Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

19 മലയാളികള്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 19 മലയാളികള്‍ക്ക് ദാരുണാന്ത്യം. 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചു സ്ത്രീകളുമുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2020, 10:24 am IST
in Kerala

പാലക്കാട്: കോയമ്പത്തൂരിനടുത്ത്  അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 19 മലയാളികള്‍ക്ക് ദാരുണാന്ത്യം. 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചു സ്ത്രീകളുമുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരം. 48 യാത്രക്കാരുണ്ടായിരുന്നതില്‍ 42 പേരും മലയാളികളാണ്. അഞ്ചുവയസ്സുള്ള ഒരു കുട്ടി യാതൊരു പരിക്കുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഏഴുപേര്‍ക്ക് വീതം അപകടത്തില്‍ ജീവന്‍ നഷ്ടമായി.  

ഇന്നലെ പുലര്‍ച്ചെ 3.15നാണ് ബെംഗളൂരുവില്‍ നിന്ന് എറണാകുളം വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വോള്‍വോ ബസില്‍, സേലത്തേക്ക് ടൈല്‍സുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ഇടിച്ചുകയറിയത്.  െ്രെഡവറും കണ്ടക്ടറും ഉള്‍പ്പെടെ ബസിന്റെ വലതുവശത്തിരുന്നവരാണ് മരിച്ചവരിലേറെയും. കണ്ടെയ്‌നറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാണ്  അപകട കാരണം. നിയന്ത്രണം വിട്ട ലോറി ഡിവൈഡറില്‍ കയറി ടയര്‍ പൊട്ടി വീല്‍ ഡിസ്‌ക്കില്‍  50 മീറ്ററോളം ഓടിയാണ് എതിര്‍വശത്തെ ട്രാക്കില്‍ വന്ന ബസിലിടിച്ചത്. കണ്ടെയ്‌നര്‍ തെറിച്ച് റോഡില്‍ വീണു. ബസിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്‌നറിന്റെ ഭാരമാണ് ആഘാതം വര്‍ധിപ്പിച്ചത്. വലതുഭാഗത്തിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നഭിന്നമായി.  

പോലീസില്‍ കീഴടങ്ങിയ കണ്ടെയ്‌നന്‍ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശിയുടേതാണ് കണ്ടെയ്‌നര്‍ ലോറി.സംഭവം നടന്നയുടന്‍ അവിനാശി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റോഡിലും മറ്റും ശശീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പരിക്കേറ്റവരെ അവിനാശി ഗവ. ആശുപത്രിയിലും പിന്നീട് തിരൂപ്പൂര്‍ ഗവ. ആശുപത്രി, തിരുപ്പൂര്‍ രേവതി, ദീപ, റോയല്‍കെയര്‍, കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. മൃതദേഹങ്ങള്‍ തിരൂപ്പൂര്‍ ഗവ. ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞയുടന്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തി വിട്ടുകൊടുത്തു.

പരേതര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു: പ്രധാനമന്ത്രി

ന്യൂദല്‍ഹി: അപകടത്തില്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുപ്പൂരിലെ അപകടത്തില്‍ അതിയായ വേദനയുണ്ട്. ഈ സമയത്ത് എന്റെ ചിന്തയും പ്രാര്‍ഥനയും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കൊപ്പമുണ്ട്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ, അദ്ദേഹം ടി്വറ്ററില്‍ കുറിച്ചു.

അപകടത്തില്‍ മരിച്ചവര്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍ എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി വി.ഡി. ഗിരീഷ് (43), കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വെളിയനാട് വി. ആര്‍. ബൈജു (37), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍  ഇഗ്‌നി റാഫേല്‍ (39), കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ മലയാളി തുംകൂര്‍ ബസമ്മ കിരണ്‍കുമാര്‍ (33), തൃശൂര്‍ സ്വദേശി ഹനീഷ് (25), പാലക്കാട് ഒറ്റപ്പാലം മംഗലാംകുന്ന് ശിവകുമാര്‍ (35), അങ്കമാലി തുറവൂര്‍ കിടങ്ങന്‍ വീട്ടില്‍  ജിസ്‌മോന്‍ ഷാജു (24), തൃശൂര്‍ അണ്ടത്തോട് നസീഫ് മുഹമ്മദ് അലി (24), എറണാകുളം ഇടപ്പള്ളി  സ്വദേശിനി ഐശ്വര്യ (24), എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി  ഗോപിക ഗോകുല്‍ (23), പാലക്കാട് ശാന്തി കോളനിയിലെ റോസ്‌ലി, എറണാകുളം സ്വദേശി എംസി. മാത്യു (30), തിരുവേഗപ്പുറ ചെമ്പ്ര ആലിന്‍ചുവട് കൊണ്ടപറമ്പ് ശശീധരന്‍ നായരുടെ മകന്‍ രാഗേഷ് (34), കര്‍ണാടകയിലെ ബെല്‍ഗാമില്‍ സ്ഥിരതാമസമായ മാനസി മണികണ്ഠന്‍ (25), തൃശൂര്‍ ഇയ്യല്‍ സ്വദേശിനി കെ.വി. അനു, എറണാകുളം സ്വദേശി പി. ശിവശങ്കര്‍ (30), കണ്ണൂര്‍ പയ്യന്നൂര്‍ കാനം സ്വദേശി സനൂപ്, തൃശൂര്‍ അരിമ്പൂര്‍ സ്വദേശി യേശുദാസ് (30) എന്നിവരാണ് മരിച്ചത്.

പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എന്‍.വി. ചന്ദ്രന്‍-ശ്യാമള ദമ്പതികളുടെ മകനാണ് സനൂപ്. സഹോദരങ്ങള്‍: എന്‍.വി. സബിന, എന്‍.വി. രാഹുല്‍.  ബെംഗളൂരൂ കോണ്ടിനെന്റര്‍ ഓട്ടോമോട്ടീവ് കോമ്പോണന്റ് ഇന്ത്യ പ്രൈവറ്റ് കമ്പനിയില്‍ എന്‍ജിനീയറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.