Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ചൊരിമണലില്‍ തിളങ്ങുന്ന സുവര്‍ണ പുഷ്പങ്ങള്‍

2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ സുജിത്തിനോടൊപ്പം സുരേഷ്, അജിത്ത്, രാജേഷ്, രാജുമോന്‍, സുനില്‍, സുധി, സുഷന്തകുമാര്‍, ഹരി, ശ്രീക്കുട്ടന്‍, സജേഷ് എന്നിവരാണ് സംഘത്തിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 09:01 am IST
in Agriculture

കരപ്പുറത്തിനിത് പൂക്കാലമാണ്. നോക്കെത്താ ദൂരത്തോളം പൂത്തുനില്‍ക്കുന്ന ജമന്തിപ്പാടം കണ്ടാല്‍ തെങ്കാശിയിലോ തേവാളയിലോ എത്തിയെന്ന് തോന്നിപ്പോകും. ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുത്തനമ്പലത്തിനടുത്തുള്ള രണ്ടേക്കര്‍ പാടശേഖരത്തിലാണ് ഒരു കൂട്ടം യുവാക്കള്‍ വസന്തം തീര്‍ത്തിരിക്കുന്നത്. അമ്പലക്കര സ്വയംസഹായസംഘത്തിലെ അംഗങ്ങളുടെ മനസില്‍ വിരിഞ്ഞ ആശയമാണ് പൂത്തുലഞ്ഞ് നില്‍ക്കുന്നത്.  

2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ സുജിത്തിനോടൊപ്പം സുരേഷ്, അജിത്ത്, രാജേഷ്, രാജുമോന്‍, സുനില്‍, സുധി, സുഷന്തകുമാര്‍, ഹരി, ശ്രീക്കുട്ടന്‍, സജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. വിനോദസഞ്ചാരത്തിനിടെ കേരളത്തിന് പുറത്തുകണ്ട അതിമനോഹരമായ പൂപ്പാടങ്ങള്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്നതെങ്ങനെയെന്ന ചിന്തയാണ് ഇവരെ ജമന്തികൃഷിയിലേക്ക് നയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത ജമന്തി കൃഷിക്ക് പാടം ഒരുക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. ചൊരിമണലില്‍ പൂകൃഷി വിജയിക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാല്‍ സംഘത്തിലെ 11 അംഗങ്ങളുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമായി കാര്‍ഷിക വിപ്ലവത്തിന് പേരുകേട്ട കഞ്ഞിക്കുഴിയുടെ മണ്ണില്‍ സുവര്‍ണ പുഷ്പങ്ങള്‍ വിരിഞ്ഞു. ഹൈബ്രിഡ് ഇനത്തിലുള്ള ചെടി പെരുമ്പളത്തെ കര്‍ഷകനായ ശ്രീകുമാറിന്റെ പക്കല്‍ നിന്നാണ് വാങ്ങിയത്. ആദ്യം പാടത്ത് മണ്ണ് കൂട്ടി തടമെടുത്ത് ചെറിയ വരമ്പുകളുണ്ടാക്കി. അതില്‍ കോഴിവളവും ചാണകവും കലര്‍ത്തി. ചീരയോടൊപ്പം ഇടകലര്‍ത്തിയാണ് ചെടി നട്ടത്. അഞ്ച് രൂപ നിരക്കില്‍ വാങ്ങിയ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള 5000 തൈകളാണ് നട്ടത്. ദിവങ്ങള്‍ക്കുള്ളില്‍ ചീര വിളവെടുത്ത് കഴിഞ്ഞപ്പോള്‍ ജമന്തിച്ചെടികളും വളര്‍ന്നു. കൃഷിയുടെ മുന്നൊരുക്കത്തിനും ജമന്തി ചെടികള്‍ വാങ്ങുന്നതിനും ചെലവാക്കിയ തുക ചീര വിളവെടുപ്പിലൂടെ ലഭിച്ചു. ഒന്നരമാസം കൊണ്ട് വിളവെടുക്കാം എന്നതാണ് ജമന്തിയുടെ പ്രത്യേകത. പരിചരണം അധികം ആവശ്യമില്ലാതെ തന്നെ ജമന്തി മികച്ച വിളവ് തരും. 20 ദിവസം കൂടുമ്പോഴാണ് വളമിടുന്നത്. ചാണകവും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോള്‍ നനയ്‌ക്കും. അംഗങ്ങളെല്ലാം ജോലിക്കുപോകുന്നതിനാല്‍ രാത്രിയിലാണ് നനയും വിളവെടുപ്പും. ദിവസേന 50 കിലോ ജമന്തിപ്പൂവ് വിളവെടുക്കുന്നുണ്ട്. ഉത്സവകാലമായതിനാല്‍ പൂക്കള്‍ക്ക് നല്ല ഡിമാന്റാണ്. ഒരു കിലോ പൂവിന് 50 മുതല്‍ 60 രൂപ വരെ വില കിട്ടുന്നുണ്ട്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രത്തിലേക്കാണ് പൂക്കള്‍ നല്‍കുന്നത്. ഒരു മാസം കഴിഞ്ഞാല്‍ കൃഷിയുടെ കാലാവധി കഴിയും. ഓണമാകുമ്പോഴേക്കും പാടത്ത് വെള്ളം നിറയുമെന്നതിനാല്‍ വിപണി ലക്ഷ്യമിട്ട് കരയില്‍ പൂക്കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവര്‍. പ്രാദേശികമായി കൃഷിചെയ്യുന്നതിലൂടെ ഓണസമയത്ത് പൂവിപണിയിലുണ്ടാകുന്ന വിലക്കയറ്റം ഒരു പരിധി വരെ തടയാനാകും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അമ്പലക്കരയിലെ പൂപ്പാടം കാണാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. വിവാഹ ഷൂട്ടിങ്ങിനും, സേവ് ദി ഡേറ്റിനും ഒക്കെ എത്തുന്നവര്‍ വേറെ. ജമന്തി കൃഷിയിലൂടെ വിപണി മാത്രമല്ല വിനോദസഞ്ചാരവും മാര്‍ക്കറ്റ് ചെയ്യുകയാണ് ഈ ചെറുപ്പക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.