Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വിപണി വിലയില്‍ ക്യാരറ്റ് എടുക്കുന്നില്ല; വാഹനം തടഞ്ഞതിന് കര്‍ഷകരെ കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി

കോവിലൂര്‍ എട്ടാംമൈല്‍ സ്വദേശികളായ പാല്‍രാജും പളനിവേല്‍രാജും അധികൃതരുടെ മുന്‍ കൂര്‍ അനുമതിയോടെയാണ് ക്യാരറ്റ് പറിച്ചെടുത്ത് ഞായറാഴ്ച വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ വില കുറച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ തര്‍ക്കമായി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 30, 2020, 12:52 pm IST
inIdukki
വട്ടവടയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ലോറിയ്ക്ക് മുന്നില്‍ ക്യാരറ്റുമായി പ്രതിഷേധിക്കുന്ന കര്‍ഷകന്‍

വട്ടവടയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ലോറിയ്ക്ക് മുന്നില്‍ ക്യാരറ്റുമായി പ്രതിഷേധിക്കുന്ന കര്‍ഷകന്‍

വട്ടവട: ഹോര്‍ട്ടികോര്‍പ്പ് ക്യാരറ്റ് എടുക്കാന്‍ മടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമം. ഉദ്യോഗസ്ഥര്‍ ചതിച്ചതോടെ സംഭവത്തില്‍ കര്‍ഷകര്‍ കിട്ടിയ വിലക്ക് ക്യാരറ്റ് വില്‍ക്കേണ്ടി വന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് പ്രശ്‌നത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.

കോവിലൂര്‍ എട്ടാംമൈല്‍ സ്വദേശികളായ പാല്‍രാജും പളനിവേല്‍രാജും അധികൃതരുടെ മുന്‍ കൂര്‍ അനുമതിയോടെയാണ് ക്യാരറ്റ് പറിച്ചെടുത്ത് ഞായറാഴ്ച വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ വില കുറച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ തര്‍ക്കമായി. കിലോയ്‌ക്ക് 27 രൂപ ബില്ലില്‍ വിലയിടുമ്പോള്‍ തങ്ങള്‍ക്ക് 10 രൂപ മാത്രമാണ് കിട്ടുന്നതെന്നാണ് ഇരുവരും പറയുന്നത്.

ഇതേ തുടര്‍ന്ന് ഇരുവരുടേയും ക്യാരറ്റ് എടുക്കാതെ ലോഡ് കയറ്റിയ വാഹനം കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതോടെ ചാക്കുകള്‍ ലോറിയ്‌ക്ക് മുന്നിലിട്ട് കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിക്കുകയും ഇവരെത്തി കര്‍ഷകരെ നീക്കി വാഹനം പോകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. സംഭവത്തില്‍ വാഹനം തടഞ്ഞതിനാണ് നിര്‍ദ്ധരായ കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നത്. അതേ സമയം ആദ്യം രാഷ്‌ട്രീയക്കാര്‍ ഇടപെട്ടാണ് കേസെടുക്കാതെ സംഭവം ഒഴുവാക്കിയത്.

ഉദ്യോഗസ്ഥര്‍ ക്യാരറ്റ് എടുക്കാന്‍ തയ്യാറാകാതെ വന്നതോടെ 5 രൂപയ്‌ക്ക് ഈ ക്യാരറ്റ് ഇരുവര്‍ക്കും വില്‍ക്കേണ്ടി വന്നു. 8 ചാക്കിലായി 390 കിലോയുടെ ക്യാരറ്റായിരുന്നു ഉണ്ടായിരുന്നത്. കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാന്‍ വേണ്ടി തുടങ്ങിയ ഹോര്‍ട്ടികോര്‍പ്പ് പോലുള്ളവയുടെ അധികാരികളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ തുടരുന്നതിനാല്‍ കര്‍ഷകരാകെ ധര്‍മ്മ സങ്കടത്തിലാണ്.  

സംഭവത്തില്‍ മേലധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണിവര്‍. തങ്ങള്‍ രാപകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പച്ചക്കറിക്ക് മുടക്ക് മുതല്‍ പോലും ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

എടുക്കാത്തത് സമയം വൈകിയതിനാല്‍ സമയം വൈകിയെത്തിയതിനാലാണ് ക്യാരറ്റ് എടുക്കാതിരുന്നതെന്ന് മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പിന്റെ ചുമതലയുള്ള ജിജോ രാധാകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. 

പാല്‍രാജ് ഇടനിലക്കാരനാണ്, മുമ്പും ഇയാള്‍ ഇവിടെ പച്ചക്കറികള്‍ നല്‍കിയിട്ടുണ്ട്. വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന്റെ സഹായം തേടി. കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സാധനം എടുക്കുമ്പോള്‍ ബില്‍ നല്‍കിയ ശേഷം കര്‍ഷകരുടെ അക്കൗണ്ടിലേക്ക്് നേരിട്ടാണ് പണം നല്‍കുന്നതെന്നും ഇതിന് ഇടനിലക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.  

Tags: krishiidukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.