Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുമതിയില്ലാതെ നിര്‍മ്മാണം; ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന് സ്റ്റോപ്പ് മെമ്മോ

എസ്. രാജേന്ദ്രന്‍ എംഎല്‍എയാണ് വീടിന്റെ രണ്ടാം നിലയില്‍ അനുമതിയില്ലാതെ ഷീറ്റിടാന്‍ ശ്രമിച്ചത്, സബ് കളക്ടര്‍ നേരിട്ട് ഇടപെട്ട് ഇത് തടയുകയായിരുന്നു

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 16, 2020, 09:03 am IST
in Kerala
എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാര്‍ ഇക്കാനഗറിലെ വീട് (ഫയല്‍)

എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാര്‍ ഇക്കാനഗറിലെ വീട് (ഫയല്‍)

മൂന്നാര്‍: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന്റെ രണ്ടാം നില നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. മൂന്നാര്‍ ഇക്കാനഗറിലുള്ള വീടിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുമതി വാങ്ങിക്കാതെ നടന്ന് വരുന്നതായി കണ്ടതോടെ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.

ഇന്നലെ രാവിലെ വില്ലേജ് ഓഫീസറാണ് നേരിട്ടെത്തി ഇത് കൈമാറിയത്. നടത്തി വന്നിരുന്ന നിര്‍മ്മാണങ്ങളെക്കുറിച്ചും ഭൂമിയുടെ പട്ടയെത്തിക്കുറിച്ചും വിശദമായ അന്വേഷണങ്ങള്‍ നടത്താനും വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിനെ അനുമതി വേണമെന്നിരിക്കെയായിരുന്നു എംഎല്‍എ തന്നെ ഇത് ലംഘിച്ചത്. പട്ടയമില്ലാത്ത സ്ഥലത്തിന് കൈവശാവകാശം അരുണ്‍ സെക്കറിയ എന്നയാളുടെ പേരിലാണ്.

വീടിന് മുകളിലുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ച് അതിന് മുകളില്‍ ഷീറ്റുകള്‍ സ്ഥാപിക്കാനായിരുന്നു നീക്കം. രണ്ടാം നിലയുടെ നിര്‍മ്മാണത്തിനാവശ്യമായ രേഖകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇത് സംബന്ധമായ രേഖകള്‍ ഹാജരാക്കുവാന്‍ എംഎല്‍എയ്‌ക്ക് കഴിഞ്ഞില്ല. മൂന്നാറിലെ ഇക്കാനഗറിലുള്ള സര്‍വ്വേ നമ്പര്‍ 912 ല്‍ പ്പെടുന്ന സ്ഥലത്തുള്ള എട്ട് സെന്റ് ഭൂമിയിലാണ് എംഎല്‍എയുടെ വീട് നിലനില്‍ക്കുന്നത്.  

അതേ സമയം വീടിന്റെ ചോര്‍ച്ച അടക്കുന്നതിനാണ് ഷീറ്റിടാന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വാദം. ഇക്കാര്യങ്ങളടക്കം പരിശോധിച്ച ശേഷം സ്‌റ്റോപ്പ് മെമ്മോ പിന്‍വലിച്ച് നിര്‍മ്മാണത്തിന് അനുവാദം നല്‍കാനുള്ള അവകാശം ജില്ലാ കളക്ടര്‍ക്കാണ്.

കെട്ടിടം കയ്യേറ്റ ഭൂമിയില്‍

 വിവാദങ്ങളൊഴിയാതെ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട്. ഇക്കാനഗറില്‍ എസ്. രാജേന്ദ്രന്‍ വീട് വച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന നേരത്തെ കണ്ടെത്തിയിരുന്നു. 2013ലാണ് ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ എസ്. രാജേന്ദ്രന്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. പേരില്‍ വസ്തു ഇല്ലാതിരുന്നിട്ടും പ്രത്യേക പരിഗണനയെന്ന് കുറിപ്പെഴുതിയാണ് വീട് വയ്‌ക്കാനുള്ള ഫയല്‍ തീര്‍പ്പാക്കിയത്. ഇതേത്തുടര്‍ന്നാണ് കയ്യേറ്റ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ചത്.  

ഇതിന് തൊട്ടടുത്ത് എംഎല്‍എയുടെ സഹോദരന്‍ കതിരേശനും വീട് വച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ ആധികാരികത തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. മൂന്നാറിലെ ഭൂപ്രശ്നം വന്നപ്പോഴൊക്കെ ഈ വീടും വിവാദങ്ങളിലകപ്പെട്ടു. വീടിനോട് ചേര്‍ന്നുള്ള രണ്ട് സെന്റ് സ്ഥലം മണ്ണിട്ടു നിരത്തിയതോടെ വിവാദങ്ങള്‍ ശക്തമായി. 2019ല്‍ അന്ന് ദേവികുളം സബ്കളക്ടര്‍ ആയിരുന്ന രേണുരാജ് ഇതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഈ വിവാദങ്ങള്‍ തണുത്തുവരുന്നതിനിടയിലാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.

Tags: houseconstructionDevikulamS.Rajendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.