Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യാസപൂര്‍ണിമ

സാരഥികളുടെ സന്ദേശം 24

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jul 14, 2020, 10:06 pm IST
in Samskriti

പൗരാണിക കാലത്ത് ഉദയം ചെയ്ത ഭാരതീയ മതങ്ങള്‍ സനാതന ധര്‍മത്തിന്റെ സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്നു. ആര്‍ഷസംസ്‌കൃതിയുടെ നവോത്ഥാന മന്ത്രണങ്ങള്‍ തന്നെയായിരുന്നു വിവിധ മതസ്ഥാപകരായ മുനിമാനസങ്ങളുടെ അന്തര്‍ഗതം. ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ പിറവികൊണ്ട ബുദ്ധജൈനമതങ്ങളുടെ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും സൂക്ഷ്മമായി വിചിന്തനത്തിന് വിധേയമാക്കുമ്പോള്‍ ഈ സത്യം തെളിയും. ഏതാണ്ടൊരായിരം വര്‍ഷം ഈ മതങ്ങളുടെ തത്ത്വചിന്താ പദ്ധതികളും മഹാശയങ്ങളും ഭാരതത്തില്‍ പ്രചാരം നേടിയെങ്കിലും അവ ക്രമേണ ക്ഷയിച്ചു വന്നതായാണ് ചരിത്രം. ഇതിന്റെ സമഗ്രവും സൂക്ഷ്മവുമായ കാര്യകാരണങ്ങള്‍ ഗവേഷണത്തില്‍ തെളിഞ്ഞുകണ്ടിട്ടുണ്ടെങ്കിലും അന്തര്‍വഹ്നിയായി ഉയരുന്ന സത്യം ഒന്നു മാത്രമാണ് വേദപ്രോക്തമായ ആര്‍ഷമൂല്യങ്ങള്‍ക്കും സൈദ്ധാന്തിക പക്ഷങ്ങള്‍ക്കും മറുപുറമായിരുന്നില്ല ഈ മതപ്രവാചകരുടെ ധര്‍മസംഹിത. ജ്ഞാനബോധികളായ ആ ‘ബുദ്ധന്മാരു’ടേത് ധര്‍മസ്ഥാപനത്തിന്റെ കാലനിയോഗമായിരുന്നു.

യജ്ഞവും ജാതിവിവേചനവും പൗരോഹിത്യവും ദുരാചാരാനുഷ്ഠാനങ്ങളുമായി സമാജം വഴിമാറിയ വേളയിലാണ് ബുദ്ധനും മഹാവീരനും അവതരിക്കുന്നത്. ഗീതാവചനമാര്‍ഗത്തിലെ ധര്‍മസംസ്ഥാപനം തന്നെയായിരുന്നു ലക്ഷ്യം. ‘നീ നിന്റെ വെളിച്ചമാവുക’യെന്ന ബുദ്ധസന്ദേശം ഗീതാദര്‍ശനം തന്നെ. മഹാവീരന്റെയും പ്രപഞ്ചദര്‍ശനവും മുക്തിമാര്‍ഗ സങ്കല്‍പങ്ങളും ജീവനമന്ദാരങ്ങളും ആര്‍ഷധര്‍മത്തിന്റെ ആത്യന്തികമായ മാറ്റൊലി തന്നെ. കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ജൈനഭക്തി സാഹിത്യത്തിന്റെ അലയൊളികളില്‍ ആമഗ്നമായിരുന്നു. പത്താംനൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജൈനനവോത്ഥാനത്തിന്റെ മൂന്ന് മുനികവികള്‍ ഉണര്‍ത്തിയെടുത്ത ധര്‍മാതിഷ്ഠിത സങ്കല്‍പനങ്ങളും മൂല്യജീവനബോധവും നിര്‍ണായകമാണ്. ‘മൂന്നു രത്‌നങ്ങള്‍’  എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടത്. ആദികവി പംപ, ശ്രീപൊന്ന, റണ്ണാ എന്നിവരുടെ പ്രകൃഷ്ടരചനകള്‍ ജൈനദര്‍ശനത്തിന്റെ വിണ്‍വെളിച്ചമായിരുന്നു.  

അന്നഗിരിയെന്ന കര്‍ണാടക ഗ്രാമത്തിലെ ഒരു ജൈനകുടുംബത്തിലാണ് പംപാ ജനിച്ചത്. കന്നടയും പ്രാകൃതഭാഷയും സംസ്‌കൃതവും സ്വായത്തമാക്കിയ അദ്ദേഹം അറിവിന്റെ അമേയമായ തീരങ്ങളില്‍ സഞ്ചരിക്കാന്‍ തുടങ്ങി. സര്‍ഗപ്രതിഭയുടെ പ്രകാശപൂര്‍ണമായ പ്രതിഫലനം കവിതയിലൂടെയാണ് അദ്ദേഹം സാക്ഷാത്ക്കരിച്ചത്. ജൈനസിദ്ധാന്തങ്ങളാണ് ആ ജീവിതത്തെയും സ്വത്വത്തെയും രൂപപ്പെടുത്തിയത്. വേദം, ശാസ്ത്രം, ധന, വൈദ്യ നാട്യകാമശാസ്ത്രങ്ങള്‍ക്കപ്പുറം സംഗീതശാസ്ത്രത്തിലും പാണ്ഡിത്യം നേടിയ പംപാ, ജ്ഞാനബോധിയായി കര്‍ണാടകത്തില്‍ പന്തലിച്ചു നിന്നു. ശ്രാവണബലഗൊളയില്‍ ദേവേന്ദ്രമുനിയില്‍ നിന്നും ദീക്ഷസ്വീകരിച്ചതിനു ശേഷമാണ് പംപാ തീര്‍ഥാടനത്തിനിറങ്ങിയത്. ചാലൂക്യ രാജധാനിയിലെത്തിയ ഗുരുവിനെ സ്വീകരിച്ചത് രാജാവായ അരികേസരി രണ്ടാമനായിരുന്നു. ‘കവിതാ ഗുണാര്‍ണവ’ യെന്നബിരുദം നല്‍കി ഭരണാധികാരി ആദരാതിരേകത്തോടെയാണ് പംപായെ അംഗീകരിച്ചത്.

വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി ധൈഷണികമാനമുള്ള ധാരാളം കൃതികള്‍ പംപാ രചിച്ചിട്ടുണ്ടെങ്കിലും 39 ാമത്തെ വയസ്സിലെഴുതിയ ‘ആദി പുരാണം’  എന്ന ഗ്രന്ഥം ജനസാമാന്യത്തിന്റെ ഹൃദയമുദ്രയായി. രാമായണം ഇതിവൃത്തമായ ഈ കൃതി കന്നടഭാഷയിലാണ്. ചമ്പുശൈലിയിലെഴുതിയ ‘വിക്രമാര്‍ജുന വിജയ’മാണ് പംപായുടെ രാജശില്‍പം. യോഗാത്മക പ്രതിഭയുടെ പൂര്‍ണതാ രൂപം സൃഷ്ടിക്കുന്ന ഈ ബൃഹത്‌രചന മഹാഭാരതത്തിന്റെ പുനഃസൃഷ്ടിയാണ്. കര്‍ണാടകയിലെ സാധാരണ മനുഷ്യന്‍ അന്നുമിന്നും പഞ്ചമവേദമായ മഹാഭാരതം സ്വായത്തമാക്കുന്നത് ഈ ഉദാത്തസൃഷ്ടിയിലൂടെയാണ്. ആദികവി എന്ന സംബോധനയില്‍ പംപ ആദരിക്കാന്‍ തുടങ്ങിയത് ‘പംപാഭാരത’ മെന്ന് വിളിയേറ്റ ഈ മഹാകാവ്യശില്‍പത്തിലൂടെയാണ്.  

കര്‍ണാടകയിലെ ഈ ആദികവി ജൈനസ്രോതസ്സിലൂടെ സാക്ഷാത്ക്കരിച്ചത് ഭാരതീയമായ ഇതിഹാസ  പുരാണങ്ങളുടെ താത്ത്വികവും ലാവണ്യാത്മകവുമായ ശക്തിപ്രഭവത്തെയാണ്. ആര്‍ഷധര്‍മശാഖിയില്‍ വിരിഞ്ഞ ഈ ഋഷികവിയെ വ്യാസപൂര്‍ണിമയായി സംസ്‌ക്കാരഭാരതം ആത്മാവില്‍ സൂക്ഷിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

പുതിയ വാര്‍ത്തകള്‍

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.