Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

സംവിധായകനും പാട്ടുകാരനും

അകാലത്തില്‍ പൊലിഞ്ഞ സംവിധായകന്‍ സച്ചിയെക്കുറിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടിയ കഥകളി സംഗീതജ്ഞന്‍ കോട്ടയ്‌ക്കല്‍ മധു

പാലേലി മോഹന്‍byപാലേലി മോഹന്‍
Jun 28, 2020, 03:00 am IST
inMollywood

കഥകളിസംഗീതത്തിന് ലഭിച്ച നവയുഗ പ്രതിഭാധനനാണ് കോട്ടക്കല്‍ മധു. സ്‌കൂള്‍ പഠനത്തിനൊപ്പം പത്രം വിതരണം ചെയ്ത പുലര്‍കാലം പില്‍ക്കാലത്ത് പാട്ട് സാധകത്തിനായി തിരിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. കോട്ടയ്‌ക്കല്‍ പിഎസ്‌വി നാട്യസംഘത്തില്‍ കഥകളി സംഗീത വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോള്‍ ഉണ്ണികൃഷ്ണകുറുപ്പ്, പരമേശ്വരന്‍ നമ്പൂതിരി, ഗോപാലപിഷാരടി തുടങ്ങിയവര്‍ ഗുരുസ്ഥാനത്ത്. പാലനാട് ദിവാകരന് അരങ്ങില്‍ തിരക്കേറിയപ്പോള്‍ കോട്ടക്കല്‍ മധു ശങ്കിടിയായി തെളിഞ്ഞു.

കാലംപോകെ മധുവിന്റെ സംഗീതം വളര്‍ന്നു. കഥകളി പദ കച്ചേരികള്‍, അരങ്ങിലെ പൊന്നാനി ഭാഗവതര്‍ എന്നിങ്ങനെ മധുവിന് വേദികള്‍ നിറഞ്ഞു. അദ്ദേഹത്തിന്റെ ലളിതമധുരമായ സംഗീതത്തെ ജനം വരവേറ്റു. ലോക് ഡൗണ്‍ കാലത്ത് ലൈവില്‍ മക്കളുമായി ആസ്വാദകരെ തൃപ്തരാക്കി.

കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി ഒരു കാലത്ത് അരങ്ങിനെ ഹരം കൊള്ളിച്ച പോലെ മധുവിന്റെ സംഗീതമാണ് ഈ കാലഘട്ടത്തിന്റെ കഥകളി സംഗീതാമൃതം. മധുവിന്റെ സംഗീതത്തെ തിരിച്ചറിഞ്ഞതും, സിനിമാ സംഗീതത്തിലേക്ക് തിരിച്ചതും അയ്യപ്പനേയും കോശിയേയും പ്രതിഷ്ഠിച്ച സച്ചി എന്ന സംവിധായകന്റെ മനസ്സായിരുന്നു. സച്ചി എന്ന സംവിധായനെ മധു പരിചയപ്പെട്ടത് അപ്രതീക്ഷിതമായിട്ടാണ്.

ഒരിക്കല്‍ പാലക്കാട് യാത്രയ്‌ക്കുള്ള ഒരുക്കത്തിനിടയില്‍ ഒരു ഫോണ്‍ കോള്‍. അപരിചിതനായ ആരോ. ”കോട്ടയ്‌ക്കല്‍ മധുവല്ലേ, ഞാന്‍ വിന്‍സെന്റാണ്. ചലച്ചിത്ര പിന്നണി സംഗീതജ്ഞന്‍ ജാക്‌സണിന്റെ അസിസ്റ്റന്റാണ്. അദ്ദേഹം വിളിക്കും.” കച്ചേരി കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ച് പിരിയാന്‍ തുടങ്ങവെ ”ഞാന്‍ സച്ചിയാണ് സിനിമാ സംവിധായകന്‍.” എനിക്ക് ആരെന്ന് മനസിലായില്ല. സച്ചി എന്നയാളുടെ പേര് മനസ്സില്‍ തെളിയാന്‍ തക്ക പരിചയമുണ്ടായില്ല. അദ്ദേഹം പറഞ്ഞു. ”എന്റെ അടുത്ത ചിത്രം അയ്യപ്പനും കോശിയിലും മധു പാടണം. ഒരു പുതിയ ശബ്ദമാണ് ഞാന്‍ തിരയുന്നത്. കഥകളി സംഗീതവഴിയാവാമെന്ന് തോന്നി. യൂറ്റിയൂബില്‍ നിന്നുമാണ് മധുവിന്റെ പാട്ടു കേട്ടത്.”  

സിനിമയില്‍ കഥകളി പദങ്ങള്‍ നിരവധി പാടിയത് മധുവിന്റെ മനസ്സില്‍ വന്നു. വാനപ്രസ്ഥം, ആനന്ദഭൈരവി, കാംബോജി, സ്വപാനം എന്നിവയാണവ. അതല്ലാതെ ഞാന്‍ എന്ന ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം കവിതകള്‍ പാടി. ബിജി പാലായിരുന്നു സംഗീതം. സിനിമാ സംഗീതം തനിക്കാവുമോ? ചിന്തിച്ചിരിക്കവെ വീഡിയോ കോള്‍ വഴി ജാക്‌സണ്‍ പാടിത്തന്നു. പിന്നെ തൃശൂരിലെ ഒരു സ്റ്റുഡിയോവില്‍ വച്ചാണ് വീഡിയോവില്‍ മുഖാമുഖമിരുന്ന് ഞാന്‍ പാടിത്തീര്‍ത്തത്. അപ്പോഴും സച്ചി എന്ന പേരുതന്നെ അപരിചിതമായിരുന്നു. ഞാന്‍ കഥകളി തിരക്കില്‍പ്പെട്ട് ഈ കഥകള്‍ തന്നെ മറന്നു. ഈ ചിത്രത്തിലെ പാട്ടുകള്‍ ബിജു മേനോന്‍, പൃഥ്വിരാജ്, ആദിവാസി സംഗീതവുമായി നഞ്ചിയമ്മ എന്നിവര്‍ പാടിയത് ഒരോന്നായി യൂറ്റിയൂബില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പക്ഷേ ഞാന്‍ പാടിയ പാട്ട് അതിലൊന്നുമില്ല. എന്റെ ചിന്തകള്‍ പല വഴിക്കും പോയി. എന്റെ പാട്ട് ഒഴിവാക്കിക്കാണുമോ?  

തിരുവല്ലയില്‍ വച്ചാണ് അയ്യപ്പനും കോശിയും നാളെയാണ് റിലീസാവുന്നത് എന്നറിയുന്നത്. കഥകളി തുടങ്ങുന്നതിനു മുന്‍പായി രണ്ടും കല്‍പ്പിച്ച് സച്ചിയെ വിളിച്ചു. ”ചിത്രത്തില്‍ എന്റെ പാട്ടുള്‍പ്പെടുത്തിയിട്ടുണ്ടോ? അല്ല, യൂറ്റിയൂബില്‍ അറിയാതറിയാതെന്നു തുടങ്ങുന്ന പാട്ട് മാത്രം കേട്ടില്ല. അതിനാല്‍ വിളിച്ചതാണ്.” റിലീസ് ദിവസം രാവിലെ ആദ്യ ഷോ കഴിഞ്ഞശേഷം കോട്ടക്കലെ തീയറ്റര്‍ ഉടമയെ വിളിച്ചു. ”അറിയാതതറിയാതെ എന്ന പാട്ടതിലുണ്ടോ?” എന്നു ചോദിച്ചു. ”അത് മധു പാടിയതാണോ? അത് കേട്ടു.” പിന്നെ ഞങ്ങള്‍ കുടുംബസമേതം പോയി അയ്യപ്പനുംകോശിയും കണ്ടു. അതില്‍ പാടുന്നവരില്‍ എന്റെ പേരും വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. തന്നെയുമല്ല എന്റെ പാട്ട് മുഴുവനായുണ്ട്. ബാക്കി പല പാട്ടുകളും പലതവണകളായാണ് കേള്‍ക്കുന്നത്.

നേരില്‍ കാണാത്ത, മനസ്സില്‍ നിറയെ പതിഞ്ഞ എന്റെ പാട്ടിനെ ആരാധിക്കുന്ന വേറിട്ട വഴി തുറന്നു തന്ന സച്ചി എന്ന പേര് നിറഞ്ഞുനില്‍പ്പാണ് മനസ്സില്‍. അദ്ദേഹം പിന്നീട് വിളിച്ചു. ”ഞാന്‍ കോഴിക്കോട് പോകുന്ന സമയത്ത് മധുവിന്റെ കോട്ടയ്‌ക്കലെ വീട്ടില്‍ വരാം. അത് വൈകാതെ തന്നെയാവും” എന്നു പറഞ്ഞു.

അപ്രതീക്ഷിതമായാണ് അദ്ദേഹം ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കിടപ്പിലാണെന്ന് പത്രം വഴി അറിഞ്ഞത്. ആ ചലച്ചിത്രകാരന്റെ വിയോഗം ഞെട്ടലോടെയാണ് അറിയുന്നത്. വെറും 48 വയസ്. എത്രയോ ഉയരങ്ങളില്‍ എത്തിച്ചേരേണ്ടയാള്‍. അരങ്ങില്‍ നിന്ന് അറിയാതെ അപ്രത്യക്ഷമായപ്പോള്‍ ആകെ ഒരു മരവിപ്പ്. ശൂന്യത നിറഞ്ഞ അവസ്ഥ. അയ്യപ്പനും കോശിയും തമ്മിലെ പക പ്രേക്ഷകരെ കുലുക്കി. ആ ഭാവങ്ങളും അട്ടപ്പാടിയിലെ കാഴ്ചകളും മറക്കാനാവാത്ത അനുഭവം തന്നയാളാണ് മറഞ്ഞത്. നേരില്‍ കണ്ടില്ലെങ്കിലും വീഡിയോ കോളിംഗിലൂടെ അടുത്ത് പരിചയമായി. അങ്ങനെ അടുത്ത സുഹൃത്തിന്റെ വിയോഗം മനസ്സിനെ എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നു.

Tags: സംവിധായകന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘താങ്കളെ മിസ് ചെയ്യുന്നൂ’…..സിദ്ദിഖിനെ ഓര്‍മ്മിച്ച് കരീന കപൂര്‍

Entertainment

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; മണ്മറഞ്ഞത് മലയാളത്തിന് എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ പ്രതിഭ

Kerala

ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

Kerala

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.