Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുജിത്ത് ഇനി ദീപ്തമായ ഓര്‍മ

അവയവദാനത്തിന്റെ ഇതിഹാസം രചിച്ചാണ് അനുജിത്ത് യാത്രയായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കുശേഷം ഇന്നലെ ഉച്ചയ്‌ക്ക് 2.45ന് കുളക്കടയിലെ വീട്ടില്‍ അനുജിത്തിന്റെ ഭൗതികശരീരം എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:23 pm IST
inKerala

കൊട്ടാരക്കര: അവസാനമായി കിട്ടൂസ് അപ്പയുടെ മുഖത്തേക്ക് ഒന്നു നോക്കി. ഇല്ല, ആ പുഞ്ചിരി കാണുന്നില്ല. സാധാരണ ഉറങ്ങാറുള്ള അപ്പയുടെ മുഖമല്ലിത്. എന്തോ സംഭവിച്ചതായി മനസിലായതോടെ അവന്റെ കണ്ണുകള്‍ കലങ്ങി. മൂന്നുവയസുകാരന്‍ എഡ്വിന്റെ കരച്ചില്‍ കണ്ടപ്പോള്‍ കൂടിനിന്ന ഉറ്റവര്‍ക്കും വേദനയടക്കാനായില്ല. ഇരുമ്പനങ്ങാട് എന്ന നാടിന് മറക്കാനാകാത്ത ഓര്‍മകളും ഒരിക്കലും കാണാത്തവര്‍ക്ക് അവയവങ്ങളും സമ്മാനിച്ച് അനുജിത്ത് ഇന്നലെ തീനാളങ്ങളിലേക്ക് അലിഞ്ഞുചേര്‍ന്നു. ചിതയ്‌ക്ക് തീകൊളുത്തിയത് മകന്‍ എഡ്വിനായിരുന്നു. കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരച്ചടങ്ങ്. കൊടിക്കുന്നില്‍ സുരേഷ് എംപി, അയിഷാപോറ്റി എംഎല്‍എ അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങിð പങ്കുകൊണ്ടു.

അവയവദാനത്തിന്റെ ഇതിഹാസം രചിച്ചാണ് അനുജിത്ത് യാത്രയായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കുശേഷം ഇന്നലെ ഉച്ചയ്‌ക്ക് 2.45ന് കുളക്കടയിലെ വീട്ടില്‍ അനുജിത്തിന്റെ ഭൗതികശരീരം എത്തിച്ചു. തുടര്‍ന്ന് 3.30ഓടെ എഴുകോണ്‍ ഇരുമ്പനങ്ങാടുള്ള കുടുംബ വീട്ടില്‍ എത്തിച്ചു. അനുജിത്തിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ മനസ്സു കാട്ടിയ പ്രിയ പത്‌നി പ്രിന്‍സി പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ വിഷമിച്ചു. മകന്‍ എഡ്വിന്‍ ചിതയ്‌ക്ക് തീകൊളുത്തുന്നത് കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിച്ചു.

വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച അനുജിത്ത് (27) ന്റെ നേത്രപടലങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് അവയവങ്ങളാണ് ദാനം ചെയ്തത്. അനുജിത്തിന്റെ ഹൃദയം, നേത്രങ്ങള്‍, വൃക്കകള്‍, കരള്‍, ചെറുകുടല്‍ എന്നിവ കൂടാതെ ഇരു കൈകളും ദാനം ചെയ്തിരുന്നു. 14ന് രാത്രി 10നായിരുന്നു അനുജിത്തിന്റെ ജീവന്‍ അപഹരിച്ച അപകടം നടന്നത്.  

അനുജിത്തിനെ ഒരുനോക്ക് കാണാന്‍ നിരവധി ആള്‍ക്കാര്‍ കാത്തുനിന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതുകാരണം എല്ലാവര്‍ക്കും ഒരുപോലെ വീട്ടില്‍ കയറാനും കാണാനുമുള്ള സൗകര്യമുണ്ടായില്ല. വീട്ടിലെത്തിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളായി അംഗമായ ഇരുമ്പനങ്ങാട് പബ്ലിക് ലൈബ്രറിയിð അനുജിത്തിലെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.  

അനുജിത്തിനെ കാണാനെത്തിയ സഹപാഠികളും ഈറനണിഞ്ഞ കണ്ണുകളോടെ അനുജിത്തിന്റെ കഴിവില്‍ വാചാലമായി. ചെറുപുഞ്ചിരിയോടെയല്ലാതെ അനുജിത്തിനെ കണ്ടിട്ടില്ലെന്നാണ് സുഹൃത്തായ പ്രേംചന്ദ് പറഞ്ഞത്. ബാക്കിയുള്ളവരുടെ സങ്കടങ്ങള്‍ സ്വന്തം സങ്കടമായി കണ്ട് അവരെ സഹായിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു അനുജിത്തെന്നും അദ്ദേഹം ഓര്‍മിക്കുന്നു. സുഹൃത്തുക്കള്‍ വരച്ച ചിത്രം ഇന്നലെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചായിരുന്നു ആദരവര്‍പ്പിച്ചത്.

Tags: death
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.