Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കമ്യൂണിറ്റി റേഡിയോകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു;വാര്‍ത്താ ബുള്ളറ്റിനുകള്‍ ; പരസ്യ സമയം ഉയര്‍ത്തും

കമ്യൂണിറ്റി റേഡിയോകളിലെ പരസ്യ സമയം മണിക്കൂറില്‍ 12 മിനിറ്റാക്കി ഉയര്‍ത്തുന്നതിനുള്ള ആലോചനകള്‍ സജീവം: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 07:05 am IST
inTechnology

ന്യദല്‍ഹി:ടെലിവിഷന്‍ ചാനലുകളില്‍ ഉള്ളതുപോലെ കമ്യൂണിറ്റി റേഡിയോകളിലും പരസ്യസമയം മണിക്കൂറില്‍ നിലവിലുള്ള 7 മിനിറ്റില്‍ നിന്ന് 12 മിനിറ്റായി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി  പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഒരേ സമയം ര്ാജ്യത്തെ എല്ലാ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെയും ശ്രോതാക്കള്‍ക്കായി നടത്തിയ പ്രക്ഷേപണത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.  

കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ 75 ശതമാനം ചെലവും വഹിക്കുന്നത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണെന്ന്  ജാവദേക്കര്‍ പറഞ്ഞു. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചെലവ് സ്റ്റേഷനുകള്‍ വഹിക്കുന്നു. നിലവില്‍ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരസ്യസമയം മണിക്കൂറില്‍ ഏഴു മിനിറ്റാണ്. എന്നാല്‍, ടെലിവിഷന്‍ ചാനലുകള്‍ക്ക് 12 മിനിറ്റാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ റേഡിയോ സ്റ്റേഷനുകള്‍ക്കും സമാന സമയം നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ത്തന്നെ അവര്‍ക്ക് പ്രത്യേക ധനസഹായം തേടേണ്ട ആവശ്യം വരില്ലെന്നും പ്രാദേശിക പരസ്യങ്ങള്‍ കമ്യൂണിറ്റി സ്റ്റേഷനുകളില്‍ കൂടുതലായി പ്രക്ഷേപണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിറ്റി റേഡിയോ തന്നെ ഒരു സമൂഹമാണെന്ന് ആമുഖമായി മന്ത്രി പറഞ്ഞു. ‘മാറ്റത്തിന്റെ പ്രതിനിധി’കളാണ് അവയെന്നു വിശേഷിപ്പിച്ച മന്ത്രി, ദശലക്ഷക്കണക്കിനു ജനങ്ങളിലേയ്‌ക്കാണ് ദിനംപ്രതി അവ എത്തുന്നതെന്നും സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതി മന്ത്രാലയം ഉടന്‍ കൊണ്ടുവരുമെന്നും പറഞ്ഞു.

കമ്യൂണിറ്റി റേഡിയോ ചാനലുകളില്‍ വാര്‍ത്താ പ്രക്ഷേപണം വേണമെന്ന പ്രധാന ആവശ്യത്തെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. എഫ് എം ചാനലുകളില്‍ ഉള്ളതുപോലെ വാര്‍ത്താപ്രക്ഷേപണത്തിന് കമ്യൂണിറ്റി റേഡിയോകളെയും അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ശ്രദ്ധിച്ചും, പ്രാദേശിക സ്രോതസ്സുകളിലൂടെ അവയുടെ നിജസ്ഥിതി പരിശോധിച്ചും, വ്യാജ വാര്‍ത്താ ഭീഷണികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ ഇത്തരം സ്റ്റേഷനുകള്‍ക്കു കഴിയണമെന്ന് മന്ത്രി പറഞ്ഞു. യഥാര്‍ത്ഥ വസ്തുതകള്‍ ഓള്‍ ഇന്ത്യ റേഡിയോയുമായി പങ്കിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ സത്യം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ കഴിയും. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്‌ക്കു കീഴില്‍ ഫാക്ട് ചെക്ക് സെല്ലിനു രൂപം നല്‍കിയിട്ടുണ്ടെന്നും കമ്യൂണിറ്റി റേഡിയോയ്‌ക്ക് ഫാക്ട് ചെക്ക് സെല്ലിന്റെ ജോലി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പബ്ലിക് റേഡിയോ (ഓള്‍ ഇന്ത്യ റേഡിയോ), സ്വകാര്യ റേഡിയോ പ്രക്ഷേപണം (എഫ് എം) എന്നിവയ്‌ക്കൊപ്പം റേഡിയോ പ്രക്ഷേപണത്തിന്റെ മൂന്നാം നിരയാണ് കമ്യൂണിറ്റി റേഡിയോ. പ്രക്ഷേപണ പരിധി കുറഞ്ഞ എഫ് എം റേഡിയോ സ്റ്റേഷനാണിത്. പ്രാദേശിക വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഈ റേഡിയോ സ്റ്റേഷനുകള്‍ പ്രത്യേക വിഭാഗത്തിന്റെ ഉടമസ്ഥതയിലാണുണ്ടാകുക. ആ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായി 10-15 കിലോമീറ്റര്‍ പരിധിയിലാകും പ്രവര്‍ത്തനം.

കമ്യൂണിറ്റി റേഡിയോകള്‍ക്കായി രൂപം നല്‍കിയ ആദ്യ നയം 2002ല്‍ പുറപ്പെടുവിച്ചതിനുശേഷമാണ് ഇന്ത്യയില്‍ കമ്യൂണിറ്റി റേഡിയോകള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഈ നയത്തിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിറ്റി റേഡിയോ സ്ഥാപിക്കാന്‍ അനുമതിയുള്ളത്. 2006ല്‍ നയം വിപുലീകരിച്ചപ്പോള്‍ സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകള്‍ എന്നിവ പോലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവയ്‌ക്കും രാജ്യത്ത് കമ്യൂണിറ്റി റേഡിയോ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ഇന്ന് രാജ്യത്ത് 290 കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 130, സന്നദ്ധ സംഘടനകള്‍ 143 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ 17) പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 90 ദശലക്ഷം പേരാണ് ഈ കമ്യൂണിറ്റി റേഡിയോകളുടെ പരിധിയില്‍ വരുന്നത്. ഇവിടെ മറ്റുള്ള മാധ്യമങ്ങളുടെ സാന്നിധ്യം വളരെ പരിമിതമാണ്. പ്രാദേശിക ഭാഷയിലും ഭാഷാഭേദങ്ങളിലും ഈ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളില്‍ നിര്‍മ്മിക്കപ്പെട്ട പരിപാടികള്‍ക്ക് അതതു വിഭാഗങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും.

കമ്യൂണിറ്റി റേഡിയോകളെ പിന്തുണയ്‌ക്കുന്നതിനായി ‘ഇന്ത്യയിലെ കമ്യൂണിറ്റി റേഡിയോ പ്രസ്ഥാനത്തെ പിന്തുണയ്‌ക്കുക’ എന്ന പേരില്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. 25 കോടി രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. നടപ്പുവര്‍ഷം 4.5 കോടി രൂപയാണ് പദ്ധതി വിഹിതം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

Kerala

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.