുള്ള കേന്ദ്രമാക്കി ഭീകരര്‍ തെരഞ്ഞെടുക്കുന്നതിന് പ്രേരണയായി. യമനില്‍ പോയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് നടപടി എന്ന നിലയ്‌ക്ക് ആകെ ഉണ്ടായത്. കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യമുണ്ടെന്നും ഇതിന്റെ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ അവസരത്തിലാണ് 2018ല്‍ കാസര്‍കോട് എസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.

ഭീകരവാദത്തിനായി കാസര്‍കോട് ജില്ലയില്‍ നിന്നും യമനിലേക്ക് കുടിയേറിയവരില്‍ 10 പേരുടെ പട്ടിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പട്ടികയിലെ മൂന്നു പേര്‍ എപ്രകാരമാണ് യമനിലേക്ക് കടന്നതെന്ന വിവരമില്ല. അഞ്ചു പേര്‍ക്ക് വിദേശത്ത് താമസിക്കാനുള്ള അനുമതി രേഖകളില്ലാതെയാണ് എത്തപ്പെട്ടതെന്നതും റിപ്പോര്‍ട്ടിലെ ശ്രദ്ധേയ ഭാഗമാണ്. ഇത്തരത്തില്‍ നിയമപ്രകാരമല്ലാതെ വിദേശത്ത് എത്തിക്കുന്ന ഏജന്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് ഇതിലൂടെ വ്യക്തമാകുന്നത്.  

കേന്ദ്ര വിദേശ മന്ത്രാലയം 2017 ഒക്‌ടോബര്‍ 26ന് നല്‍കിയ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി 2018 ജൂലൈ 25ന് റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്നത്. 2016 മുതല്‍ സംസ്ഥാനത്ത് നിന്നും ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി അഫ്ഗാനിസ്ഥാന്‍ വഴി യമനിലേക്ക് നിരവധി പേര്‍ എത്തപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ആശയങ്ങള്‍ പഠിപ്പിക്കുന്നു എന്ന വ്യാജേന വിവിധ സ്ഥാപനങ്ങള്‍ ഭീകരവാദം പ്രചരിപ്പിക്കുന്നുണ്ട്. 

നിലവില്‍ യമനിലേക്ക് കടന്നവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2016ല്‍ കാസര്‍കോട് ജില്ലയില്‍ തിരോധാനം സംബന്ധിച്ച ഒമ്പതു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചന്ദേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ത്രിക്കരിപ്പൂര്‍, പടന്ന പ്രദേശങ്ങളില്‍ നിന്ന് മാത്രം പത്ത് പുരുഷന്‍മാരും നാലു സ്ത്രീകളും മൂന്നു കുട്ടികളും ഭീകരവാദപ്രവര്‍ത്തനത്തിന് യമനില്‍ പോയതായി കണ്ടെത്തി. 2018 ജൂണില്‍ സമാനസ്വഭാവത്തില്‍ രണ്ട് കുടുംബങ്ങളെ കാണാതായെന്ന പരാതിയും പോലീസിനു ലഭിച്ചു. ഇവരും ഐഎസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി  സ്ഥിരീകരിച്ചിരുന്നു.

Tags: സിഐഎkeralaSocial MediaPinarayi Vijayanisiterrorismസ്വര്‍ണകടത്ത്ലോക്സഭpakistanelectionterroristsപോലീസ്islamistsഡിജിപി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.