Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കലാഭവന്‍ മണിയുടെ സിനിമയിലെ തമ്പാന്‍; വെള്ളിത്തിരയിലെ പരുക്കനായ പ്രതിനായകന്‍

വാല്‍ക്കണ്ണാടി എന്ന കലാഭവന്‍ മണിയുടെ സിനിമയിലെ തമ്പാന്‍ എന്ന കഥാപാത്രം തന്നെയാണ് എന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത്. പരുക്കന്‍ ശബ്ദവും മുഖത്തെ പാടുകളും അനിലിന്റെ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു എന്നുപറയാം.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Jul 31, 2020, 05:42 pm IST
inMollywood

തിരുവനന്തപുരം: വില്ലനായി വേദനിപ്പിക്കുകയും സ്വഭാവ നടനായി മനസില്‍ നിറയുകയും ചെയ്ത് മലയാള സിനിമയില്‍ സജീവമായിരുന്നു നടന്‍ അനില്‍ മുരളി. മലയാളത്തിലും ഇതരഭാഷകളിലുമായി നിരവധി മികവുറ്റ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവനേകി. 

വാല്‍ക്കണ്ണാടി എന്ന കലാഭവന്‍ മണിയുടെ സിനിമയിലെ തമ്പാന്‍ എന്ന കഥാപാത്രം തന്നെയാണ് എന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത്. പരുക്കന്‍ ശബ്ദവും മുഖത്തെ പാടുകളും അനിലിന്റെ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു എന്നുപറയാം. അതിലേറെ പകുതിയടഞ്ഞ കണ്ണുകൊണ്ടുള്ള രൂക്ഷമായ നോട്ടവും ശത്രു നിസാരനെന്ന മട്ടിലുള്ള ഭാവവും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.  

മിനി സ്‌ക്രീനിലൂടെയാണ് അനില്‍ സിനിമയിലേക്ക് ചേക്കേറുന്നത്. ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സംവിധായകന്‍ വിനയന്റെ അടുത്തെത്തുന്നത്.  വിനയന്റെ ആദ്യ ചിത്രമായ കന്യാകുമാരിയില്‍ ഒരു കവിതയിലൂടെയായിരുന്നു തുടക്കം. സിനിമയില്‍ അഭിനയിക്കുമ്പോഴും സീരിയലിനെ കൈവിടാന്‍ അനില്‍ തയാറായിരുന്നില്ല. സിനിമയില്‍ തിരക്കേറിയപ്പോഴാണ് സീരിയല്‍ വേണ്ടെന്നു വച്ചത്. തന്റെ മുപ്പതാമത്തെ വയസിലാണ് സിനിമയില്‍ അഭിനയിക്കുന്നത്.  

പരുക്കന്‍ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചിതമെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹവാത്സല്യങ്ങളുള്ള സുഹൃത്തായിരുന്നു. സൗഹൃദങ്ങളായിരുന്നു അനിലിന്റെ കരുത്ത്. സുഹൃത്തുക്കള്‍ക്കൊപ്പം തമാശ പറഞ്ഞ് ചിരിക്കുന്ന അനിലിന്റെ മുഖമായിരിക്കും അടുത്തറിയാവുന്നവരുടെ മനസ്സുനിറയെ.

പ്രതിനായക വേഷത്തിനൊപ്പം സ്വഭാവനടനായും തിളങ്ങാനാകുമെന്ന് അനില്‍ മുരളി തെളിയിച്ചു. മോഹന്‍ സംവിധാനം ചെയ്ത മാണിക്യകല്ലിലെ സ്‌കൂള്‍ അധ്യാപകന്റെ വേഷം ഇതിനുദാഹരണമാണ്. ഇടതാഭിമുഖ്യമുള്ള അധ്യാപക സംഘടനാ നേതാവിന്റെ വേഷത്തില്‍ അനില്‍ കസറി. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന സംഘടനാനേതാവ് ഒടുവില്‍ പശ്ചാത്തപിച്ച് തന്റെ ജീവിതം പറയുമ്പോള്‍ പ്രേക്ഷകരും കണ്ണീരണിഞ്ഞു. സിനിമയില്‍ പ്രധാന വില്ലന്റെ സഹായിയായോ, വില്ലനായോ അങ്ങനെ ഏതുവേഷം ചെയ്യാനും അനില്‍ തയ്യാറായിരുന്നു. എങ്കിലും എണ്ണിപ്പറയാവുന്ന കുറേ ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാകാന്‍ അദ്ദാഹത്തിനായി.  

നാന സിനിമാ വാരികയുടെ ആദ്യകാല ഫോട്ടൊ ഗ്രാഫറായിരുന്ന പരേതനായ കെ. മുരളീധരന്‍ നായരാണ് അനില്‍ മുരളിയുടെ പിതാവ്. തിരുവനന്തപുരത്തെ ആദ്യകാല സ്റ്റുഡിയോ’എ വണ്‍ സ്റ്റുഡിയോ’അദ്ദേഹത്തിന്റെതായിരുന്നു. അമ്മ ശ്രീകുമാരിയമ്മ. രണ്ടുമക്കള്‍ ആദിത്യന്‍, അരുന്ധതി.

ദൂരദര്‍ശനിലെ ആദ്യകാല സീരിയലുകളായ മണ്ടന്‍ കുഞ്ചു, കൃഷ്ണപക്ഷം തുടങ്ങിയവയുടെ നിര്‍മ്മാതാവ് പരേതനായ എം.എസ്. രവിപ്രസാദ്, എം.എസ്. ഹരി, രാഷ്‌ട്രീയ സ്വയം സേവക് സംഘം തിരുവനന്തപുരം മഹാനഗര്‍ പ്രചാര്‍ പ്രമുഖ് എം.എസ്. ഗിരി, എം.എസ്. പഞ്ചമി എന്നിവര്‍ സഹോദരങ്ങളാണ്.

Tags: തിരുവനന്തപുരംmovieഅനില്‍ മുരളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.