Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാണ്ഡൂക്യകാരികാസംഗ്രഹം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 23, 2020, 04:14 am IST
inSamskriti

ഗൗഡപാദര്‍ ബൗദ്ധന്മാരുടെ ശൂന്യ, വിജ്ഞാനവാദങ്ങളെ സ്വാംശീകരിക്കുകയും ഉപനിഷത്തുകളില്‍ ഉപദേശിക്കപ്പെടുന്ന ആത്യന്തികസത്യവുമായി അവ പൊരുത്തപ്പെടുന്നു എന്നു കരുതുകയും ചെയ്തു. അദ്ദേഹം വൈദികനോ ബൗദ്ധനോ എന്നത് ഇവിടെ പ്രസക്തമല്ല. പക്ഷേ, ദാസ്ഗുപ്തയുടെ നിരീക്ഷണത്തില്‍, ഗൗഡപാദര്‍ ബുദ്ധനേയും അദ്ദേഹത്തിന്റെ ഉപദേശങ്ങളേയും വളരെ ബഹുമാനിച്ചിരുന്നു, ആ ഉപദേശങ്ങള്‍ ആണ് തന്റെതെന്നും കരുതിയിരുന്നു എന്നുമുള്ള കാര്യം വ്യക്തമാണ്. ഏറ്റവും ചെറിയ ഉപനിഷത്തു തിരഞ്ഞെടുക്കാന്‍ കാരണം ഒരു പക്ഷേ, തന്റെ അഭിപ്രായങ്ങള്‍ തടസ്സം കൂടാതെ പറയുവാന്‍ വലിയഉപനിഷത്തുകളിലെ ഗ്രന്ഥപരിമിതികള്‍ ഉപകരിക്കില്ല എന്നതുകൊണ്ടാവാമെന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. അനിര്‍വചനീയവും വിവരണാതീതവുമായ വിജ്ഞാനം അഥവാ ശൂന്യം എന്ന ബൗദ്ധസത്യം ഉപനിഷത്തിലെ പരമമായ ആത്മസത്തയാണെന്നു വിശദീകരിക്കുന്നതിലൂടെ ബൗദ്ധചിന്താസരണിയിലൂടെയുള്ള ഉപനിഷത്പഠനത്തിന്റെ പുനരുദ്ധാരണത്തിനു തുടക്കമിടുകയായിരുന്നു ഗൗഡപാദര്‍ ചെയ്തത് എന്നും ഈ ഗൗഡപാദവീക്ഷണത്തിനെ ഉപനിഷത്തുകള്‍ എത്രമാത്രം സാധൂകരിക്കുന്നു എന്നു പരീക്ഷിക്കാനും വിശദീകരിക്കാനുമുള്ള നിയോഗം സ്വശിഷ്യനായ മഹാനായ ശങ്കരനിലാണ് നിക്ഷിപ്തമായത് എന്നും ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത തന്റെ മാണ്ഡൂക്യകാരികാവിവരണത്തെ ഉപസംഹരിക്കുന്നു.

ഗൗഡപാദര്‍ ബൗദ്ധനായിരുന്നു എന്ന പക്ഷത്തിനു മറുപടിയായി മൃഡാനന്ദസ്വാമി ഇപ്രകാരം പ്രതികരിക്കുന്നു നാലാമത്തേതായ അലാതശാന്തിപ്രകരണത്തില്‍ അദ്വൈതദര്‍ശനത്തിനെതിരായുള്ള പ്രതിപക്ഷവാദങ്ങളെ വിവരിച്ച് പരസ്പരവിരുദ്ധങ്ങളായ അവയെക്കൊണ്ടു തന്നെ അന്യോന്യം അവയുടെ അസാംഗത്യത്തെ തെളിയിച്ച്, ആഗമപ്രസിദ്ധവും അനിഷേധ്യവുമായ അദ്വൈതം തന്നെയാണ് ശരിയായ ദര്‍ശനമെന്ന് വ്യക്തമാക്കുന്നു. വേദബാഹ്യന്മാരും ദ്വൈതികളുമായ പലരുടേയും സിദ്ധാന്തങ്ങള്‍ പറയുന്നതില്‍ അദ്ദേഹം പ്രധാനമായി എടുക്കുന്നത് ബൗദ്ധസിദ്ധാന്തങ്ങളെയാണ്. ജഗത്തു സത്യമാണെന്ന ഭ്രമത്തെ നിരസിച്ച് അജാതിവാദത്തെ സമര്‍ത്ഥിക്കാനുള്ള യുക്തികള്‍ ബൗദ്ധസിദ്ധാന്തങ്ങളില്‍ നിന്നു തന്നെ എടുത്ത് ഉദാഹരിക്കുന്നതുകൊണ്ടും ബൗദ്ധന്മാരുടെ പല സാങ്കേതികപദങ്ങളും ഉപയോഗിക്കുന്നതുകൊണ്ടും ഗൗഡപാദര്‍ ബുദ്ധമതാനുയായി ആയിരുന്നു എന്ന ഒരു അപവാദത്തിനുകൂടി കാരണമായിട്ടുണ്ട്. വാസ്തവത്തില്‍,എതിരാളികളുടെ വാദങ്ങളില്‍ത്തന്നെയുള്ള അന്യോന്യവൈരുദ്ധ്യത്തെ എടുത്തുകാണിച്ച് അവരുടെ യുക്തികള്‍ തന്നെ അവസാനം അജാതിവാദത്തിലേക്കാണ് നയിക്കുന്നതെന്നു വ്യക്തമാക്കുകയേ അദ്ദേഹം ചെയ്തിട്ടുള്ളൂ

(മാണ്ഡൂക്യകാരികയുടെ മലയാളവ്യാഖ്യാനം)

മാണ്ഡൂക്യകാരികയും മാധ്യമികകാരികയും താരതമ്യം ചെയ്തു പഠിക്കുമ്പോള്‍ വെളിവാകുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ബോധത്തിന്റെ നാലാമത്തെ അവസ്ഥയായ തുരീയ (ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നവസ്ഥകള്‍ സാധാരണന്മാര്‍ക്കും അറിയാം) ത്തെക്കുറിച്ച് വൈദിക, ബൗദ്ധാചാര്യന്മാര്‍ ഏറെക്കുറെ ഒരേ തരത്തിലുള്ള അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത് എന്നതാണത്. പ്രപഞ്ചാനുഭവത്തെക്കുറിച്ചുള്ള വിശദീകരണങ്ങളും സാധനാ പഥങ്ങളും വ്യത്യസ്തങ്ങളാണെങ്കിലും ഒരേ തുരീയാനുഭൂതിതലത്തിലാണ് ഹിന്ദുദാര്‍ശനികര്‍ എത്തിച്ചേര്‍ന്നതെന്ന സത്യമാണ് നമുക്ക് ഇതില്‍നിന്നും വ്യക്തമാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.