Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെന്നൈയിനെ വീഴ്‌ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ്

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Feb 1, 2020, 03:00 am IST
in Sports

കൊച്ചി: തുടര്‍ച്ചയായ രണ്ട് എവേ പരാജയങ്ങള്‍ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ച ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനോട് എവേ മത്സരത്തില്‍ തോറ്റതിന് പകരം വീട്ടാനാണ് ഇറങ്ങുന്നത്.

ജനുവരി അഞ്ചിന് ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അടുത്ത കൡയില്‍ എടികെയെ അവിടെ ചെന്നും തകര്‍ത്തു. അതിനുശേഷം ജംഷഡ്പൂര്‍എഫ്‌സിയോടും എഫ്‌സി ഗോവയോടും രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു. 14 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള ടീം പട്ടികയില്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ഇന്നടക്കം അവശേഷിക്കുന്ന നാലു മത്സരങ്ങള്‍ ജയിച്ച് 26 പോയിന്റ് നേടിയാലും പ്ലേഓഫ് സാധ്യത കണക്കിലെ കളിയെ ആശ്രയിച്ചിരിക്കും. ടേബിളില്‍ മൂന്നാമതുള്ള എടികെയ്‌ക്ക് ഇപ്പോള്‍ തന്നെ 27 പോയിന്റും നാലാമതുള്ള മുംബൈ സിറ്റിക്ക് 23 പോയിന്റുമുണ്ട്. പ്രതിരോധത്തിലെ പിഴവുകളാണ് കേരളത്തിന്റെ ടീമിന് പലപ്പോഴും തിരിച്ചടിയാവുന്നത്. സ്‌ട്രൈക്കര്‍മാര്‍ ഗോളടിക്കുന്നുണ്ടെങ്കിലും സന്ദേശ് ജിങ്കന്റെയും ജെയ്‌റോയുടെയും അഭാവം പ്രതിരോധത്തെ ദുര്‍ബലമാക്കി. അവസാന രണ്ട് തോല്‍വികളും തോറ്റത് അവസാന മിനിറ്റുകളില്‍ വഴങ്ങിയ ഗോളുകള്‍ക്കാണ്. ഈ പിഴവുകള്‍ തിരുത്തി ഇനിയുള്ള മത്സരങ്ങള്‍ ജയിക്കാനാണ് ടീമിന്റെ ശ്രമം. എന്നാല്‍ സസ്പെന്‍ഷനിലുള്ള പ്രതിരോധ താരം വിക്ടര്‍ ഡ്രോബറോവിന്റെയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മുസ്തഫ നിങിന്റെയും അഭാവം  തിരിച്ചടിയാണ്. 

ടീമിനായി ഇതുവരെ 15 ഗോളുകള്‍ കണ്ടെത്തിയ ഒഗ്ബച്ചെ-റഫേല്‍ മെസ്സി സഖ്യം മികച്ച ഫോമിലാണെന്നത് പ്രതീക്ഷ നല്‍കുന്നു. ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അസി. കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറയുന്നത്. കണക്കിലെ കളി പ്രകാരം ആര്‍ക്കും നാലാം സ്ഥാനത്തെത്താം. ഒഡീഷ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ വിജയിച്ചു. ഞങ്ങളും പിന്നിലായിരുന്നു, ഞങ്ങള്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ വിജയിച്ചു. ഏത് ടീമിനും യോഗ്യത നേടാന്‍ കഴിയും, ഇഷ്ഫാഖ് പറഞ്ഞു. എടികെക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് വിലക്കുള്ളതിനാല്‍ സൈഡ് ലൈനില്‍ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ മുഖ്യപരിശീലകന്‍ എല്‍കോ ഷട്ടോരി ഇന്ന് ഗ്രൗണ്ടിലുണ്ടാവില്ല. അവസാന മൂന്ന് മത്സരങ്ങളിലും ജയിച്ച് മികച്ച ഫോമിലുള്ള ചെന്നൈയിന്‍ എഫ്‌സിക്ക് ഇന്ന് ജയിച്ചാല്‍

പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുക്കാം. 13 കളിയില്‍ നിന്ന് 18 പോയിന്റാണ് നിലവില്‍ അവര്‍ക്കുള്ളത്. അവസാന മത്സരത്തില്‍ ജംഷഡ്പൂരിനെ 4-1നാണ് ചെന്നൈയിന്‍ തോല്‍പ്പിച്ചത്. പത്തു ഗോളുകള്‍ അടിച്ചുകൂട്ടിയ ലിത്വാനിയ താരം നെരിജസ് വാള്‍സ്‌കിസാണ് ചെന്നൈയിന്റെ തുറുപ്പുചീട്ട്. 

ഐറിഷ് കോച്ച് ഓവെന്‍ കോയ്ല്‍ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെയാണ് തകര്‍ച്ചയിലായിരുന്നമുന്‍ ചാമ്പ്യന്‍മാര്‍ വിജയവഴിയിലെത്തിയത്. ഇന്ന് ജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ടീം കോച്ച് കോയല്‍. ബ്ലാസ്‌റ്റേഴ്‌സ്മികച്ച ടീമാണെങ്കിലും മെസ്സി ബൗളി,ഒഗ്‌ബെച്ചെ എന്നിവരെ പിടിച്ചുകെട്ടുന്നതില്‍ പ്രതിരോധം വിജയിച്ചാല്‍ മൂന്നുപോയിന്റുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഓവന്‍ കോയല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.