Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മലബാറിന്റെ നടുവൊടിച്ച് കൊറോണയും പക്ഷിപ്പനിയും

കൊറോണയ്‌ക്ക് പിന്നാലെ പക്ഷിപ്പനി കൂടി എത്തിയതോടെ മലബാറിന്റെ സാമ്പത്തിക മേഖല കൂപ്പുകുത്തുന്നു. എല്ലാ തൊഴില്‍ മേഖലകളും പൂര്‍ണമായി നിലച്ചു. കച്ചവടക്കാരും കൃഷിക്കാരും ഉള്‍പ്പെടെ എല്ലാവരും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണ്.

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Mar 14, 2020, 06:00 am IST
inArticle

കൊറോണയ്‌ക്ക് പിന്നാലെ പക്ഷിപ്പനി കൂടി എത്തിയതോടെ മലബാറിന്റെ സാമ്പത്തിക മേഖല കൂപ്പുകുത്തുന്നു. എല്ലാ തൊഴില്‍ മേഖലകളും പൂര്‍ണമായി നിലച്ചു. കച്ചവടക്കാരും കൃഷിക്കാരും ഉള്‍പ്പെടെ എല്ലാവരും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണ്.

പ്രവാസികള്‍ ഭീതിയില്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലബാറിലാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് അതിലേറെയും. യുഎഇ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ തുടരുന്നത് പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടി. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി അവധിക്ക് നാട്ടിലെത്തിയ ഇരുപതിനായിരത്തോളം പ്രവാസികള്‍ തിരിച്ചുപോകാനാകാതെ കുടുങ്ങി. ഈ രാജ്യങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ഇവരിലേറെയും. വിസയുടെ കാലാവധിയും ജോലിക്ക് അനുവദിച്ച അവധിയും തീരുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതിയത് സംഘടിപ്പിക്കാനും കടമ്പകളേറെയാണ്. പ്രവാസികളുടെ വരുമാനം നിലയ്‌ക്കുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകരും.

കണ്ണൂര്‍, കരിപ്പൂര്‍  വിമാനത്താവളങ്ങളും  പ്രതിസന്ധിയില്‍

മലബാറിലെ രണ്ട് വിമാനത്താവളങ്ങളും പ്രതിസന്ധിയിലാണ്. രണ്ടിടത്ത് നിന്നും പ്രധാനമായി ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ കുവൈറ്റ്, ദോഹ, റിയാദ് സര്‍വീസുകള്‍ നിര്‍ത്തി. ഇതുമൂലം പ്രതിദിനം 1080 രാജ്യാന്തര യാത്രക്കാര്‍ കുറഞ്ഞു. വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവധിദിന ടൂര്‍ പാക്കേജുകള്‍ നിര്‍ത്തിത്തുടങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാകുമെന്നാണ് സൂചന.

സൗദി അറേബ്യ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇന്‍ഡിഗോ വിമാനം കരിപ്പൂര്‍-ദമാം സെക്ടറില്‍ സര്‍വീസ് ആരംഭിച്ചു. ഇന്നലെ 175 യാത്രക്കാരുമായാണ് വിമാനം ദമാമിലേക്ക് പുറപ്പെട്ടത്. ആഴ്ചയില്‍ എല്ലാ ദിവസവും പ്രാദേശിക സമയം 7.55ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് 10.15ന് ദമാമില്‍ എത്തും.  

ദമാമില്‍നിന്ന് രാത്രി 11.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.10ന് കരിപ്പൂരിലെത്തും വിധമാണ് സമയക്രമം. 186 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സര്‍വീസ് ആരംഭിച്ചത്. ഇന്‍ഡിഗോയുടെ കരിപ്പൂര്‍-റിയാദ് സര്‍വീസ് 20ന് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

പരിശോധന കര്‍ശനം

കണ്ണൂരില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് എത്തിയതെന്ന് ഉറപ്പായതോടെ ഇരു വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. മാര്‍ച്ച് അഞ്ചിനാണ് ഇയാള്‍ സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയത്. അന്ന് രാത്രി 9.30നും 10.30നും രാമനാട്ടുകരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുണ്ടായിരുന്നവര്‍ കൊറോണയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്ന് മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പ് വലിയ സന്നാഹം തന്നെ ഒരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തി. പ്രാഥമിക പരിശോധനയില്‍ സംശയം തോന്നുന്ന രോഗികളെ മഞ്ചേരി മെഡിക്കല്‍ കോളേജ്, തിരൂര്‍ ഗവ.ആശുപത്രി എന്നിവിടങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുന്നുണ്ട്.

പാല്‍ ക്ഷാമം രൂക്ഷം

സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷമാകുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാലെത്തിക്കാനുള്ള ശ്രമം മില്‍മ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അതിനും കടമ്പകളേറെയുണ്ട്. കൊറോണ ആശങ്ക ഇതരസംസ്ഥാനങ്ങളിലെ പാല്‍ ശേഖരണത്തെ ബാധിക്കുന്നു. ഇവ എത്രയും വേഗം പരിഹരിക്കാനാണ് ശ്രമം. മലബാര്‍ മേഖലയില്‍ പാല്‍ ക്ഷാമം രൂക്ഷമല്ല. തെക്കന്‍ കേരളത്തിലാണ് നിലവില്‍ പ്രതിസന്ധിയുള്ളത്. എന്നാല്‍ ചൂട് കനക്കുന്നതോടെ മലബാറിനെയും ഇത് ബാധിച്ചേക്കാം.

ഫുട്‌ബോള്‍ മേഖലയും  തളരുന്നു

സാമ്പത്തിക മാന്ദ്യം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളെയും പിടികൂടുന്നു. മലബാറിന്റെ ഉത്സവമായ അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ കാണികള്‍ പേരിന് മാത്രം.

കോഴി കച്ചവടക്കാരും  കര്‍ഷകരും ദുരിതത്തില്‍

കൊറോണയ്‌ക്ക് പിന്നാലെ പക്ഷിപ്പനിയുമെത്തിയതോടെ മലബാറിലെ കോഴി കച്ചവടക്കാരും കര്‍ഷകരും ഒരുപോലെ ദുരിതത്തിലായി. കോഴിക്കോട് ജില്ലയിലാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ മലപ്പുറം പരപ്പനങ്ങാടിയിലും പക്ഷിപ്പനിയെത്തി.  

ഇതോടെ നൂറുകണക്കിന് കോഴിഫാമുകള്‍ നിശ്ചലമായി. കോഴികളടക്കം പ്രദേശത്തെ ആയിരക്കണക്കിന് വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ബാങ്ക് വായ്‌പയെടുത്തും മറ്റും കോഴി ഫാം തുടങ്ങിയ സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.