Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജനയിലെ സംഗീതം

ഭക്തിയും സംഗീതവും 26

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Apr 4, 2020, 04:26 am IST
in Samskriti

ഭക്തിയും ഈശ്വരവിശ്വാസവും ജനങ്ങളില്‍ വളര്‍ത്തുവാനും പ്രചരിപ്പിക്കുവാനും നിരവധി സംഗീതജ്ഞര്‍ ശ്രമിച്ചിട്ടുണ്ട്. ഗാനരചയിതാക്കള്‍ ഭൂരിഭാഗവും ഭക്തി പ്രചരിപ്പിക്കാനുള്ള ഒരു അവസരമായിട്ടാണ് സംഗീതത്തെ കണ്ടിരുന്നത്. പ്രസംഗങ്ങളിലൂടെയും സംഗീതത്തിലൂടെയും ഗാനരചനയിലൂടെയും ഭക്തി പ്രചരിപ്പിക്കുവാന്‍ ശ്രമിച്ച സംഗീതജ്ഞര്‍ നിരവധിയാണ്. അരുണ ഗിരിനാഥര്‍, ബോധേശ്വരന്‍ തുടങ്ങിയവര്‍  ഭക്തിഗാനങ്ങള്‍ വഴി തമിഴ്‌നാട്ടിലും, അന്നമാചാര്യ, ഭദ്രാചലം രാമദാസ്, പുരന്ദരദാസര്‍ തുടങ്ങിയവര്‍ തെലുങ്ക് ദേശങ്ങളിലും ഭജനഗാനങ്ങളിലൂടെ ഭക്തി പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരാണ്. ഗീതാഗോവിന്ദത്തിലെ ഗാനങ്ങളും കൃഷ്ണലീല തരംഗിണിയില്‍ നിന്നുള്ള ഗാനങ്ങളും ഭജനകളില്‍ പാടിവരുന്നു. ദക്ഷിണേന്ത്യയിലാണ് ഭജന പദ്ധതി കൂടുതലായി  കണ്ടുവരുന്നത്.

ശാസ്ത്രീയ സംഗീതത്തില്‍ ഉപയോഗിച്ചുവരുന്ന രാഗങ്ങളും താളങ്ങളും പല ഭജനകളിലും  ഉപയോഗിച്ചുവരുന്നു. വളരെ ലളിതമായ രീതിയിലുള്ള രാഗാലാപനം മാത്രമേ ഭജനകളില്‍ കാണാറുള്ളൂ. ഈശ്വരാരാധനയും ആത്മീയശാന്തി ഉണ്ടാകാനുള്ള മാര്‍ഗവുമാണ് ഭജന യിലൂടെ സാധ്യമാകുന്നത്.

ഭക്തിരസം പ്രദാനം ചെയ്യുന്ന രാഗങ്ങളാണ് ഭജനകളില്‍ ഉപയോഗിച്ചുവരുന്നത്. ഭക്തി ഭാവത്തില്‍ നിന്നും മാറി സംഗീതത്തിലേക്ക് വഴി തിരിയാതിരിക്കാന്‍ ഭജന ആലപിക്കുന്നവര്‍ ശ്രദ്ധിക്കാറുണ്ട്. ഇന്നുള്ള പല സംഗീതജ്ഞരും ഭജനകളിലൂടെ സംഗീതത്തിലേക്ക് വന്നവരാണ്. ഭജനകള്‍ ആലപിക്കുമ്പോള്‍ അതിന് ഒരു നേതൃസ്ഥാനം വേണം.  ആ വ്യക്തിയാണ് ഭജന നയിക്കേണ്ടത്. നേതൃസ്ഥാനം വഹിക്കുന്നയാള്‍  പാടുന്നത്  മറ്റുള്ളവര്‍ ഏറ്റുപാടുന്നു.  

ശാസ്ത്രീയ സംഗീതം പോലെ ശ്രുതിശുദ്ധമായി വേണം ഭജന ആലപിക്കാന്‍. ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായും ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായും അല്ലാതെയും ഇന്ന് ഭജനകള്‍ ആലപിച്ച വരുന്നു. വൈഷ്ണവ പ്രസ്ഥാനത്തില്‍ നിന്നാണ് കൂട്ടപ്രാര്‍ത്ഥന രൂപത്തിലുള്ള ഭജന കളുടെ ആവിര്‍ഭാവം എന്ന് പറയപ്പെടുന്നു. മാധ്വാചാര്യര്‍ ആണ് ഭജനപ്രസ്ഥാനം തുടങ്ങിയത്. ഭഗവദ് സേവക്കായി ജീവിതം ഉഴിഞ്ഞുവെച്ച അനേകം ശിഷ്യന്മാര്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈശ്വരനെ സ്തുതിച്ചുകൊണ്ട് അവര്‍ ഭജന പ്രസ്ഥാനം തുടര്‍ന്നു . പില്‍ക്കാലത്ത് ഇവര്‍ ഭാഗവതര്‍ എന്നറിയപ്പെട്ടു. ഉടുപ്പി, തിരുപ്പതി, തഞ്ചാവൂര്‍, തമിഴ്‌നാട്, മഹാരാഷ്‌ട്ര തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കൂട്ടു പ്രാര്‍ത്ഥന രീതി നിലവില്‍ വന്നു.

ഭജനപദ്ധതി നിലനിര്‍ത്തിക്കൊണ്ട് വന്നവര്‍ ഭാഗവതന്മാര്‍ ആയിരുന്നുവെങ്കിലും പിന്നീട് ഭജന നയിച്ചിരുന്നത് സംഗീതകാരന്‍മാര്‍ തന്നെയായിരുന്നു ഓരോ നാട്ടിലെയും ചിട്ടവട്ടങ്ങള്‍ക്കും  ആചാരങ്ങള്‍ക്കും അനുസരിച്ച് ഭജനപദ്ധതികള്‍ക്ക് രൂപമാറ്റമുണ്ടായി. വ്യക്തി താല്പര്യങ്ങള്‍ക്ക് അനുസരിച്ചും അതിന്റെ ഘടന വ്യത്യാസപ്പെട്ടു.  

ഒരു വിരുത്തത്തോടെ തുടങ്ങി, ഗണപതി, സരസ്വതി, പരമശിവന്‍, പാര്‍വതി, കൃഷ്ണന്‍ തുടങ്ങിയ ഭഗവാന്‍മാരെ സ്തുതിച്ചുകൊണ്ടുള്ള ആലാപനമാണ് ഭജനകളിലേത്. കേരളത്തില്‍ തമിഴ് ബ്രാഹ്മണര്‍ കുടിയേറിപ്പാത്തിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പണ്ട് ഭജന നടത്തി വന്നിരുന്നുള്ളൂ.  

കേരളത്തില്‍ ഭജന സംഗീതത്തിന് പ്രചാരം കുറഞ്ഞത് ഭക്തി പ്രസ്ഥാനത്തോടും കര്‍ണാടക സംഗീതത്തോടുള്ള അവജ്ഞ കൊണ്ടായിരിക്കാം. ആധുനിക കൃതികളോട് ഏറ്റവും ചേര്‍ന്നു  

നില്‍ക്കുന്നത് ഭജനഗാനങ്ങള്‍ ആയി കണക്കാക്കപ്പെടുന്നു. ഭജന ഗാനങ്ങളില്‍ ഒരു പല്ലവിയും നിരവധി ചരണങ്ങളും  ഉണ്ടായിരിക്കും. നാരായണ തീര്‍ത്ഥരുടെയും സദാശിവ ബ്രഹമേന്ദ്രയുടെയും കൃതികള്‍ ഭജനഗാനങ്ങള്‍ ആയാണ് കരുതുന്നത്. ഭജന പ്രസ്ഥാനത്തിലൂടെ സംഗീതത്തിലേക്ക് പ്രവേശിച്ച ഗാനരചയിതാക്കള്‍ക്ക് ഉദാഹരണമാണ് പാപനാശം ശിവന്‍, അന്നമാചാര്യ തുടങ്ങിയവര്‍.

(തുടരും)

Tags: Music
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.