Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുമുടിയിലെ പീലിക്കണ്ണുകള്‍

സാരഥികളുടെ സന്ദേശം 20

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jun 20, 2020, 04:00 am IST
in Samskriti

ഭക്തിപ്രസ്ഥാനത്തിന്റെ മഹാശംഖൊലി ഗുജറാത്തിന്റെ നവോത്ഥാന ദിനങ്ങളെ വര്‍ണാഭമാക്കിയ കഥ ചരിത്രമാണ്. പ്രശസ്തമായ അക്ഷയധാം മന്ദിരത്തിലെ ഭഗവാന്‍ സ്വാമിനാരായണന്റെ കര്‍മസരണിയാണ് അപൂര്‍വമായ ആത്മീയ സംഭാവനയാലും അതീതമായ ജ്ഞാനവൃത്തിയാലും ശ്രദ്ധേയമായത്. 1781 ല്‍ വടക്കന്‍ ഗുജറാത്തിലെ ഛാപിയ ഗ്രാമത്തിലാണ് ദേവശര്‍മാ പാണ്ഡേയുടേയും ബാലാദേവിയുടെയും പുത്രനായി ഘനശ്യാം ഭൂജാതനായത്. ധര്‍മബോധവും അഹിംസാ ദര്‍ശനവും കുഞ്ഞുന്നാളില്‍ തന്നെ ശ്യാം സ്വായത്തമാക്കിയിരുന്നു. പുണ്യനഗരിയായ അയോധ്യയില്‍ കുടുംബസമേതം എത്തുന്നത് അഞ്ചാം വയസ്സിലാണ്. ഭക്തിയുടെ വിണ്‍വെളിച്ചം ഹൃദയത്തില്‍ കൊളുത്തിയ ശ്യാം ക്ഷേത്രദര്‍ശനത്തിലും സദ്‌സംഗ പരിപാടികളിലും താല്‍പര്യം കാണിച്ചു തുടങ്ങി. വേദശാസ്ത്രാദി പഠനങ്ങളും സംസ്‌കൃത പാണ്ഡിത്യവുമായി മുന്നേറി പിതാവിനെ അനുഗമിച്ച് കാശിയിലെത്തി. വിദ്വല്‍സഭകളില്‍ നിന്ന് മഹാജ്ഞാനം നേടി വാദപ്രതിവാദങ്ങളില്‍ പങ്കെടുത്തു വന്നു. രാമാനുജന്റെ വിശിഷ്ടാദൈ്വതത്തെക്കുറിച്ചുള്ള ഘനശ്യാമിന്റെ പ്രഭാഷണം പണ്ഡിത ലോകത്ത് പ്രശംസ പിടിച്ചു പറ്റുകയായിരുന്നു.  

അയോധ്യ വിട്ട് ഹിമാലയത്തിലേക്കുള്ള തീര്‍ഥയാത്രയാണ് ഘനശ്യാമിനെ ആത്മാന്വേഷകനാക്കിയത്. പഠന മനനങ്ങളിലൂടെയും യോഗസിദ്ധി വൈഭവത്തിലൂടെയും സംന്യാസ മാര്‍ഗത്തിലെത്തുകയായിരുന്നു ഘനശ്യാം. ഗുജറാത്തില്‍ മടങ്ങിയെത്തിയ ശേഷം, ഏഴു വര്‍ഷം നിരന്തരമായി നടത്തിയ തീര്‍ഥയാത്ര ആത്മീയ ഭാരതത്തെ സാക്ഷാത്ക്കരിക്കുന്നതായി മാറി. ‘നീലകണ്ഠ’ എന്ന നവീന നാമധേയം നാട്ടുകാര്‍ ആദരവോടെ സമ്മാനിച്ചതാണ്. സൗരാഷ്‌ട്രയിലെത്തിയ നീലകണ്ഠ രാമാനനന്ദാശ്രാമത്തിലെ യതിവര്യനായ രാമാനന്ദ്ജിയുടെ ശിഷ്യനായി ‘സഹജാനന്ദ’ എന്ന സംന്യാസ നാമം സ്വീകരിക്കുകയായിരുന്നു. 1801 ല്‍ രാമാനന്ദ്ജി യുടെ സമാധിക്കു ശേഷം ആശ്രമവാസികള്‍ക്ക് ‘സ്വാമി നാരായണ മന്ത്രം’ ഉപദേശിച്ച ഗുരുവിനെ ‘സ്വാമി നാരായണന്‍’ എന്ന് ശിഷ്യര്‍ സംബോധന ചെയ്യാന്‍ തുടങ്ങി. ആശ്രമത്തിന്റെ ശ്രദ്ധ പൂര്‍ണമായും സാമൂഹ്യ സേവനത്തിലും പ്രായോഗികമായ ആത്മീയ കാര്യങ്ങളിലുമായിരുന്നു. നാട്ടിലുടനീളം കിണറുകളും ജലാശയങ്ങളും നിര്‍മിച്ച് നല്‍കിയും ജാതിമതഭേദമെന്യേ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തും സ്വാമി നാരായണന്‍ സര്‍വസ്വീകാര്യനായി. സ്ത്രീകളുടെ ഉന്നമനവും വിദ്യാഭ്യാസവും ലക്ഷ്യമാക്കിയ പദ്ധതികള്‍ ശ്ലാഘനീയമായിരുന്നു. ജന്തുബലിക്കെതിരായ സ്വാമിജിയുടെ ആശയങ്ങള്‍ രാജാക്കന്മാര്‍ സ്വീകരിച്ചു നടപ്പാക്കി. ഹോളി, ജന്മാഷ്ടമി, ദീപാവലി തുടങ്ങി സംസ്‌കൃതിയുടെ മഹോല്‍സവങ്ങള്‍ക്ക് സ്വാമിജി നവമാനം നല്‍കി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി, പുതിയൊരു സാമൂഹ്യ വ്യവസ്ഥിതിയാണ് സ്വാമിജിയുടെ സുഭാഷിതങ്ങള്‍ സ്വപ്‌നം കണ്ടത്. ഭക്തി പ്രസ്ഥാനത്തിന്റെ തിരുമുടിയില്‍  

പീലിക്കണ്‍ വിടര്‍ത്തുകയായിരുന്നു സ്വാമി നാരായണ്‍. ബ്രഹ്മാനന്ദ സ്വാമി, നിഷ്‌ക്കളങ്കാനന്ദ, പ്രേമാനന്ദ, നിത്യാനന്ദ, ദേവാനന്ദ തുടങ്ങിയ സ്വാമിജിയുടെ മുഖ്യശിഷ്യന്മാര്‍ ഗുജറാത്തിയിലും വ്രജഭാഷയിലും രചിച്ച ആത്മീയഗാന കാവ്യങ്ങളും ഭജനാവലിയും ആനന്ദഗീതികളായാണ് സമൂഹം നെഞ്ചോട് ചേര്‍ത്തത്. ഭക്തചിന്താമണി, നിത്യചേഷ്ട, നിഷ്‌കളാനന്ദ കാവ്യ, എന്നിവ ഇതിലുള്‍പ്പെടുന്നു. 1817 ല്‍ അദാബാദിലും തുടര്‍ന്ന് ഭുജ്, വഡ്താള്‍, ഡൊലേറ, ജുനഗഡ്, ഗധാധ, എന്നിവിടങ്ങളിലും ആ വന്ദ്യ ഗുരു മഹാക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അക്ഷര്‍ധാമില്‍ 1830 ലാണ് ഭഗവാന്‍ സ്വാമി നാരായണന്‍ സമാധി പൂകുന്നത്.  

മഹാത്മജി സബര്‍മതി ആശ്രമത്തിലെ സന്ധ്യാ പ്രാര്‍ഥനയില്‍ സ്വാമിജിയുടെ ശിഷ്യപ്രമുഖരുടെ സ്തുതി ഗീതങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുരുവിന്റെ ‘ശിക്ഷാപത്രി’, ‘വചനാമൃത്’ എന്നീ സുഭാഷിത ഗ്രന്ഥങ്ങളിലെ മഹാശയങ്ങള്‍ മഹാത്മജിയും സര്‍ദാര്‍ പട്ടലേും സ്വജീവിതത്തില്‍ സ്വാംശീകരിച്ചിട്ടുണ്ട്. ഗുരുഭാരതത്തിന്റെ ഈ പീലിക്കണ്ണുകള്‍ അടയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

പുതിയ വാര്‍ത്തകള്‍

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.