Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുമതിയില്ലാതെ നിര്‍മ്മാണം; ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന് സ്റ്റോപ്പ് മെമ്മോ

എസ്. രാജേന്ദ്രന്‍ എംഎല്‍എയാണ് വീടിന്റെ രണ്ടാം നിലയില്‍ അനുമതിയില്ലാതെ ഷീറ്റിടാന്‍ ശ്രമിച്ചത്, സബ് കളക്ടര്‍ നേരിട്ട് ഇടപെട്ട് ഇത് തടയുകയായിരുന്നു

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 16, 2020, 09:03 am IST
in Kerala
എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാര്‍ ഇക്കാനഗറിലെ വീട് (ഫയല്‍)

എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാര്‍ ഇക്കാനഗറിലെ വീട് (ഫയല്‍)

മൂന്നാര്‍: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന്റെ രണ്ടാം നില നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. മൂന്നാര്‍ ഇക്കാനഗറിലുള്ള വീടിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുമതി വാങ്ങിക്കാതെ നടന്ന് വരുന്നതായി കണ്ടതോടെ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.

ഇന്നലെ രാവിലെ വില്ലേജ് ഓഫീസറാണ് നേരിട്ടെത്തി ഇത് കൈമാറിയത്. നടത്തി വന്നിരുന്ന നിര്‍മ്മാണങ്ങളെക്കുറിച്ചും ഭൂമിയുടെ പട്ടയെത്തിക്കുറിച്ചും വിശദമായ അന്വേഷണങ്ങള്‍ നടത്താനും വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിനെ അനുമതി വേണമെന്നിരിക്കെയായിരുന്നു എംഎല്‍എ തന്നെ ഇത് ലംഘിച്ചത്. പട്ടയമില്ലാത്ത സ്ഥലത്തിന് കൈവശാവകാശം അരുണ്‍ സെക്കറിയ എന്നയാളുടെ പേരിലാണ്.

വീടിന് മുകളിലുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ച് അതിന് മുകളില്‍ ഷീറ്റുകള്‍ സ്ഥാപിക്കാനായിരുന്നു നീക്കം. രണ്ടാം നിലയുടെ നിര്‍മ്മാണത്തിനാവശ്യമായ രേഖകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇത് സംബന്ധമായ രേഖകള്‍ ഹാജരാക്കുവാന്‍ എംഎല്‍എയ്‌ക്ക് കഴിഞ്ഞില്ല. മൂന്നാറിലെ ഇക്കാനഗറിലുള്ള സര്‍വ്വേ നമ്പര്‍ 912 ല്‍ പ്പെടുന്ന സ്ഥലത്തുള്ള എട്ട് സെന്റ് ഭൂമിയിലാണ് എംഎല്‍എയുടെ വീട് നിലനില്‍ക്കുന്നത്.  

അതേ സമയം വീടിന്റെ ചോര്‍ച്ച അടക്കുന്നതിനാണ് ഷീറ്റിടാന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വാദം. ഇക്കാര്യങ്ങളടക്കം പരിശോധിച്ച ശേഷം സ്‌റ്റോപ്പ് മെമ്മോ പിന്‍വലിച്ച് നിര്‍മ്മാണത്തിന് അനുവാദം നല്‍കാനുള്ള അവകാശം ജില്ലാ കളക്ടര്‍ക്കാണ്.

കെട്ടിടം കയ്യേറ്റ ഭൂമിയില്‍

 വിവാദങ്ങളൊഴിയാതെ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട്. ഇക്കാനഗറില്‍ എസ്. രാജേന്ദ്രന്‍ വീട് വച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന നേരത്തെ കണ്ടെത്തിയിരുന്നു. 2013ലാണ് ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ എസ്. രാജേന്ദ്രന്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. പേരില്‍ വസ്തു ഇല്ലാതിരുന്നിട്ടും പ്രത്യേക പരിഗണനയെന്ന് കുറിപ്പെഴുതിയാണ് വീട് വയ്‌ക്കാനുള്ള ഫയല്‍ തീര്‍പ്പാക്കിയത്. ഇതേത്തുടര്‍ന്നാണ് കയ്യേറ്റ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ചത്.  

ഇതിന് തൊട്ടടുത്ത് എംഎല്‍എയുടെ സഹോദരന്‍ കതിരേശനും വീട് വച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ ആധികാരികത തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. മൂന്നാറിലെ ഭൂപ്രശ്നം വന്നപ്പോഴൊക്കെ ഈ വീടും വിവാദങ്ങളിലകപ്പെട്ടു. വീടിനോട് ചേര്‍ന്നുള്ള രണ്ട് സെന്റ് സ്ഥലം മണ്ണിട്ടു നിരത്തിയതോടെ വിവാദങ്ങള്‍ ശക്തമായി. 2019ല്‍ അന്ന് ദേവികുളം സബ്കളക്ടര്‍ ആയിരുന്ന രേണുരാജ് ഇതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഈ വിവാദങ്ങള്‍ തണുത്തുവരുന്നതിനിടയിലാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.

Tags: houseconstructionDevikulamS.Rajendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.