Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാന്ദ്രാനന്ദ ഗീതികള്‍

ദുര്‍വൃത്തനായി കുറേക്കാലം കഴിഞ്ഞെന്നും പിന്നീട് പശ്ചാത്താപ വിവശനായി പണ്ഡര്‍പൂര്‍ വിഠോബ സന്നിധിയിലെത്തി ആത്മീയ മാര്‍ഗം സ്വീകരിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 15, 2020, 03:00 am IST
in Samskriti

ഹരിഭക്തിയുടെ തേജോവലയത്തില്‍ കാലാതീതമായ ജ്ഞാനപ്രഭവത്തിന്റെ യോഗാത്മകസാരമാണ് സദ്ഗുരു നാംദേവ്. മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയില്‍ 1327 ലാണ് മഹാഗുരുവിന്റെ പിറവി. ഗോനാബായിയും ദാമോശേട്ടുവുമായിരുന്നു മാതാപിതാക്കള്‍. പുരാണകഥകളും സംന്യാസി വര്യന്മാരുടെ സമ്പര്‍ക്കവുമായി കുഞ്ഞുനാളിലേ നാംദേവിന്റെ ഹൃദയത്തില്‍ കൃഷ്ണഭക്തിയടെ ശ്യാമനക്ഷത്രമുദിച്ചു. കൊച്ചു നാംദേവ് പൂജാവേളയില്‍ കൃഷ്ണവിഗ്രഹത്തെ പാലുകുടിപ്പിച്ച ഐതിഹ്യകഥ പ്രസിദ്ധമാണ്. മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ എട്ടാം വയസ്സിലാണ്  നാംദേവ് വിവാഹിതനാകുന്നത്. ദുര്‍വൃത്തനായി കുറേക്കാലം കഴിഞ്ഞെന്നും പിന്നീട് പശ്ചാത്താപ വിവശനായി പണ്ഡര്‍പൂര്‍ വിഠോബ സന്നിധിയിലെത്തി ആത്മീയ മാര്‍ഗം സ്വീകരിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.  

ഖേചര്‍ എന്ന ശിവോപാസകനെയാണ് നാംദേവ് ഗുരുവായി സ്വീകരിച്ചത്. പിന്നീട് സംത് ജ്ഞാനേശ്വറിനെപ്പോലുള്ള യോഗിവര്യന്മാരേയും അദ്ദേഹം തന്റെ ആത്മീയയാത്രയുടെ വെളിച്ചമായി സ്വാംശീകരിക്കുകയായിരുന്നു. സംന്യാസിമാരൊത്തുള്ള തീര്‍ഥയാത്രയില്‍ അറിവിന്റെ നിറവാകുകയായിരുന്നു നാംദേവ്. വിഠലഭക്തിയില്‍ ആമഗ്നനായി മറാഠിയില്‍ രചിച്ച സരളഭക്തി തുളുമ്പുന്ന ‘അഭജംഗുകള്‍’ സാധാരണഭക്തന്റെ ചിത്തവും ചിന്തയുമുണര്‍ത്തുന്നതായിരുന്നു. ഹിന്ദിയിലെഴുതിയ ഗീതകങ്ങളാകട്ടെ യോഗാത്മക വിഭൂതിയുടെ പ്രകാശം വിതറി.  

നിര്‍ഗുണഭക്തിയുടെ സാന്ദ്രാനന്ദാവിഷ്‌ക്കാരമായ ‘വാര്‍ക്കരി സമ്പ്രദായ’ത്തിന്റെ പ്രചരണത്തിലും സാക്ഷാത്ക്കാരത്തിലും നിര്‍ണായകമായ പങ്കാണ് നാംദേവിനുള്ളത്. സിക്ക് മതഗ്രന്ഥമായ ‘ഗുരുഗ്രന്ഥ സാഹെബി’ല്‍ ഈ ഗുരുവിന്റെ അറുപത്തിയൊന്നു രചനകള്‍ ഉള്‍പ്പെടുത്തിയതായി കാണാം. സാഹസികങ്ങളും അതീതവുമായ സംഭവകഥകളും ഐതിഹ്യങ്ങളും നിറഞ്ഞതാണ്  നാംദേവിന്റെ ജീവിതകഥയെങ്കിലും ആ യോഗിവര്യന്‍ നേടിയെടുത്ത കവനസിദ്ധിയും ആത്മീയ ചൈതന്യവും ഭാരതീയ ഭക്തി പ്രസ്ഥാനത്തിന്റെ പ്രായോഗികമായ അമൃതവിദ്യയാണ്. ഹരിദ്വാര്‍ തുടങ്ങിയ തീര്‍ഥപഥങ്ങളിലൂടെയുള്ള സഞ്ചാരത്തിനൊടുവില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ പ്രകൃതി രമണീയമായ തടാകക്കരയിലുള്ള സ്വന്തം ആശ്രമത്തിലാണ് ഈ സാധുസത്തമന്‍ സമാധി പ്രാപിച്ചത്. ‘ഘമന്‍’  എന്ന പേരില്‍ പ്രസിദ്ധമായ ഈ ഗ്രാമം ഇന്നും മാഘമാസത്തില്‍  നാംദേവിന് ഗുരുസമര്‍പ്പണത്തിന്റെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാറുണ്ട്.  

കാലങ്ങളില്‍ വാര്‍ക്കരി സമ്പ്രദായം ക്ഷയിച്ചു പോയെങ്കിലും ജലന്ധര്‍, ഗുര്‍ദാസ്പൂര്‍, ഫിസാര്‍ എന്നീ ജില്ലകളില്‍ നാംദേവിന്റെ അനുയായികളേറെയുണ്ട്. ഭക്തിയുടെ ചിന്താപഥത്തില്‍  ആ ഋഷികവി തുറന്നിട്ടത് ജീവനതപസ്യയുടെ ചിരന്തന മൂല്യങ്ങളാണ്. ആത്മീയതയുടെ അഗാധനീലിമയില്‍ നാംദേവിന്റെ നാമം നാരായണ മന്ത്രം പോലെ കാലം ഉരുവിടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.