Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയുടെ സച്ചിദാനന്ദസാഗരം

രാജീവ് ഇരിങ്ങാലക്കുടbyരാജീവ് ഇരിങ്ങാലക്കുട
Dec 12, 2019, 05:03 am IST
inSamskriti

ഭാരതസംസ്‌കാരത്തിന്റെ സന്ദേശദീപ്തി സാഗരങ്ങള്‍ക്ക് അപ്പുറം എത്തിച്ച ആനന്ദാശ്രമം 1931 മെയ് 15നാണ് കാഞ്ഞങ്ങാട് സമാരംഭിച്ചത്. സ്വാമി രാമദാസും (പപ്പ) മാതാജിയും (കൃഷ്ണബായി) വളരെക്കാലം വാണരുളിയ ആനന്ദാശ്രമം. അവരുടെ വത്സലശിഷ്യനും സര്‍വാദരണീയനുമായ സച്ചിദാനന്ദസ്വാമികള്‍ ഏറെക്കാലം ആ സ്‌നേഹസാമ്രാജ്യത്തിലെ സാരഥിയായിരുന്നു.

ഭാരതം രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് വിടരുമ്പോള്‍ കേരളത്തില്‍ ഒരു സാധാരണ മനുഷ്യന്‍ ആത്മീയസ്വാതന്ത്ര്യത്തിന്റെ അന്വേഷണ പഥങ്ങളിലായിരുന്നു. 1947ല്‍ അദ്ദേഹം സ്വഗുരുനാഥനെ കണ്ടെത്തി. ഭാവിയില്‍ ഭൂമിക്ക് സച്ചിദാനന്ദസുകൃതം പകരാന്‍ നിയതി നിയോഗിച്ച ഒരാള്‍, തന്‍െ പരിവര്‍ത്തന മുഹൂര്‍ത്തമാണ് അന്ന് കണ്ടെത്തിയത്. 

1949 ജനുവരി 26നാണ് അനന്തശിവന്‍ എന്ന പൂര്‍വാശ്രമനാമധാരി ആനന്ദാശ്രമത്തിലെ അന്തേവാസിയായിത്തീര്‍ന്നത്. കുറച്ചുകാലത്തെ ആശ്രമവാസത്തിനുശേഷം കൂടുതല്‍ ആത്മീയപുരോഗതിക്കായി ഏകാന്തതയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അനന്തശിവന്‍ പപ്പയോടുപറഞ്ഞു. സന്യാസം സ്വീകരിക്കണമെന്നതായിരുന്നു പപ്പ നല്‍കിയ നിര്‍ദ്ദേശം. കാവിവസ്ത്രവും സച്ചിദാനന്ദ എന്ന നാമവും പപ്പതന്നെ നല്‍കി അനുഗ്രഹിച്ചു. 

ഋഷികേശിലെത്തിയ അനന്തശിവന്‍ ഗംഗാമാതാവിനെ സാക്ഷിനിര്‍ത്തി ആത്മസംന്യാസം സ്വീകരിച്ചു. കാവേരീനദിയെ സാക്ഷിയാക്കിക്കൊണ്ടാണ് സ്വാമി രാമദാസ് ആത്മസംന്യാസം സ്വീകരിച്ചത്. അങ്ങനെ സ്വാമി രാമദാസില്‍നിന്നും സ്വാമി സച്ചിദാനന്ദയിലേക്കുള്ള ദൂരം കുറഞ്ഞുവന്നു. 

ഇതിനിടയില്‍ ഭഗവാന്‍ രമണമഹര്‍ഷിയുടെ ദര്‍ശനവും അനന്തശിവന് ലഭിച്ചിരുന്നു. മഹര്‍ഷിയുടെ മഹാസമാധിക്ക് മൂന്ന് ദിവസം മുന്‍പായിരുന്നു ആ ദര്‍ശനസൗഭാഗ്യമുണ്ടായത്. തുടര്‍ന്നുള്ള സച്ചിദാനന്ദസ്വാമികളുടെ ജീവിതം പ്രകാശമാനമായ കര്‍മപഥത്തിലൂടെയായിരുന്നു. സ്വാമി വിവേകാനന്ദന്‍ തന്റെ വത്സല ശിഷ്യയായ നിവേദിതയെക്കുറിച്ച് എഴുതിയൊരു കവിതയിലെ ആദ്യവരി ‘ ഠവല വലൃീല െംശഹഹ മിറ ാീവേലൃ െവലമൃ’േ പപ്പയാല്‍ സമര്‍പ്പിതാത്മാവായ സ്വാമിജിക്കും അനുരൂപമായിരിക്കും. പലപ്പോഴും കാറുംകോളും ഏറ്റിട്ടും ആനന്ദാശ്രമമാകുന്ന ആത്മീയ നൗക സ്വാമിജിയുടെ മനക്കരുത്തില്‍ മുന്നോട്ടുനീങ്ങി. സ്വാമിജിയെപ്പോലെ അനിതര സാധാരണമായ വ്യക്തിവൈഭവവും അസീമമായ ത്യാഗസന്നദ്ധതയും അപ്രതിരോധ്യമയ ധൈര്യവും സിദ്ധിച്ച മഹാത്മാക്കള്‍ അപൂര്‍വമാണ്.

മാതാജി കൃഷ്ണാബായിയുടെ സമാധിക്കുശേഷം ആനന്ദാശ്രമത്തിന്റെ ഭരണം സച്ചിദാനന്ദസ്വാമികളില്‍ സമര്‍പ്പിതമായി. പതിനാലുവര്‍ഷം പപ്പയെയും നാല്‍പ്പതുവര്‍ഷം മാതാജിയെയും സച്ചിദാനന്ദസ്വാമികള്‍ സേവിച്ചു. പപ്പയും മാതാജിയും നടപ്പാക്കിയ മഹോന്നതമായ സേവനമാനദണ്ഡങ്ങളെ അനുവര്‍ത്തിച്ചാണ് സ്വാമിജി ആശ്രമകാര്യങ്ങള്‍ നടത്തിപ്പോന്നിരുന്നത്. ആനന്ദാശ്രമത്തിലെ അഭ്യുദയകാംക്ഷികളെ സംബന്ധിച്ച് പപ്പയും മാതാജിയും അവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ ഉപഹാരമാണ്, സച്ചിദാനന്ദസ്വാമികള്‍. പപ്പയുടെ വിശ്വാസദാര്‍ഢ്യവും മാതാജിയുടെ വിശാലഹൃദയും സ്വാമിജിയില്‍ സമഞ്ജസമായി സമന്വയിച്ചിരുന്നു.

ആത്മാര്‍ത്ഥതയുള്ള സത്യാന്വേഷികളെ സംബന്ധിച്ച് തങ്ങളുടെ സഞ്ചാരപഥത്തിലെ ദീപസ്തംഭമായിത്തന്നെ വിളങ്ങുന്നതാണ് സച്ചിദാനന്ദ സ്വാമികളുടെ ജീവിതം. നെന്മാറയില്‍ ജനിച്ച അനന്തശിവന്‍ സമുദ്രത്തിന്റെ ആഴം അളക്കാനായി ഇറങ്ങിത്തിരിച്ച ഉപ്പുപാവയെപ്പോലെ, ഒടുവില്‍ സ്വാമി രാമദാസനില്‍ വിലയംപ്രാപിച്ചു. സഗുണനും നിര്‍ഗുണനും അതിനതീതനുമായ രാമനാണ്. വിശ്വലീലയുടെ ഭാഗമായി ആനന്ദാശ്രമത്തെയും പരിപാലിക്കുന്നതെന്ന ദൃഢവിശ്വാസത്തില്‍ വിലയിച്ചാണ് 2018 ഒക്ടോബര്‍ 12ന് സ്വാമി സമാധിയായത്. അനന്തശിവന്‍ ആദ്യമായി ആനന്ദാശ്രമത്തില്‍ എത്തിയതിന്റെ അറുപതാംവാര്‍ഷികദിനത്തിലാണ് ആശ്രമത്തില്‍ നിര്‍മിച്ചസച്ചിദാനന്ദസ്വാമികളുടെ  സമാധിമണ്ഡപം  സജ്ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ഗുരു സച്ചിദാനന്ദസ്വരൂപനാണ്. ലൗകികതയുടെ നരകാബ്ധിയില്‍ നിന്നും ആത്മീയതയുട പ്രശാന്തിയിലേക്ക് ജനസഞ്ചയത്തെ ഉയര്‍ത്തുവാന്‍ സച്ചിദാനന്ദസ്വരൂപനായ ഒരു ഗുരുവിനേ സാധിക്കൂ. അങ്ങനെയുള്ള ഒരു ഗുരുവിനെ അറിഞ്ഞ് ആദരിക്കുന്നതിലൂടെ മാനവസമൂഹവും ആദരണീയരായിത്തീരുന്നു.

ഹൃദയം സര്‍വേശ്വരനുവേണ്ടിയും  ശരീരം ലോകസേവനത്തിനുവേണ്ടിയും സമര്‍പ്പിച്ച സ്വാമിജി യശോകാമനായിരുന്നില്ല. ആത്മീയോന്നതിക്കായി അനവരതം ശ്രമിക്കുവാന്‍ ഉറച്ച കാലടികളോടെ നടന്നുപോയ, സ്‌നേഹസാഗരസമാനനായ ഒരു മഹാത്മാവായിരുന്നു സച്ചിദാനന്ദസ്വാമികള്‍.

9446152044

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം
Football

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.