Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

അമേരിക്കന്‍ അതിര്‍ത്തികളില്‍ ഇറാനികളെ മണിക്കൂറുകളോളം തടഞ്ഞുവെയ്‌ക്കുന്നതായി പരാതി, അവധിക്കാലം ആയതിനാൽ തിരക്ക് കൂടിയതാണ് കാലതാമസത്തിന് കാരണമെന്ന് അമേരിക്ക

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 8, 2020, 12:28 pm IST
in Marukara

ലോസ് ഏഞ്ചല്‍സ്: ഇറാനിയന്‍ സൈനിക ജനറല്‍ കാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായി തുടരുന്നു. ഡസന്‍ കണക്കിന് ഇറാനികളേയും ഇറാനിയന്‍-അമേരിക്കക്കാരേയും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും മണിക്കൂറുകളോളം തടഞ്ഞുവെയ്‌ക്കുകയും അനാവശ്യമായി ഉപദ്രവിക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ചെയ്യുന്നുവെന്ന് ആരോപണം.

അമേരിക്കന്‍ മുസ്ലീം അഭിഭാഷക ഗ്രൂപ്പായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍), വാരാന്ത്യത്തില്‍ തടവിലാക്കപ്പെട്ട 60 ലധികം യാത്രക്കാര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്നും, കാനഡയുമായുള്ള വാഷിംഗ്ടണ്‍ സ്റ്റേറ്റ് അതിര്‍ത്തിയില്‍ അവരുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അനാവശ്യമായി ചോദ്യം ചെയ്തതായും പറഞ്ഞു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോളിന് (സിബിപി) തടങ്കലില്‍ വയ്‌ക്കാനുള്ള സ്ഥലപരിമിതി മൂലം ഇവരില്‍ പലര്‍ക്കും യുഎസിലേക്കുള്ള പ്രവേശനം നിഷേധിച്ചതായാണ് അറിവ്.

വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ബ്ലെയ്നിലെ പീസ് ആര്‍ച്ച് ബോര്‍ഡര്‍ ക്രോസിംഗില്‍ ഞായറാഴ്ച പുലര്‍ച്ചെ മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം 10 മണിക്കൂറിലധികം തടഞ്ഞുവെച്ച് ചോദ്യം ചെയ്തെന്ന് ക്രിസ്റ്റല്‍ എന്ന 24 കാരി സിഎഐആറിനോട് പറഞ്ഞു. എന്തിനാണ് ഞങ്ങളെ തടങ്കലില്‍ വെച്ചതെന്ന് ചോദിച്ചപ്പോള്‍ സിബിപി ഏജന്റുമാര്‍ പറഞ്ഞത്, ‘ഇത് നിങ്ങള്‍ക്ക് മോശം സമയമാണ്’ എന്നാണെന്ന് ക്രിസ്റ്റല്‍ പറഞ്ഞു.

‘ഈ റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. അമേരിക്കന്‍ പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലില്‍ വെയ്‌ക്കാന്‍ ഒരു നിയമവും അനുശാസിക്കുന്നില്ല,’ സിഎഐആര്‍ വാഷിംഗ്ടണ്‍ ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാസിഹ് ഫൗലാദി പറഞ്ഞു. ‘ഇറാനിയന്‍-അമേരിക്കക്കാരെ വിമാനത്താവളങ്ങളിലും അതിര്‍ത്തി തുറമുഖങ്ങളിലും തടഞ്ഞുവയ്‌ക്കാനുള്ള രാജ്യവ്യാപക നിര്‍ദ്ദേശം ആരാണ് നല്‍കിയത്, അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ ആ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതനുസരിച്ച് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് കൃത്യമായ യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, അതിര്‍ത്തിയില്‍ ദീര്‍ഘനേരം കാലതാമസം വന്നത് അവധിക്കാലം കാരണം ട്രാഫിക് വര്‍ദ്ധിച്ചതും യാത്രക്കാരെ പ്രൊസസ് ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ കുറവുമാണ് എന്ന് സിബിപി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. മതം, വംശം, എന്നിവ അടിസ്ഥാനമാക്കി ഏജന്‍സി വിവേചനം കാണിക്കുന്നില്ലെന്നും അവര്‍ വാദിക്കുന്നു.

‘ഇറാനിയന്‍-അമേരിക്കക്കാരെ സിബിപി തടഞ്ഞുവയ്‌ക്കുകയും അവരുടെ മാതൃരാജ്യം കാരണം യുഎസിലേക്ക് പ്രവേശിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നുവെന്ന സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകള്‍ തെറ്റാണെന്ന് സിബിപി വക്താവ് മൈക്കേല്‍ ഫ്രയല്‍ പറഞ്ഞു. ഇറാനിയന്‍-അമേരിക്കക്കാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പും സിബിപിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ ഇറാനിയന്‍-അമേരിക്കക്കാര്‍ നേരിടുന്ന കാലതാമസം സിബിപിയുമായി ബന്ധപ്പെട്ടതു തന്നെയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയിലെ കാലതാമസത്തെ പൊതു ഉദ്യോഗസ്ഥര്‍ അപലപിച്ചിട്ടും ട്രംപ് ഭരണകൂടം അതിരുകടന്നതായി പലരും ആരോപിക്കുന്നു. വാഷിംഗ്ടണിലെ താമസക്കാരായ ഇറാനിയന്‍-അമേരിക്കന്‍ വംശജരെ അവരുടെ വംശവും മതവും മാതൃരാജ്യവും കാരണമാണ് അതിര്‍ത്തികളില്‍ തടഞ്ഞുവെച്ചതെന്ന് വാഷിംഗ്ടണ്‍ ഗവര്‍ണ്ണര്‍ ജയ് ഇന്‍സ്ലേ പ്രസ്താവനയില്‍ പറഞ്ഞു.

‘ഇത് തെറ്റാണ്, ഭരണഘടനാപരവും ധാര്‍മ്മികവുമായ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അവര്‍ എവിടെ നിന്നാണ് വരുന്നത്, അവര്‍ എങ്ങനെ കാണപ്പെടുന്നു അല്ലെങ്കില്‍ ഏത് ഭാഷ സംസാരിക്കുന്നു എന്നു നോക്കി ആരേയും വ്യത്യസ്തമായി പരിഗണിക്കരുത്,’ അദ്ദേഹം പറഞ്ഞു. ‘ഇറാനിയന്‍ അമേരിക്കക്കാര്‍ക്ക് മറ്റെല്ലാ യുഎസ് പൗരന്മാര്‍ക്കുമുള്ളതുപോലെ തുല്യമായ അവകാശങ്ങളാണുള്ളത്. നമ്മുടെ അതിര്‍ത്തിയില്‍ മാന്യതയോടും ആദരവോടും കൂടി പെരുമാറണം. വര്‍ഗീയവാദികളോടെന്ന പോലെയോ വെറുക്കപ്പെട്ടവരോടെന്ന പോലെയോ അല്ല അവരെ സൂക്ഷ്മപരിശോധന നടത്തേണ്ടതെന്ന് യുഎസ് പ്രസിഡന്‍റ് മല്‍സരത്തിലെ മുന്‍നിര ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സെനറ്റര്‍ എലിസബത്ത് വാറന്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട ഡ്രോണ്‍ ആക്രമണത്തില്‍ കാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞ ചെയ്തതിന് ശേഷമാണ് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രതയും പരിശോധനയും നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.