Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുമതിയില്ലാതെ നിര്‍മ്മാണം; ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന് സ്റ്റോപ്പ് മെമ്മോ

എസ്. രാജേന്ദ്രന്‍ എംഎല്‍എയാണ് വീടിന്റെ രണ്ടാം നിലയില്‍ അനുമതിയില്ലാതെ ഷീറ്റിടാന്‍ ശ്രമിച്ചത്, സബ് കളക്ടര്‍ നേരിട്ട് ഇടപെട്ട് ഇത് തടയുകയായിരുന്നു

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 16, 2020, 09:03 am IST
inKerala
എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാര്‍ ഇക്കാനഗറിലെ വീട് (ഫയല്‍)

എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാര്‍ ഇക്കാനഗറിലെ വീട് (ഫയല്‍)

മൂന്നാര്‍: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന്റെ രണ്ടാം നില നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. മൂന്നാര്‍ ഇക്കാനഗറിലുള്ള വീടിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുമതി വാങ്ങിക്കാതെ നടന്ന് വരുന്നതായി കണ്ടതോടെ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.

ഇന്നലെ രാവിലെ വില്ലേജ് ഓഫീസറാണ് നേരിട്ടെത്തി ഇത് കൈമാറിയത്. നടത്തി വന്നിരുന്ന നിര്‍മ്മാണങ്ങളെക്കുറിച്ചും ഭൂമിയുടെ പട്ടയെത്തിക്കുറിച്ചും വിശദമായ അന്വേഷണങ്ങള്‍ നടത്താനും വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിനെ അനുമതി വേണമെന്നിരിക്കെയായിരുന്നു എംഎല്‍എ തന്നെ ഇത് ലംഘിച്ചത്. പട്ടയമില്ലാത്ത സ്ഥലത്തിന് കൈവശാവകാശം അരുണ്‍ സെക്കറിയ എന്നയാളുടെ പേരിലാണ്.

വീടിന് മുകളിലുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ച് അതിന് മുകളില്‍ ഷീറ്റുകള്‍ സ്ഥാപിക്കാനായിരുന്നു നീക്കം. രണ്ടാം നിലയുടെ നിര്‍മ്മാണത്തിനാവശ്യമായ രേഖകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇത് സംബന്ധമായ രേഖകള്‍ ഹാജരാക്കുവാന്‍ എംഎല്‍എയ്‌ക്ക് കഴിഞ്ഞില്ല. മൂന്നാറിലെ ഇക്കാനഗറിലുള്ള സര്‍വ്വേ നമ്പര്‍ 912 ല്‍ പ്പെടുന്ന സ്ഥലത്തുള്ള എട്ട് സെന്റ് ഭൂമിയിലാണ് എംഎല്‍എയുടെ വീട് നിലനില്‍ക്കുന്നത്.  

അതേ സമയം വീടിന്റെ ചോര്‍ച്ച അടക്കുന്നതിനാണ് ഷീറ്റിടാന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വാദം. ഇക്കാര്യങ്ങളടക്കം പരിശോധിച്ച ശേഷം സ്‌റ്റോപ്പ് മെമ്മോ പിന്‍വലിച്ച് നിര്‍മ്മാണത്തിന് അനുവാദം നല്‍കാനുള്ള അവകാശം ജില്ലാ കളക്ടര്‍ക്കാണ്.

കെട്ടിടം കയ്യേറ്റ ഭൂമിയില്‍

 വിവാദങ്ങളൊഴിയാതെ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട്. ഇക്കാനഗറില്‍ എസ്. രാജേന്ദ്രന്‍ വീട് വച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന നേരത്തെ കണ്ടെത്തിയിരുന്നു. 2013ലാണ് ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ എസ്. രാജേന്ദ്രന്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. പേരില്‍ വസ്തു ഇല്ലാതിരുന്നിട്ടും പ്രത്യേക പരിഗണനയെന്ന് കുറിപ്പെഴുതിയാണ് വീട് വയ്‌ക്കാനുള്ള ഫയല്‍ തീര്‍പ്പാക്കിയത്. ഇതേത്തുടര്‍ന്നാണ് കയ്യേറ്റ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ചത്.  

ഇതിന് തൊട്ടടുത്ത് എംഎല്‍എയുടെ സഹോദരന്‍ കതിരേശനും വീട് വച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ ആധികാരികത തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. മൂന്നാറിലെ ഭൂപ്രശ്നം വന്നപ്പോഴൊക്കെ ഈ വീടും വിവാദങ്ങളിലകപ്പെട്ടു. വീടിനോട് ചേര്‍ന്നുള്ള രണ്ട് സെന്റ് സ്ഥലം മണ്ണിട്ടു നിരത്തിയതോടെ വിവാദങ്ങള്‍ ശക്തമായി. 2019ല്‍ അന്ന് ദേവികുളം സബ്കളക്ടര്‍ ആയിരുന്ന രേണുരാജ് ഇതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഈ വിവാദങ്ങള്‍ തണുത്തുവരുന്നതിനിടയിലാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.

Tags: houseconstructionDevikulamS.Rajendran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.