Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ബന്‍ മാവോയിസ്റ്റുകളെ വിമര്‍ശിച്ച കെ. ഗുപ്തന് വധഭീഷണി; ബിജെപിയുടെ മുഖമാസികയായ ‘ചിതി’യില്‍ ലേഖനം എഴുതിയതിനാണ് ഭീഷണി

ഫെബ്രുവരി 13ന് ഫോണില്‍ വിളിച്ചായിരുന്നു വധഭീഷണി. മാവോവാദികളുടെ കോഡ് അറിയാമോയെന്ന് ചോദിച്ച അജ്ഞാതന്‍, താങ്കള്‍ ആരാണെന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ''കൊല്ലുന്ന മാവോവാദികള്‍ പേര് പറയാറില്ലെന്നും, ഞങ്ങള്‍ നിന്റെ വീട്ടില്‍ വരുന്നുണ്ടെന്നും'' ആയിരുന്നു പ്രതികരണം. താന്‍ 'ചിതി'യില്‍ ലേഖനമെഴുതുമല്ലേ എന്ന താക്കീതും നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ. ഗുപ്തന്‍ കോട്ടയം പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 02:49 pm IST
in Kerala

കൊച്ചി: അര്‍ബന്‍ മാവോയിസ്റ്റുകളുടെ വിധ്വംസക രാഷ്‌ട്രീയത്തെ വിമര്‍ശിച്ച ബിജെപി സംസ്ഥാന സമിതിയംഗവും ദളിത് ചിന്തകനുമായ കെ. ഗുപ്തന് വധഭീഷണി. ബിജെപിയുടെ മുഖമാസികയായ ‘ചിതി’യില്‍ ‘അവര്‍ മാവോവാദികളോ ഗുവേരിസ്റ്റുകളോ?’ എന്ന ലേഖനമെഴുതിയതിന് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നു.

ഫെബ്രുവരി 13ന് ഫോണില്‍ വിളിച്ചായിരുന്നു വധഭീഷണി. മാവോവാദികളുടെ കോഡ് അറിയാമോയെന്ന് ചോദിച്ച അജ്ഞാതന്‍, താങ്കള്‍ ആരാണെന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ”കൊല്ലുന്ന മാവോവാദികള്‍ പേര് പറയാറില്ലെന്നും, ഞങ്ങള്‍ നിന്റെ വീട്ടില്‍ വരുന്നുണ്ടെന്നും” ആയിരുന്നു പ്രതികരണം. താന്‍ ‘ചിതി’യില്‍ ലേഖനമെഴുതുമല്ലേ എന്ന താക്കീതും നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ. ഗുപ്തന്‍ കോട്ടയം പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

വനമേഖല താവളമാക്കി ആക്രമണങ്ങള്‍ നടത്തുന്ന മാവോവാദത്തിനുവേണ്ടി ആശയപ്രചാരണവും ജനകീയ പ്രതിരോധവും ഒരുക്കുന്നത് അര്‍ബന്‍ മാവോയിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണെന്ന് ലേഖനത്തില്‍ ഗുപ്തന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരവാദമല്ല, ദേശവിരുദ്ധതയാണ് വ്യത്യസ്ത നിലപാടുകളുള്ള മാവോവാദികളെയും മൗദൂദിസ്റ്റുകളെയും ഐക്യപ്പെടുത്തുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.

”വികസിത ജനാധിപത്യ സംവിധാനം  നിലനില്‍ക്കുന്ന ഇന്ത്യയില്‍ വിപ്ലവത്തിനുള്ള സാധ്യത പരിമിതമാണ്. ചെഗുവേര ബൊളീവിയന്‍ കാട്ടില്‍ പട്ടാളത്തിന്റെ വെടികൊണ്ട് മരിച്ചുവെന്നതൊഴിച്ചാല്‍ വിപ്ലവത്തിന് കാടുമായി ഒരു ബന്ധവുമില്ല.” ഇതിനെ വിപ്ലവമെന്നല്ല അരാജക വാദമെന്നാണ് വിളിക്കേണ്ടതെന്നും ഗുപ്തന്‍ ലേഖനത്തില്‍ പറയുന്നുണ്ട്. അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനമേഖലയില്‍ നാല് മാവോവാദികള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച പശ്ചാത്തലത്തിലായിരുന്നു ‘ചിതി’ ലേഖനം പ്രസിദ്ധീകരിച്ചത്.

ദളിത് പക്ഷത്തുനിന്ന് മുഖ്യധാരാ രാഷ്‌ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് കെ. ഗുപ്തന്‍. തനിക്കെതിരായ വധഭീഷണി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്നും, ബഹുസ്വരതയോടുള്ള അസഹിഷ്ണുതയാണന്നും ഗുപ്തന്‍ ജന്മഭൂമിയോട് പ്രതികരിച്ചു. താന്‍ പറഞ്ഞത് പുതിയ കാര്യങ്ങളല്ല. മുന്‍ നക്‌സല്‍ നേതാവ് കെ. വേണുവും എഴുത്തുകാരനായ സിവിക് ചന്ദ്രനും മറ്റും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. സമാനമായ വസ്തുതകള്‍ സിപിഎം നേതാവ് പി. ജയരാജനും അടുത്തിടെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്, ഗുപ്തന്‍ പറഞ്ഞു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

പുതിയ വാര്‍ത്തകള്‍

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.