Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മനുഷ്യത്വം മരവിച്ച മാതാവിന്റെ ചെയ്തിയില്‍ പകച്ച് നാട്

നൊന്തുപെറ്റ, ഓമനത്വം തുളുമ്പുന്ന പിഞ്ചോമനയെ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ സ്വന്തം കൈകൊണ്ട് കൊലപ്പെടുത്താന്‍ മാത്രം ആ മനസ്സ് എത്രമാത്രം നികൃഷ്ടമാണെന്ന ചോദ്യം സമൂഹമൊന്നാകെ പരസ്പരം ചോദിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 11:09 am IST
inKannur
കൊടുംക്രൂരതയുടെ മാതൃമുഖം... കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരനായ മകനെ കരങ്കല്‍ക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യ

കൊടുംക്രൂരതയുടെ മാതൃമുഖം... കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരനായ മകനെ കരങ്കല്‍ക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യ

കണ്ണൂര്‍: ഒന്നര വയസ്സുകാരനായ സ്വന്തം മകനെ കരിങ്കല്‍കെട്ടിലടിച്ചുകൊന്ന് കടലിലെറിഞ്ഞ മനുഷ്യത്വം മരവിച്ച മാതാവിന്റെ ചെയ്തിയില്‍ പകച്ച് നാട്. സംസ്ഥാന തലത്തില്‍ത്തന്നെ കണ്ണൂര്‍ തയ്യിലില്‍ നടന്ന ക്രൂരമായ സംഭവം ചര്‍ച്ച ചെയ്യപ്പെടുകയാണ്. നൊന്തുപെറ്റ, ഓമനത്വം തുളുമ്പുന്ന പിഞ്ചോമനയെ കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ സ്വന്തം കൈകൊണ്ട് കൊലപ്പെടുത്താന്‍ മാത്രം ആ മനസ്സ് എത്രമാത്രം നികൃഷ്ടമാണെന്ന ചോദ്യം സമൂഹമൊന്നാകെ പരസ്പരം ചോദിക്കുകയാണ്. കാമുകനൊത്ത് ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കുന്ന കാമഭ്രാന്തിന്റെ നികൃഷ്ടത ചര്‍ച്ച ചെയ്യപ്പെടുകയാണ്.  

ആദ്യഘട്ടത്തില്‍ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശരണ്യയുടെ നാടകങ്ങള്‍, കൊലപാതകം നടത്തിയത് ശരണ്യ തന്നെയെന്ന് പോലീസിന് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചതോടെ പൊളിഞ്ഞുപോവുകയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്‌ക്കും പ്രിയപ്പെട്ടവനായിരുന്ന വിയാന്‍ പ്രദേശവാസികളുടെയെല്ലാം കുഞ്ഞോമനയായിരുന്നു.  

‘ഹൃദയമില്ലാത്തവളായ നിന്റെ മരണവും, ഞങ്ങള്‍ക്ക് ഒരുനാള്‍ ആഘോഷമായിരിക്കും ശരണ്യേ…തീര്‍ച്ചയാണത് എന്ന് തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിലടക്കം മനുഷ്യത്വം നശിച്ച മാതാവിന്റെ ക്രൂര കൃത്യത്തിനെതിരെ നിരവധി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കാമുകനോടൊപ്പം ജീവിക്കാനാണ് ഒന്നരവയസുകാരനായ പിഞ്ചുകുഞ്ഞിനെ അരുംകൊല ചെയ്തതെന്ന് സമ്മതിച്ച ശരണ്യയുടെ പ്രവര്‍ത്തിയിലുളള നാട്ടുകാരുടെയും ബന്ധുക്കളുടേയും ഞെട്ടലിന്റെ അടക്കി നിര്‍ത്താനാവാത്ത വികാരമാണ് ഇന്നലെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ അലയടിച്ചുയര്‍ന്ന പ്രതിഷേധം.

ശരണ്യയെ തെളിവെടുപ്പിനായി തയ്യില്‍ കടപ്പുറത്തെത്തിച്ചപ്പോള്‍

ഒന്നര വയസുകാരനായ മകനെ കരിങ്കല്‍ക്കെട്ടിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യ(24)യെ പോലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെയാണ് ശരണ്യയുമായി തയ്യില്‍ കടപ്പുറത്ത് പോലീസെത്തിയത്. ശരണ്യക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമമുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് മുന്‍കരുതെലെന്ന നിലയില്‍ നേരത്തെ തന്നെ വന്‍ പോലീസ് സന്നാഹം കടപ്പുറത്തെത്തിയിരുന്നു. പിന്നാലെ ശരണ്യയുമായി മൂന്നു ജീപ്പുകളില്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തിയപ്പോള്‍ തന്നെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ അസഭ്യവര്‍ഷവുമായി പാഞ്ഞടുത്തു.

കുഞ്ഞിനെക്കൊന്ന അമ്മക്കുള്ള ശിക്ഷ ഞങ്ങള്‍ വിധിക്കാമെന്ന് നാട്ടുകാരില്‍ ചിലര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്തിനാ കുട്ടിയെ കൊന്നത്, നമ്മള്‍ക്ക് തന്നൂടായിരുന്നോ, ഇറക്കിവിട് അവളെ… നമ്മള്‍ കൈകാര്യം ചെയ്യാം…തുടങ്ങി കടുത്ത പ്രതിഷേധമായിരുന്നു പിന്നീട്. പ്രതിയെ മര്‍ദിക്കാനുള്ള ശ്രമവുമുണ്ടായി. ‘പോലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള് ചെയ്യും, ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം. ഈ നാട്ടില്‍ ഇത്രയും ക്രൂരയായ ഒരു സ്ത്രീ ഉണ്ടെന്നത് ഞങ്ങള്‍ക്കും അപമാനമാണ്. അമ്മമാരായ ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണ് അവള്‍ പോയത്’ അയല്‍ക്കാര്‍ പറഞ്ഞു.

തനിക്ക് കൊച്ചുമകനെ ലാളിച്ച് കൊതിതീര്‍ന്നിട്ടില്ലെന്ന് മുത്തശ്ശനായ വത്സരാജ് പറഞ്ഞു. വിയാന്റെ മരണം സ്വന്തം അമ്മയുടെ കൈകൊണ്ട് തന്നെയാണെന്ന് സംഭവിച്ചതെന്നറിഞ്ഞ വാര്‍ത്ത മുത്തശ്ശനായ തന്റെ നെഞ്ച് തകര്‍ത്തുകളഞ്ഞു. ക്രൂരകൃത്യം ചെയ്തവള്‍ തന്റെ മകളായിപ്പോയല്ലോ എന്ന ദു:ഖത്തിലാണെന്നും വത്സരാജ് പറഞ്ഞു. വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന്‍ വത്സരാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ ഏട്ടന്റെകുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്‌ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്. കടലില്‍ പണിയെടുത്താണ് അവളെ പൊന്നുപോലെ വളര്‍ത്തിയത്, എല്ലാം ചെയ്തത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെത്തെയൊരു പെണ്‍കുട്ടി ഇനി ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും വത്സരാജ് പറഞ്ഞു.  

പോലീസ് ഇടപെട്ടാണ് ബന്ധുക്കളേയും നാട്ടുകാരേയും പിന്തിരിപ്പിച്ചത്. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് ശരണ്യ കൊലപാതക രീതി പോലീസിനോട് വിവരിച്ചത്. 12 മിനുട്ടില്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും പ്രതിക്ക് കുറ്റബോധത്തിന്റെ ഒരു അംശം പോലുമുണ്ടായിരുന്നില്ല. കൂക്കിവിളിച്ചാണ് ശരണ്യക്ക് നാട്ടുകാര്‍ യാത്രയയപ്പ് നല്‍കിയത്. ഇനിയൊരമ്മയ്‌ക്കും ശരണ്യയുടെ ബുദ്ധി തോന്നാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് നാട്.  

Tags: kannurchildmother
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.