Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ്‌പൂര്‍ സ്‌ഫോടനക്കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ; തൂക്കുകയര്‍ കാത്തിരിക്കുന്നത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 04:46 pm IST
inIndia

ജയ്‌പൂര്‍: 2008 മെയ് മാസത്തില്‍ 73 പേരുടെ ജീവന്‍ നഷ്ടമായ ജയ്‌പൂര്‍ സ്‌ഫോടന പരമ്പരയില്‍ നാലുപ്രതികള്‍ക്കും വധശിക്ഷ. സംശയത്തിന്റെ ആനുകൂല്യം നല്‍കി ഒരാളെ കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഐപിസി, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, സ്‌ഫോടകവസ്തു നിയമം, പിഡിപിപി നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാലുപേരെയും ശിക്ഷിച്ചത്. 1293 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ജയ്‌പൂരിലെ പ്രത്യേക കോടതിയുടെ വിധി.

11 വര്‍ഷം മുമ്പ് മെയ് 13 ന് ജയ്‌പൂരിലുണ്ടായ സ്‌ഫോടനത്തില്‍ 72 പേര്‍ കൊല്ലപ്പെടുകയും 170 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയായിരുന്നു ആക്രമണത്തിന് പിന്നില്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരായ മുഹമ്മദ് സെയ്ഫ്, സല്‍മാന്‍, എംഡി സര്‍വര്‍ അസ്മി, സൈഫുരഹ്മാന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനക് ചൗക്ക്, കോട്വാലി പോലീസ് സ്‌റ്റേഷനുകളില്‍ എട്ട് കേസുകള്‍ ആണ്  ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 

പന്ത്രണ്ട് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. സാജിദ് ബഡ, എംഡി ഖാലിദ്, ശരണ്‍ എന്ന മാനിക് എന്നിവരാണ് ഒളിവിലുള്ള പ്രതികള്‍ . ആരിസ് ജുനൈദ്, അസദുള്ള അക്തര്‍, ഹദ്ദി, അഹ്മദ് സിദ്ദി അഥവാ യാസിന്‍ ഭട്കല്‍ എന്നിവര്‍ തിഹാര്‍ ജയിലില്‍ ആണ്. കേസിലെ മറ്റ് രണ്ട് പ്രതികളായ എംഡി ആതിഫ് എന്ന മാമു, സാജിദ് ചോട്ട എന്നിവര്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. 

ജയ്‌പൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരിയില്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ അരിസ് ഖാനെ അറസ്റ്റു ചെയ്തതില്‍ നിന്നാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവുണ്ടായത്. സ്‌ഫോടനത്തിന് 10 ദിവസം മുമ്പ് ജയ്‌പൂരിലെത്തിയാണ് ഇവര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് അരിസ് ഖാന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ജോധ്പൂര്‍ ഹൗസില്‍ നിന്ന് വോള്‍വോ ബസ്സുകള്‍ കയറി മൂന്ന് സംഘങ്ങളായാണ് ഇവര്‍ ജയ്‌പൂരിലെത്തിയത്. ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്ത ശേഷം ഇവര്‍ ഡല്‍ഹിക്ക് മടങ്ങുകയും ചെയ്തു. സ്‌ഫോടനം നടന്ന ദിവസം, മുന്‍കൂട്ടി തീരുമാനിച്ച സ്ഥലങ്ങളില്‍ 10 ഐ.ഇ.ഡികള്‍ സ്ഥാപിച്ചു. ബോംബുകള്‍ സൈക്കിളുകളില്‍ കെട്ടിയിടുകയായിരുന്നു. സമയക്രമീകരണത്തിനുള്ള സംവിധാനവും ഇതില്‍ ഘടിപ്പിച്ചിരുന്നു.

ഹനുമാന്‍ ക്ഷേത്രമായതുകൊണ്ടു തന്നെ തിരക്കേറിയ ചൊവ്വാഴ്ച ദിവസമായിരുന്നു ഭീകരര്‍ ആക്രമണത്തിന് തെരഞ്ഞെടുത്തത്. ക്ഷേത്രത്തിലേക്കുള്ള രണ്ട് പ്രധാന പ്രവേശന കവാടമായ സംഗനേരി ഗേറ്റ്, ചന്ദ്‌പോള്‍ എന്നീ സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നത്. 2008 മെയ് മാസത്തിലായിരുന്നു സംഭവം. രാത്രി 7.20 ഓടെ, ഹവ മഹലിന് സമീപം ആയിരുന്നു ആദ്യം സ്‌ഫോടനം നടന്നത്. ഇതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടി തുടങ്ങി. അഞ്ച് മിനിറ്റിനുള്ളില്‍ മറ്റൊരു സ്‌ഫോടനവും ഉണ്ടായി. മിനിററുകള്‍ക്കുള്ളില്‍ ഏഴ് സ്‌ഫോടനങ്ങള്‍ കൂടി ക്ഷേത്ര പരിസരത്ത് നടന്നു കഴിഞ്ഞു. സ്‌ഫോടനം നടന്ന മനക് ചൗക്ക് പോലീസ് സ്‌റ്റേഷന്‍, ബാദി ചൗപാഡ്, കോട്വാലി പോലീസ് സ്‌റ്റേഷന്‍, ട്രിപ്പോളിയ ബസാര്‍, ചന്ദ്‌പോള്‍ ഹനുമാന്‍ ക്ഷേത്രം, ജൗഹാരി ബസാര്‍ , ഛോത്തി ചൗപാഡ്, സംഗനേരി ഗേറ്റ് ഹനുമാന്‍ ക്ഷേത്രം എന്നീ എട്ട് സ്ഥലങ്ങളും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ്.

എട്ട് സ്ഥലങ്ങളിലായി ഒന്‍പത് സ്‌ഫോടനങ്ങളാണ് നടന്നത്. ജയ്‌പൂരില്‍ സീരിയല്‍ ബോംബ് സ്‌ഫോടനം നടന്നിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുമ്പോഴേക്കും തെരുവുകളില്‍ മനുഷ്യശരീരങ്ങള്‍ ചിതറിതെറിച്ചിരുന്നു എങ്ങും രക്തം കെട്ടികിടക്കുന്ന ഭയാനകമായ കാഴ്ചകളും. 280 വര്‍ഷം പഴക്കമുള്ള നഗരമാണ് ഭീകരാക്രമണത്തില്‍ തകര്‍ന്നത്. സ്‌ഫോടനം നടന്ന് ഒരു ദിവസത്തിന് ശേഷം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സൈക്കിളിന്റെ വീഡിയോ ക്ലിപ്പുകള്‍ ഡല്‍ഹി ആസ്ഥാനമായുള്ള രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇമെയില്‍ അയച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ചു; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; അന്വേഷണ ചുമതല ടി.വി. അനുപമയ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.