തിരുവനന്തപുരം: രമ്യ വരണമാല്യം അണിയുന്ന മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരു നാട് ഒന്നടങ്കം. തങ്ങളുടെ അനുജത്തിക്കുട്ടിയെ മറ്റൊരു ദേശത്തേയ്‌ക്ക് പറഞ്ഞയക്കാന്‍ മനസ്സില്ലെങ്കിലും താലിചാര്‍ത്തുന്ന വരന്‍ തങ്ങളുടെ കൂടി മനസ്സിനിഷ്ടപ്പെട്ടവനാകുമ്പോള്‍ മറിച്ചു ചിന്തിക്കാന്‍ മറ്റൊന്നുമില്ല. പട്ടം കൗണ്‍സിലറായ കുമാരി രമ്യ രമേഷ് .എസ്.ആര്‍ വ്യാഴാഴ്‌ച്ച വിവാഹിതയാകുകയാണ്. വരന്‍ പുളിയറക്കോണം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹരിപ്രസാദ്.
പട്ടിക ജാതി സംവരണം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രമ്യ മത്സരിച്ചപ്പോള്‍ രാഷ്‌ട്രീയം മറന്ന് വാര്‍ഡിലെ ജനങ്ങള്‍ ഒന്നടങ്കം ജയിപ്പിച്ചു. പുറമ്പോക്കില്‍ ഷെഡില്‍ താമസിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ ഇന്നും രമ്യയുടെ താമസം അവിടെതന്നെയാണ്. അച്ഛനില്ല. അമ്മ വീട്ടുവേല ചെയ്താണ് മകളെ പഠിപ്പിച്ചത്. സരോജം-രമേഷ് ദമ്പതികളുടെ മകള്‍ രമ്യയുടെ യോഗ്യത ബിരുദാനന്തര ബിരുദമാണ്.
അനുജത്തിക്കുട്ടിയെ കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കാന്‍ ഒരു നാട് ഒന്നടങ്കം ഒരുമിക്കുകയാണ്. ബിജെപി ജില്ലാ കമ്മിറ്റിയും നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടിയുമാണ് വിവാഹം നടത്തുന്നത്. ആഭരണം, സദ്യ, ഓഡിറ്റോറിയം, വാഹനം, കല്യാണക്കുറി, വിവാഹ സത്കാരം തുടങ്ങി എല്ലാ ചെലവും പാര്‍ട്ടി വക. കുമാരപുരം എ.ജെ. ഹാളില്‍ വ്യാഴാഴ്ച 12 നും 12.30 നും മദ്ധ്യേയാണ് വിവാഹം. ബുധനാഴ്ച വൈകിട്ട് വിവാഹ സത്കാരമുണ്ട്.
രമ്യയുടെ പ്രതിശ്രുതവരന്‍ നല്ലൊരു ഹൃദയത്തിന് ഉടമയാണെന്നത് നാട്ടുകാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നു. അരയ്‌ക്കു താഴെ ജന്മനാ തളര്‍ന്ന ശരീരമാണ് ഹരിപ്രസാദിന്റെ സഹോദരി മീനുവിന്റേത്. എന്നാല്‍ ചേട്ടന്‍ ഹരിപ്രസാദ് ഇതുവരെ മീനുവിനെ താഴെവച്ചിട്ടില്ല. വിവാഹ നിശ്ചയ ദിവസവും ചേട്ടന്റെ തോളിലാണ് മീനു ചടങ്ങിന് എത്തിയത്. ബന്ധു വീടുകളിലും ഒഴിവാക്കാനാകാത്ത ചടങ്ങുകള്‍ക്കും കൂടപ്പിറപ്പിനെ ഒക്കത്തെടുത്താണ് മനു പോകുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടുമെല്ലാം അറിയാവുന്ന ചേരിയിലെ ഓലക്കുടിലില്‍ കഴിയുന്ന രമ്യയ്‌ക്ക് മാത്രമെ മീനുവിനെയും അമ്മയേയും സ്‌നേഹിക്കാന് കഴിയുകയുള്ളുയെന്ന് ഹരിപ്രസാദിനെ പോലെ നാട്ടുകാരും വിശ്വാസിക്കുന്നു.
















