Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ചൈനയിലെ ആദ്യത്തെ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങിന്റെ ശവകുടീരത്തില്‍ നൂറുകണക്കിന് ടെറാക്കോട്ട യോദ്ധാക്കൾ, കളിമൺ ആർമിയെ നിർമിച്ചത് 2,200 വർഷങ്ങൾക്ക് മുമ്പ്

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Jan 4, 2020, 12:17 pm IST
inMarukara

ന്യൂയോര്‍ക്ക്: പുരാതന ചൈനയിലെ ക്വിന്‍ ഷി ഹുവാങ് ചക്രവര്‍ത്തിയുടെ ശവകുടീരത്തില്‍ നിന്ന് ഇരുന്നൂറോളം യോദ്ധാക്കളുടെ കളിമണ്‍ പ്രതിമകള്‍ കണ്ടെത്തി. 12 കളിമണ്‍ കുതിരകള്‍, രണ്ട് രഥങ്ങളുടെ അവശിഷ്ടങ്ങള്‍, വെങ്കല വാളുകള്‍, വില്ലുകള്‍, നിറമുള്ള പരിചകള്‍ എന്നിവയും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

400 ചതുരശ്ര മീറ്റര്‍ (4,300 ചതുരശ്ര അടി) വിസ്തൃതിയുള്ള പ്രദേശത്തെ ഒന്നാം നമ്പര്‍ കുഴിയുടെ ഏറ്റവും പുതിയ രണ്ട്  ഖനനത്തിനിടെയാണ് ഇവ കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍‌ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി കണ്ടെത്തിയ മിക്ക യോദ്ധാക്കളെയും രണ്ട് ഗ്രൂപ്പുകളായി തിരിക്കാമെന്ന് കുഴിയെടുക്കാന്‍ നേതൃത്വം നല്‍കിയ ഷെന്‍ മാഷെങ് പറഞ്ഞു. ഒരു സംഘം തൂണുകള്‍ വഹിക്കുന്നു, മറ്റേ സംഘം വില്ലുകള്‍ വഹിക്കുന്നു.

ക്വിന്‍ ഷി ഹുവാങ് ചക്രവര്‍ത്തിയെ മരണാനന്തര ജീവിതത്തില്‍ സംരക്ഷിക്കുന്നതിനായി ഏകദേശം 2,200 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കളിമണ്‍ ആര്‍മി നിര്‍മ്മിച്ചത്. 8,000 സൈനികരും 500 ലധികം കുതിരകളും 130 രഥങ്ങളും അടങ്ങുന്ന സൈന്യം ചക്രവര്‍ത്തിയുടെ ശവകുടീരത്തിനടുത്തുള്ള മൂന്ന് പ്രധാന കുഴികളിലാണ് ഒത്തുകൂടിയിരിക്കുന്നത്. 

വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരാണ് 1974 ല്‍ ഇത് ആദ്യമായി കണ്ടെത്തിയത്. ഖനനത്തിലൂടെ ആയിരക്കണക്കിന് സൈനികരുള്ള ഒരു വലിയ സമുച്ചയം കണ്ടെത്തി. ഓരോന്നിനും വ്യക്തിഗത സവിശേഷതകളുണ്ട്. 38 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഈ ശവകുടീരത്തില്‍ കളിമണ്‍ സൈന്യത്തോടൊപ്പം തൊഴിലാളികളുടെയും കരകൗശല തൊഴിലാളികളുടെയും ഒരു വലിയ ശവക്കുഴി അടങ്ങിയിരിക്കുന്നു. സമുച്ചയം പണിയാന്‍ ഏകദേശം 30 വര്‍ഷമെടുത്തതായി കരുതുന്നു.

പുരാവസ്തു ഗവേഷകര്‍ 2009 ല്‍ ഒന്നാം കുഴിയിലാണ് പുതിയ ഖനനം ആരംഭിച്ചത്. ഈ ശ്രമത്തിന്റെ ഭാഗമായി 200 പുതിയ യോദ്ധാക്കളെ കണ്ടെത്തി. ക്വിന്‍ രാജവംശ സൈന്യം ഉപയോഗിക്കുന്ന സൈനിക സേവന സംവിധാനവും ഉപകരണങ്ങളും നന്നായി മനസ്സിലാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സിന്‍‌ഹുവയുടെ അഭിപ്രായത്തില്‍ ഒന്നാം നമ്പര്‍ കുഴിയില്‍ 6,000 കളിമണ്‍ യോദ്ധാക്കളും കുതിരകളുമുണ്ട്. ഈ കുഴിയ്‌ക്ക് 750 അടി നീളവും 200 അടി വീതിയുമുള്ളതായി കണക്കാക്കപ്പെടുന്നു.

ഈ വിശാലമായ സൈന്യം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം, യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പുരാവസ്തു വകുപ്പിലെ മാര്‍ക്കോസ് മാര്‍ട്ടിനന്‍ടോറസിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകര്‍, ഈ സ്ഥലത്തെ ആയുധങ്ങള്‍ കുഴിച്ചിട്ട കുഴികളിലെ സ്വാഭാവിക അവസ്ഥകള്‍ കാരണം അവ നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. മുമ്പ്, അവ ഏതെങ്കിലും തരത്തിലുള്ള നൂതന, തുരുമ്പ് വിരുദ്ധ സാങ്കേതിക വിദ്യയില്‍ പൂശിയതായി സൂചിപ്പിച്ചിരുന്നു.

ക്വിന്‍ രാജവംശം വെറും 15 വര്‍ഷമേ രാജ്യം ഭരിച്ചിരുന്നുള്ളൂ എങ്കിലും ചൈനയെ ഏകീകൃത രാജ്യമായി ഭരിച്ചത് അക്കാലത്താണ്.  ടെറാക്കോട്ട സൈന്യത്തോടൊപ്പം, ക്വിന്‍ ഷി ഹുവാങ് ചക്രവര്‍ത്തിയും ചൈനയുടെ വന്‍ മതില്‍ നിര്‍മ്മാണത്തിന്റെ ചുമതലയും വഹിച്ചിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

World

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

പുതിയ വാര്‍ത്തകള്‍

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.