Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരിയംകുന്നന്റെ വീരനായകത്വം; മാര്‍ക്‌സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടിന്റെ ദീര്‍ഘകാല ഗൂഢാലോചന

മുസ്ലിംലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ.ടി. ജലീല്‍ എഴുതിയ മലബാര്‍ കലാപം ഒരു പുനര്‍വായന എന്ന പുസ്തകത്തിന്റെ മൂന്നിലൊരു ഭാഗവും വിനിയോഗിച്ചിരിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശസ്‌നേഹിയായി ചിത്രീകരിക്കാനാണ്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jun 25, 2020, 09:48 am IST
in Kerala

കണ്ണൂര്‍: 1921ലെ മാപ്പിളലഹളയെ വെള്ളപൂശാനും ലഹളയ്‌ക്ക് നേതൃത്വം വഹിച്ച് വംശീയകൂട്ടക്കൊല നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വീരനായകനാക്കി അവതരിപ്പിക്കാനുമുള്ള ഗൂഢാലോചന പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നതിന് തെളിവുകള്‍ നിരവധി. 1980കള്‍ മുതല്‍ തന്നെ രൂപപ്പെട്ടിരുന്ന മാര്‍ക്‌സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടാണ് ഈ ഗുഢാലോചന നടത്തിയത്. മാപ്പിളലഹളയുടെ നൂറാം വര്‍ഷമെത്തുമ്പോള്‍ തങ്ങളുടെ വികൃതമായ ചരിത്രാഖ്യാനം സമൂഹമനസ്സില്‍ ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഈ കൂട്ടുകെട്ട്. അതിന്റെ ഫലമായാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളുടെയും മുസ്ലിം തീവ്രവാദികളുടെയും പിന്തുണയോടെ ആഷിക് അബുവിന്റെ ‘വാരിയംകുന്നന്‍’ എന്ന പുതിയ സിനിമയടക്കം ആസൂത്രണം ചെയ്യപ്പെട്ടതെന്ന് വ്യക്തമാകുന്നു.

മാപ്പിളലഹളയുടെ യഥാര്‍ത്ഥ ചരിത്രം അനുഭവസാക്ഷ്യത്തോടെ കെ. മാധവന്‍നായരുടെ മലബാര്‍ കലാപം എന്ന ഗ്രന്ഥത്തിലും കെ. കേളപ്പന്‍, പി.വി.കെ. നെടുങ്ങാടി തുടങ്ങിയവരുടെ എഴുത്തുകളിലൂടെയും വിവരിക്കപ്പെട്ടതാണ്. കുമാരനാശാന്റെ ദുരവസ്ഥ എന്ന പ്രഖ്യാത കാവ്യത്തിലും കഥാരൂപത്തില്‍ മാപ്പിളലഹളയുടെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടി. ഈ ചരിത്രരേഖകളെ മായ്ചുകളയാനുള്ള നീക്കങ്ങളാണ് ജെഎന്‍യു കേന്ദ്രീകരിച്ചുള്ള മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ കെ.ടി. ജലീല്‍ വരെയുള്ളവര്‍ പല ഘട്ടങ്ങളിലായി ചരിത്രത്തിന്റെ വികൃതാഖ്യാനത്തിന് തുനിഞ്ഞിറങ്ങിയവരാണ്. മുസ്ലിംലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ.ടി. ജലീല്‍ എഴുതിയ മലബാര്‍ കലാപം ഒരു പുനര്‍വായന എന്ന പുസ്തകത്തിന്റെ മൂന്നിലൊരു ഭാഗവും വിനിയോഗിച്ചിരിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശസ്‌നേഹിയായി ചിത്രീകരിക്കാനാണ്. 2005ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കുഞ്ഞഹമ്മദ് ഹാജിയെയും ധീരോദാത്തനായകന്റെ വെള്ളിവെളിച്ചത്തില്‍ നിര്‍ത്താനുള്ള ശ്രമം അന്നു തന്നെ തുടങ്ങിയിരുന്നു എന്നു വേണം കരുതാന്‍.

കെ. മാധവന്‍ നായരുടെ ഗ്രന്ഥത്തിലും കെ.പി. കേശവമേനോന്റെ കഴിഞ്ഞകാലം എന്ന ആത്മകഥയിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പരാക്രമങ്ങളും ക്രൂരതകളും വിവരിച്ചിട്ടുണ്ട്. മാപ്പിളലഹള കര്‍ഷകസമരമാണെന്ന ഇഎംഎസ്സിന്റെ വ്യാഖ്യാനവും, ഇല്ലായ്‌മകളില്‍ അസഹിഷ്ണുക്കളായ ഒരു കൂട്ടം മുസ്ലിങ്ങള്‍ നടത്തിയ കലാപം ഇതരസഹോദരങ്ങളോടുള്ള അതിക്രമമായിരുന്നില്ലെന്ന കെ.ടി. ജലീലിന്റെ വ്യാഖ്യാനവും മുന്നോട്ടുവയ്‌ക്കുന്ന അജണ്ട വളരെ വ്യക്തമാണ്. ചരിത്രഗവേഷകരുടെ നിരവധി പഠനങ്ങള്‍ക്കൊപ്പം മാപ്പിളലഹളയെ നേരിട്ടനുഭവിച്ചവരുടെ അനുഭവസാക്ഷ്യങ്ങളും ഇന്ന് പ്രസിദ്ധീകൃതമായ വസ്തുതകളാണ്. മാപ്പിളലഹളയുടെ കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങളില്‍ മിക്കവയും ലഹളയുടെ വിശദാംശങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതൊക്കെ മറികടന്ന് ചരിത്രത്തെ വഴിതിരിച്ചുവിടാനാണ് മാര്‍ക്‌സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടിന്റെ ശ്രമം.

Tags: cpimvariyamkunnanപോപ്പുലര്‍ ഫ്രണ്ട്sdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Kerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

News

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

ഉത്തരവ് ഇന്നുണ്ടാവും; അബ്ദുല്‍ റഹീം ഉടന്‍ ജയില്‍മോചിതനാവും

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട: 35 കോടിയുടെ എം.ഡി.എം.എ. പിടിച്ചെടുത്തു, മൂന്ന് വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.