Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യാസപൂര്‍ണിമ

സാരഥികളുടെ സന്ദേശം 24

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Jul 14, 2020, 10:06 pm IST
inSamskriti

പൗരാണിക കാലത്ത് ഉദയം ചെയ്ത ഭാരതീയ മതങ്ങള്‍ സനാതന ധര്‍മത്തിന്റെ സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്നു. ആര്‍ഷസംസ്‌കൃതിയുടെ നവോത്ഥാന മന്ത്രണങ്ങള്‍ തന്നെയായിരുന്നു വിവിധ മതസ്ഥാപകരായ മുനിമാനസങ്ങളുടെ അന്തര്‍ഗതം. ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ പിറവികൊണ്ട ബുദ്ധജൈനമതങ്ങളുടെ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും സൂക്ഷ്മമായി വിചിന്തനത്തിന് വിധേയമാക്കുമ്പോള്‍ ഈ സത്യം തെളിയും. ഏതാണ്ടൊരായിരം വര്‍ഷം ഈ മതങ്ങളുടെ തത്ത്വചിന്താ പദ്ധതികളും മഹാശയങ്ങളും ഭാരതത്തില്‍ പ്രചാരം നേടിയെങ്കിലും അവ ക്രമേണ ക്ഷയിച്ചു വന്നതായാണ് ചരിത്രം. ഇതിന്റെ സമഗ്രവും സൂക്ഷ്മവുമായ കാര്യകാരണങ്ങള്‍ ഗവേഷണത്തില്‍ തെളിഞ്ഞുകണ്ടിട്ടുണ്ടെങ്കിലും അന്തര്‍വഹ്നിയായി ഉയരുന്ന സത്യം ഒന്നു മാത്രമാണ് വേദപ്രോക്തമായ ആര്‍ഷമൂല്യങ്ങള്‍ക്കും സൈദ്ധാന്തിക പക്ഷങ്ങള്‍ക്കും മറുപുറമായിരുന്നില്ല ഈ മതപ്രവാചകരുടെ ധര്‍മസംഹിത. ജ്ഞാനബോധികളായ ആ ‘ബുദ്ധന്മാരു’ടേത് ധര്‍മസ്ഥാപനത്തിന്റെ കാലനിയോഗമായിരുന്നു.

യജ്ഞവും ജാതിവിവേചനവും പൗരോഹിത്യവും ദുരാചാരാനുഷ്ഠാനങ്ങളുമായി സമാജം വഴിമാറിയ വേളയിലാണ് ബുദ്ധനും മഹാവീരനും അവതരിക്കുന്നത്. ഗീതാവചനമാര്‍ഗത്തിലെ ധര്‍മസംസ്ഥാപനം തന്നെയായിരുന്നു ലക്ഷ്യം. ‘നീ നിന്റെ വെളിച്ചമാവുക’യെന്ന ബുദ്ധസന്ദേശം ഗീതാദര്‍ശനം തന്നെ. മഹാവീരന്റെയും പ്രപഞ്ചദര്‍ശനവും മുക്തിമാര്‍ഗ സങ്കല്‍പങ്ങളും ജീവനമന്ദാരങ്ങളും ആര്‍ഷധര്‍മത്തിന്റെ ആത്യന്തികമായ മാറ്റൊലി തന്നെ. കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ജൈനഭക്തി സാഹിത്യത്തിന്റെ അലയൊളികളില്‍ ആമഗ്നമായിരുന്നു. പത്താംനൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജൈനനവോത്ഥാനത്തിന്റെ മൂന്ന് മുനികവികള്‍ ഉണര്‍ത്തിയെടുത്ത ധര്‍മാതിഷ്ഠിത സങ്കല്‍പനങ്ങളും മൂല്യജീവനബോധവും നിര്‍ണായകമാണ്. ‘മൂന്നു രത്‌നങ്ങള്‍’  എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടത്. ആദികവി പംപ, ശ്രീപൊന്ന, റണ്ണാ എന്നിവരുടെ പ്രകൃഷ്ടരചനകള്‍ ജൈനദര്‍ശനത്തിന്റെ വിണ്‍വെളിച്ചമായിരുന്നു.  

അന്നഗിരിയെന്ന കര്‍ണാടക ഗ്രാമത്തിലെ ഒരു ജൈനകുടുംബത്തിലാണ് പംപാ ജനിച്ചത്. കന്നടയും പ്രാകൃതഭാഷയും സംസ്‌കൃതവും സ്വായത്തമാക്കിയ അദ്ദേഹം അറിവിന്റെ അമേയമായ തീരങ്ങളില്‍ സഞ്ചരിക്കാന്‍ തുടങ്ങി. സര്‍ഗപ്രതിഭയുടെ പ്രകാശപൂര്‍ണമായ പ്രതിഫലനം കവിതയിലൂടെയാണ് അദ്ദേഹം സാക്ഷാത്ക്കരിച്ചത്. ജൈനസിദ്ധാന്തങ്ങളാണ് ആ ജീവിതത്തെയും സ്വത്വത്തെയും രൂപപ്പെടുത്തിയത്. വേദം, ശാസ്ത്രം, ധന, വൈദ്യ നാട്യകാമശാസ്ത്രങ്ങള്‍ക്കപ്പുറം സംഗീതശാസ്ത്രത്തിലും പാണ്ഡിത്യം നേടിയ പംപാ, ജ്ഞാനബോധിയായി കര്‍ണാടകത്തില്‍ പന്തലിച്ചു നിന്നു. ശ്രാവണബലഗൊളയില്‍ ദേവേന്ദ്രമുനിയില്‍ നിന്നും ദീക്ഷസ്വീകരിച്ചതിനു ശേഷമാണ് പംപാ തീര്‍ഥാടനത്തിനിറങ്ങിയത്. ചാലൂക്യ രാജധാനിയിലെത്തിയ ഗുരുവിനെ സ്വീകരിച്ചത് രാജാവായ അരികേസരി രണ്ടാമനായിരുന്നു. ‘കവിതാ ഗുണാര്‍ണവ’ യെന്നബിരുദം നല്‍കി ഭരണാധികാരി ആദരാതിരേകത്തോടെയാണ് പംപായെ അംഗീകരിച്ചത്.

വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി ധൈഷണികമാനമുള്ള ധാരാളം കൃതികള്‍ പംപാ രചിച്ചിട്ടുണ്ടെങ്കിലും 39 ാമത്തെ വയസ്സിലെഴുതിയ ‘ആദി പുരാണം’  എന്ന ഗ്രന്ഥം ജനസാമാന്യത്തിന്റെ ഹൃദയമുദ്രയായി. രാമായണം ഇതിവൃത്തമായ ഈ കൃതി കന്നടഭാഷയിലാണ്. ചമ്പുശൈലിയിലെഴുതിയ ‘വിക്രമാര്‍ജുന വിജയ’മാണ് പംപായുടെ രാജശില്‍പം. യോഗാത്മക പ്രതിഭയുടെ പൂര്‍ണതാ രൂപം സൃഷ്ടിക്കുന്ന ഈ ബൃഹത്‌രചന മഹാഭാരതത്തിന്റെ പുനഃസൃഷ്ടിയാണ്. കര്‍ണാടകയിലെ സാധാരണ മനുഷ്യന്‍ അന്നുമിന്നും പഞ്ചമവേദമായ മഹാഭാരതം സ്വായത്തമാക്കുന്നത് ഈ ഉദാത്തസൃഷ്ടിയിലൂടെയാണ്. ആദികവി എന്ന സംബോധനയില്‍ പംപ ആദരിക്കാന്‍ തുടങ്ങിയത് ‘പംപാഭാരത’ മെന്ന് വിളിയേറ്റ ഈ മഹാകാവ്യശില്‍പത്തിലൂടെയാണ്.  

കര്‍ണാടകയിലെ ഈ ആദികവി ജൈനസ്രോതസ്സിലൂടെ സാക്ഷാത്ക്കരിച്ചത് ഭാരതീയമായ ഇതിഹാസ  പുരാണങ്ങളുടെ താത്ത്വികവും ലാവണ്യാത്മകവുമായ ശക്തിപ്രഭവത്തെയാണ്. ആര്‍ഷധര്‍മശാഖിയില്‍ വിരിഞ്ഞ ഈ ഋഷികവിയെ വ്യാസപൂര്‍ണിമയായി സംസ്‌ക്കാരഭാരതം ആത്മാവില്‍ സൂക്ഷിക്കുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.