Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരമ്മയ്‌ക്ക് മറ്റൊരമ്മയുടെ ഹൃദയം; ലാലി ടീച്ചറുടെ ഹൃദയം ഇനി ലീനയില്‍ തുടിക്കും; ഇന്ന് ലോക മാതൃദിനം

തിരുവനന്തപുരം ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാറിന് (50) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്യൂറിസം ബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചത്.

ആതിര ടി. കമല്‍രാജ്byആതിര ടി. കമല്‍രാജ്
May 10, 2020, 08:30 am IST
inKerala

കൊച്ചി: ഗോപികയുടെയും ദേവികയുടെയും ഗോപീഷിന്റെയും അമ്മയുടെ ഹൃദയത്തിന്റെ സ്പന്ദനം ഇനി ഷിയോണയ്‌ക്കും ബേസിലിനും സ്വന്തം.  മസ്തിഷ്‌ക മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി ലാലി ടീച്ചറുടെ ഹൃദയം ഇപ്പോള്‍ കോതമംഗലം സ്വദേശി ലീനയുടെ ജീവനില്‍. ലീനയുടെ മക്കളാണ് ഷിയോണയും ബേസിലും.  

മൃതസഞ്ജീവനി പദ്ധതിയിലൂടെ, ഒരമ്മയ്‌ക്ക് മറ്റൊരമ്മയുടെ ഹൃദയം സമ്മാനമെന്നപോലെ കിട്ടിയത് ലോക മാതൃദിനത്തിലായത് യാദൃച്ഛികം. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ വൈകിട്ട് 3.55ന് ഹെലികോപ്ടറില്‍ തിരിച്ച ഹൃദയം 3.50ന് എറണാകുളം ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍ എത്തി. 4.20ന് ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയയും ആരംഭിച്ചു.  ഒരമ്മയുടെ ഹൃദയം മറ്റൊരു അമ്മയില്‍ ചേര്‍ത്തുവയ്‌ക്കുന്ന സമയത്ത് എല്ലാവരും ഒരുപോലെ പ്രാര്‍ഥിച്ചു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കും പ്രാര്‍ഥനകള്‍ക്കൊടുവില്‍ ലാലി ടീച്ചറിന്റെ ഹൃദയം 6.10ന് ലീനയില്‍ ജീവന്റെ തുടിപ്പുകളായി. ലീനയുടെ ഭര്‍ത്താവ് മാധ്യമപ്രവര്‍ത്തകനായ സജിയുടേയും മക്കളുടേയും ബന്ധുക്കളുടേയും കണ്ണുകളില്‍ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും കണികകള്‍ പൊഴിഞ്ഞു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.  

വീട്ടമ്മയും നാല്‍പ്പത്തൊമ്പതുകാരിയുമായ ലീനയ്‌ക്ക് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഹൃദയത്തിന്റെ വാല്‍വ് മാറ്റിവയ്‌ക്കുന്നതിന് കഴിഞ്ഞ ജനുവരിയില്‍ തീയതിയും നിശ്ചയിച്ചു.  കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ഹൃദയം പൂര്‍ണമായും മാറ്റിവയ്‌ക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരം ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാറിന് (50) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്യൂറിസം ബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്നാണ് ഹൃദയവും വൃക്കകളും കണ്ണുകളും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.  

പൗണ്ട്കടവ് ഗവ. എല്‍പിഎസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന ലാലി ടീച്ചര്‍ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിക്കുമാണ് നല്‍കിയത്.

ലാലിയുടെ ഭര്‍ത്താവ് ഗോപകുമാര്‍ ഉള്ളൂരില്‍ ബിസിനസ് നടത്തുന്നു. മക്കളായ ഗോപിക ഗോപകുമാര്‍ ഗള്‍ഫില്‍ നഴ്‌സാണ്. ദേവിക ഗോപകുമാര്‍ ബിഎച്ച്എംഎസ് വിദ്യാര്‍ഥിയും ഗോപീഷ് ബിടെക് വിദ്യാര്‍ഥിയുമാണ്.  

ലാലിയുടെ ഹൃദയം കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘവുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ എറണാകുളം ഹയാത്ത് ഹോട്ടലിലെ ഹെലിപാഡില്‍ ഇറങ്ങിയപ്പോള്‍ ലിസി ആശുപത്രിയിലേക്ക് ഹൃദയം വേഗത്തില്‍ എത്തിക്കുന്നതിന് പോലീസ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയിരുന്നു. രാത്രി ഒന്‍പതു മണിയോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. എങ്കിലും അടുത്ത നാല്‍പ്പത്തെട്ടു മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോ. ജോസ് പെരിയപ്പുറം പറഞ്ഞു.

Tags: തിരുവനന്തപുരംhealthHeart
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

Health

മൊബൈല്‍ ഫോണുമായി ബാത്ത്റൂമില്‍ പോകുന്നവരെ കാത്തിരിക്കുന്നത് വൻ അപകടം

Health

ആസ്പിരിന്‍ ആയുസ് കൂട്ടുമോ? ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുമെന്ന് പഠനം

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.