ന്യൂദല്‍ഹി:ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് തകര്‍ത്തിരുന്നുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍. ഇത്രയും നാളുകളായി ഇന്ത്യ മൗനം പാലിച്ച കാര്യമാണ് ഇപ്പോള്‍ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കിരാന ഹില്‍സില്‍ സ്ഫോടനം നടന്നതിനെ തുടര്‍ന്ന് ആണവവികിരണം ഉണ്ടായെന്നും അത് തടയാന്‍ ശേഷിയുള്ള ഈജിപ്തില്‍ നിന്നുള്ള മണ്ണ് പ്രത്യേക വിമാനത്തില്‍ കൊണ്ട് വന്ന് അവിടെ വിതറിയെന്നതും പരസ്യമാണ്. കഴിഞ്ഞ ദിവസം ന്യൂദല്‍ഹിലെ വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തിലാണ് കിരാന ഹില്‍സിന് നേരെ ഇന്ത്യ ബ്രഹ്മോസ് അയച്ച കാര്യം മുന്‍ സംയുക്ത സേനാ മേധാവി സ്ഥിരീകരിച്ചത്.
പക്ഷെ അദ്ദേഹം ക്ഷമാപണത്തോട് കൂടി ഒരു കാര്യം പറഞ്ഞു:”കിരാന്‍ ഹില്‍സില്‍ ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇന്ത്യ മിസൈല്‍ അയച്ചത്. ഇതിന് കാരണം ഇന്ത്യയുടെ ലോയിറ്ററിംഗ് മ്യൂണിഷന്‍ എന്ന് വിളിക്കുന്ന ആകാശത്ത് തങ്ങി നിന്ന് നിരീക്ഷണം നടത്തുന്ന ഡ്രോണില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് സംഭവിച്ച അബദ്ധമായിരുന്നു കിരാന ഹില്‍സിലെ സ്ഫോടനം..”
അതായത് പാകിസ്ഥാന്റെ സര്‍ഗോദ വ്യോമബേസില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള സര്‍ഗോദയിലേക്ക് ഇന്ത്യ നിരവധി ലോയിറ്ററിംഗ് മ്യൂനിഷന്‍ അയച്ചിരുന്നു. രണ്ട് മണിക്കൂര്‍ നേരം ആകാശത്ത് നില്‍ക്കുന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ ചുറ്റുപാടുമുള്ള റഡാറുകളെയാണ് കണ്ടെത്താന്‍ ശ്രമിച്ചത്.. പക്ഷെ ഇതില്‍ ഒരു ലോയിറ്ററിംഗ് മ്യൂനിഷനിലെ ഇന്ധനം പൊടുന്നനെ തീര്‍ന്നു. അതുകൊണ്ട് അത് ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്താന്‍ കഴിയാതെ തൊട്ടടുത്തുള്ള ഒരു സ്ഥലത്ത് പതിച്ച് സ്ഫോടനം നടക്കുകയായിരുന്നു. ആ സ്ഥലം കിരാന ഹില്‍സ് ആയിരുന്നു. അങ്ങിനെയാണ് കിരാന ഹില്‍സില്‍ സ്ഫോടനമുണ്ടായതെന്നാണ് അനില്‍ ജൗഹാന്റെ വിശദീകരണം.
അനില്‍ ചൗഹാന്റെ തന്ത്രപരമായ വിശദീകരണം ഇന്ത്യയുടെ മുഖം രക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ തന്നെയാണ് കിരാന ഹില്‍സ് ആക്രമിച്ചതെന്നതിന് സ്ഥിരീകരണമായി. അതേ സമയം അബദ്ധത്തില്‍ സംഭവിച്ച സ്ഫോടനമാക്കിയതോടെ പാകിസ്ഥാന്റെ ആണവകേന്ദ്രം ആക്രമിച്ചുവെന്ന കുറ്റപ്പെടുത്തലില്‍ നിന്നും ഇന്ത്യയ്‌ക്ക് മോചനവുമായി.















