Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പന്നിയോട്ട് കടവില്‍ ഒറ്റയാന്‍ ശല്യം രൂക്ഷം; വനവാസികള്‍ ഭീതിയില്‍

പെരിങ്ങമല പഞ്ചായത്ത് നാലാം വാര്‍ഡില്‍പ്പെടുന്ന പന്നിയോട്ട് കടവ്, ഒരുപറ, പേത്തല സെറ്റില്‍മെന്റ്‌വനവാസി കോളനികളിലാണ് ഒറ്റയാന്‍ ആക്രമണം രൂക്ഷമായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പന്നിയോട്ട് കടവ് കൊച്ചുവിള അഗ്രിഫാമിന് സമീപം പുഷ്പാംഗദന്‍ കാണിയുടെ കുടില്‍ ഒറ്റയാന്‍ ഇടിച്ച് തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 11:52 am IST
in Thiruvananthapuram

തിരുവനന്തപുരം: പാലോട് റേഞ്ചില്‍പ്പെടുന്ന പന്നിയോട്ട് കടവ് പ്രദേശങ്ങളില്‍ ഒറ്റയാന്‍ ശല്യം രൂക്ഷം. കൃഷിയിടങ്ങള്‍ തുടങ്ങി വനവാസികളുടെ കുടിലുകള്‍ വരെ ഒറ്റയാന്റെ ആക്രമണത്തിന്  വിധേയമാകുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നോ ഫോറസ്റ്റ് അധികൃതരില്‍ നിന്നോ യാതൊരു സുരക്ഷാ നടപടികളും ഉണ്ടാകുന്നില്ലായെന്നാണ് ആക്ഷേപം.

പെരിങ്ങമല പഞ്ചായത്ത് നാലാം വാര്‍ഡില്‍പ്പെടുന്ന പന്നിയോട്ട് കടവ്, ഒരുപറ, പേത്തല സെറ്റില്‍മെന്റ്‌വനവാസി കോളനികളിലാണ് ഒറ്റയാന്‍ ആക്രമണം രൂക്ഷമായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പന്നിയോട്ട് കടവ് കൊച്ചുവിള അഗ്രിഫാമിന് സമീപം പുഷ്പാംഗദന്‍ കാണിയുടെ കുടില്‍ ഒറ്റയാന്‍ ഇടിച്ച് തകര്‍ത്തു.  

പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ആദ്യ ആക്രമണം. പുഷ്പാംഗദനും കുടുംബവും കുടിലിനുള്ളിലായിരുന്നു. ആനയുടെ ആക്രമണം കണ്ട് ഭയന്ന് കുടിനുള്ളില്‍ ഒതുങ്ങുകയല്ലാതെ രക്ഷപ്പെടാനുള്ള മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.  

തുടര്‍ന്ന് രാവിലെ 11നും വൈകിട്ടും ആനയുടെ ആക്രമണമുണ്ടായതായി പുഷ്പാംഗദന്‍ കാണി പറഞ്ഞു. പതിനൊന്ന് മണിക്ക് കുടുംബത്തെ അകലെ മാറിയുള്ള മറ്റൊരു കുടിലിലാക്കിയ ശേഷം  വീടിന്റെ തകര്‍ന്ന ഭാഗത്ത് നിന്നും മണ്‍കട്ടകളെടുത്ത് മാറ്റുന്നതിനിടെയാണ് ആന ആക്രമാസക്തനായി എത്തിയത്.  

ഈ സമയം ആനയെ കണ്ട് ഓടിമറഞ്ഞതുകൊണ്ട് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയ്യാളുടെ കുടിലിന്റെ വശങ്ങള്‍ ആന തകര്‍ത്തതിന് പുറമെ വാഴ, മരച്ചീനി കൃഷിയിടങ്ങളും നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെത്തിയെങ്കിലും വീടിന്റെ തകര്‍ന്ന ഭാഗം കണ്ടു മടങ്ങുകയല്ലാതെ മറ്റൊന്നും നടന്നില്ല. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചെങ്കിലും വ്യക്തമായ മറുപടി അവര്‍ക്കുമില്ല.  

ഭാര്യയുടെ മരണത്തെ തുടര്‍ന്ന് രണ്ട് മക്കളുമൊത്താണ് പുഷ്പാംഗദന്‍ കാണി ഇവിടെ കഴിയുന്നത്. ഇരു മക്കളില്‍  മകള്‍ മാനസിക രോഗിയാണ്. ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ മകള്‍ പുറത്തിറങ്ങിപ്പോകുന്നതു കാരണം  ഇവിടെ കൃഷി നടത്തിയാണ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്. ആനയുടെ ആക്രമണങ്ങളെ തുടര്‍ന്ന് കൃഷി ചെയ്യുന്നതിനും തടസ്സം ഉണ്ടായിരിക്കുകയാണ്. അതേസമയം ഇവിടങ്ങളിലെ ഒറ്റയാന്‍ ശല്യം പതിവ് സംഭവമാണെന്നാണ് പറയുന്നത്. ഏത് നിമിഷവും ആനയുടെ ആക്രമണമുണ്ടാകാവുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആനയ്‌ക്ക് പുറമെ കാട്ടുപോത്തുകളുടെ ശല്ല്യവും ഇവിടെയുണ്ട്.  

ഇതേസാഹചര്യത്തില്‍  സാമൂഹ്യ നീതി വകുപ്പിന്റെ 29-ാം നമ്പര്‍ അംഗനവാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വനവാസികള്‍ക്കും അവരുടെ കുട്ടികള്‍ക്കും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണമൊരുക്കുന്ന വിധത്തില്‍ സുരക്ഷാവേലി കെട്ടണമെന്ന വനവാസികളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.  

സുരക്ഷാവേലി കെട്ടാമെന്നത് അധികൃതരുടെ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്നു. ഇതോടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളുണ്ടാകുന്ന ഓരോ പ്രാവശ്യവും ഫോറസ്റ്റിലും പഞ്ചായത്തിലും അറിയിക്കുകയെന്നത് ചടങ്ങായി മാറിയിരിക്കുകയാണെന്ന് വനവാസികള്‍ പറഞ്ഞു.

Tags: വാര്‍ത്തattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.