Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണ ബാധിതരുടെ വീട്ടില്‍പ്പോയ വി.എന്‍. വാസവന് നിരീക്ഷണമില്ല; പാര്‍ട്ടി പരിപാടികളിലും പൊതുചടങ്ങുകളിലും പങ്കെടുത്തതില്‍ ആശങ്ക

ഇറ്റലിയില്‍ നിന്നുവന്ന പത്തനംതിട്ടസ്വദേശികള്‍ രോഗബാധിതരെന്ന് സൂചന വന്നതോടെയാണ് ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളും ഇവരുമായി ഇടപഴകിയ ആളുകളെയും കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചത്

കെ.വി. ഹരിദാസ് by കെ.വി. ഹരിദാസ്
Mar 14, 2020, 08:21 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കൊറോണ ബാധിതരായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശികളുടെ വീട്ടില്‍പോയി അവരോടൊപ്പം മണിക്കൂറുകളോളം ചെലവിട്ട് മെഡിക്കല്‍ കോളേജിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ നിരീക്ഷണത്തിന് വിധേയനാക്കാത്തതില്‍ പ്രതിഷേധം. ഒരാഴ്ചയോളം ജില്ലയ്‌ക്കകത്ത് നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പടെ നിരവധിപേരുമായി അദ്ദേഹം ഇടപഴകുകയും ചെയ്തതിനാല്‍ അവരെല്ലാം ആശങ്കയിലാണ്.

ഇറ്റലിയില്‍ നിന്നുവന്ന പത്തനംതിട്ടസ്വദേശികള്‍ രോഗബാധിതരെന്ന് സൂചന വന്നതോടെയാണ് ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളും ഇവരുമായി ഇടപഴകിയ ആളുകളെയും കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചത്. അങ്ങനെയാണ് ചെങ്ങളത്തെ ഇവരുടെ ബന്ധുവീട്ടിലേക്ക് അന്വേഷണമെത്തിയത്. വാര്‍ത്ത പുറത്തായതോടെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഇവരുടെ വീട്ടിലെത്തി മണിക്കൂറോളം ചെലവിട്ടു. വാസവന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആംബുലന്‍സ് എത്തി ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്ന് പാര്‍ട്ടി പത്രവും സൈബര്‍ സാഖാക്കളും വലിയ പ്രചാരവും നല്‍കി. ഇവരെ ആശ്വസിപ്പിക്കാനെത്തിയ വാസവനെന്ന അടിക്കുറിപ്പില്‍ ഫോട്ടോയും പ്രചരിപ്പിച്ചു.  

ചെങ്ങളം സ്വദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ പരിശോധനയില്‍ ഇവരുടെ റിസള്‍ട്ട് പോസിറ്റീവാണെന്ന് കണ്ടെത്തി. രോഗബാധിതര്‍ സഞ്ചരിച്ച വഴിയില്‍ ഇവര്‍ കയറിയ കടകളിലെ ജീവനക്കാരെ വരെ നിരീക്ഷണത്തിന് വിധേയരാക്കി. ഇവരെ ചികിത്സിച്ച കോട്ടയം തിരുവാതുക്കലെ സ്വകാര്യ ആശുപത്രി അടപ്പിച്ചു. അവിടത്തെ ഡോക്ടറെ ബലമായി നിരീക്ഷണത്തിന് വിധേയനാക്കി. ഇവരുമായി ഇടപഴകിയ ആളുകളെ പോലീസിനെ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കി.  

നാട്ടിലാകെ യുദ്ധസമാനമായ രീതിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടും രോഗബാധിതരോടൊപ്പം മണിക്കൂറുകള്‍ ഇരുന്ന വാസവനെ നിരീക്ഷണത്തിന് വിധേയനാക്കാന്‍ ആരോഗ്യ വകുപ്പോ, ജില്ലാ കളക്ടറോ തയാറായിട്ടില്ല. ഇതാണ് ശക്തമായ പ്രതിഷേധത്തിനും ആശങ്കയ്‌ക്കുമിടയാക്കുന്നത്.

വാസവന്‍ ഇടപെട്ട പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്.  കഴിഞ്ഞ ഒരാഴ്ചയായി നിരവധി പാര്‍ട്ടി-പോഷക സംഘടനാ പരിപാടികളില്‍ വാസവന്‍ പങ്കെടുത്തു. സ്വകാര്യ ചടങ്ങുകളിലും അദ്ദേഹമെത്തി. കൂടാതെ അദ്ദേഹത്തെ ഓഫീസില്‍ ചെന്നു കണ്ടവരുമുണ്ട്. ഇവിടങ്ങളിലുള്ളവരെയൊക്കെ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ആവശ്യമുയരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗവും ഇക്കാര്യത്തില്‍ വാസവനെതിരെ തിരിഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ ഡിവൈഎഫ്‌ഐക്കാര്‍ ഭക്ഷണപ്പൊതിയുമായി കയറിയത് വിവാദമായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

Kerala

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

കപില്‍ സിബല്‍ (വലത്ത്)
India

‘ഉദയ് പൂര്‍ ഫയല്‍സ്’ എന്ന് സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുക്കാന്‍ ജമാ അത്തെ ഇ ഉലമയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയാണ്

Kerala

പാദപൂജ: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി,ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍, നടക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

പാളത്തിൽ വിള്ളൽ ; ട്രെയിൻ തീപ്പിടിത്തത്തിൽ അട്ടിമറിയെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് റെയിൽവേ

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന് ; ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം ; ടിപ്പു തകർക്കാൻ ശ്രമിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

‘ അവർ ചന്ദ്രമുഖിയായി അഭിനയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു ‘ ; ജ്യോതികയെ പറ്റി രജനികാന്ത്

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ ; പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി ; രാമനാകാൻ പുകവലി ഉപേക്ഷിച്ച അരുൺ ഗോവിൽ

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാം- പി ജെ കുര്യന്‍

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

അജ്മൽ കസബെന്ന ഇസ്ലാം ഭീകരനെ തൂക്കുകയറിന് മുന്നിലെത്തിച്ച അഭിഭാഷകൻ :  ഉജ്ജ്വൽ നിഗം ഇനി രാജ്യസഭയിലേയ്‌ക്ക്

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies