Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ വൈകി; മുഖ്യമന്ത്രി കള്ളം പറയുന്നു; കൊറോണക്കാലത്ത് രാഷ്‌ട്രീയ മുതലെടുപ്പ് പാടില്ലെന്ന് കെ. സുരേന്ദ്രന്‍

ഏഴു ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും കാസര്‍കോട് മാത്രമേ അടയ്‌ക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ബിവറേജസും ബാറുകളും അടച്ചിടണമെന്ന് എല്ലാവരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ വൈകിയാണ് തീരുമാനമെടുത്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 11:32 am IST
in Kerala

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് കേരളം കാലതാമസം വരുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏഴു ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും കാസര്‍കോട് മാത്രമേ അടയ്‌ക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ബിവറേജസും  ബാറുകളും അടച്ചിടണമെന്ന് എല്ലാവരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ വൈകിയാണ് തീരുമാനമെടുത്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ഖണ്ഡിച്ചത്.  

കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പിണറായി വിജയന്‍ കേരളമാണ് ലോക്ക് ഡൗണ്‍ ഉള്‍പ്പടെ എല്ലാം ആദ്യം ചെയ്തത് എന്ന് അവകാശപ്പെട്ടിരുന്നു. കേരളത്തെ മറ്റുള്ളവര്‍ പിന്തുടരുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കൊറോണക്കാലത്ത് വിവാദങ്ങള്‍ പ്രൊത്സാഹിപ്പിക്കപ്പെട്ടു കൂടാ എന്നാണ് തന്റെ അഭിപ്രായം എന്ന ആമുഖത്തോടെയാണ് സുരേന്ദ്രന്റെ പോസ്റ്റ് തുടങ്ങുന്നത്.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ:

‘കൊറോണക്കാലത്ത് രാഷ്‌ട്രീയമായ വാദവിവാദങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാല്‍ ഇന്നലെ ഒരു ഇംഗ്‌ളീഷ് ചാനല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതും അവതാരകന്റെ അതിശയോക്തി നിറഞ്ഞ നിരീക്ഷണങ്ങളും അതുവെച്ചുകൊണ്ടുള്ള സൈബര്‍ തള്ളുകളും കാണുമ്പോള്‍ മിതമായ വാക്കുകളില്‍ ചിലതു പറയാതെവയ്യ.കേരളം ഇന്ന് ചെയ്യുന്നതാണ് രാജ്യം  നാളെ പിന്തുടരുന്നത് എന്ന നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.ലോക്ക്ഡൗണ്‍ കേരളം നേരത്തെ തുടങ്ങി എന്നതാണ് ഇതിനു ഒരു കാരണമായി പറയുന്നത്. വസ്തുത അതല്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ രാജ്യത്തെ എഴുപത്തഞ്ചു ജില്ലകളില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടത്. അതിലേഴുജില്ലകള്‍ കേരളത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പറഞ്ഞത് കാസര്‍ഗോഡുമാത്രമേ ലോക്ക് ഡൗണ്‍ ഉണ്ടാവുകയുള്ളൂ എന്നാണ്. പിന്നീട് ചൊവ്വാഴ്ച രാത്രിവരെ ഈ നില തുടര്‍ന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷമാണ് കേരളവും ആ നിലപാടെടുത്തത്. അപ്പോഴും ലോക്ക്ഡൗണ്‍ കാലമായിട്ടും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ ബുധനാഴ്ച രാവിലെ പതിനൊന്നുമണി വരെ സര്‍ക്കാര്‍ കാത്തിരുന്നു. ഇനി ഭക്ഷ്യസുരക്ഷയുടെ കാര്യമെടുക്കാം.  അരിയുടേയും ഗോതമ്പിന്റേയും കാര്യത്തില്‍ മൂന്നുമാസത്തേക്കുള്ള മുന്‍കൂര്‍ അനുമതി കേരളത്തിന് കേന്ദ്രം നല്‍കിയ കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയല്ലേ ചെയ്തത്?അതും 27 രൂപയുടെ ഗോതമ്പും 37 രൂപയുടെ അരിയും രണ്ടും മൂന്നും രൂപ നിരക്കില്‍. മാത്രമല്ല കേരളത്തിലെ മുഴുവന്‍ എഫ്. സി. ഐ ഗോഡൗണുകളും ഭക്ഷ്യസാധനങ്ങള്‍ നിറഞ്ഞുകവിഞ്ഞ് കിടക്കുകയുമാണ്. ദുരന്തനിവാരണ പ്രതിരോധഫണ്ടിലുള്ള കേന്ദ്രസഹായം ആവശ്യാനുസരണം ഉപയോഗിക്കാനുള്ള അനുമതിയും കേരളത്തിന് നേരത്തെ ലഭിച്ചതാണ്. കേരളം പ്രഖ്യാപിച്ച ഇരുപതിനായിരം കോടി എവിടെ എന്ന് ചോദിച്ച് ഇനിയും തോമസ് ഐസക്കിനെ പ്രകോപിപ്പിക്കുന്നില്ല. സര്‍ദേശായിയെ വെച്ച് പി. ആര്‍. പൊടിപൊടിക്കുന്നതൊക്കെ കൊള്ളാം. എന്നാല്‍ എല്ലാവരും വിഡ്ഡികളല്ലെന്ന് ഈ കൊറോണക്കാലത്തും ഓര്‍മ്മിപ്പിക്കേണ്ടിവരുന്നതില്‍ ദുഖമുണ്ട്.’

Tags: ഫെയ്സ്ബുക്ക്ലോക്ഡൗണ്‍Pinarayi Vijayanകെ. സുരേന്ദ്രന്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മകളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; സ്ഥിരീകരിച്ച് പിണറായി വിജയൻ, ഇഡിക്കെതിരെ പ്രവർത്തകർ നടത്തിയത് ശാന്തമായ പ്രതിഷേധം

Kerala

ഒടുവില്‍ കൂട്ടുകാരന്റെ മകന് പിന്തുണയുമായി പിണറായി; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.