Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകം ആനന്ദം

നാദാനുസന്ധാനത്താലുള്ള സമാധിയില്‍ ലയിച്ചിരിക്കുന്ന യോഗിമാരുടെ ഹൃദയത്തില്‍ നിറഞ്ഞു നില്കുന്ന പറഞ്ഞറിയിക്കാനാവാത്ത  ആനന്ദം ഗുരുനാഥനു മാത്രമെ അറിയാനാവൂ.

കൈതപ്രം വാസുദേവന്‍ നമ്പൂതിരിbyകൈതപ്രം വാസുദേവന്‍ നമ്പൂതിരി
Dec 4, 2019, 02:58 am IST
inSamskriti

ഉന്മന്യവാപ്തയേ ശീഘ്രം

ഭ്രൂധ്യാനം മമ സമ്മതം

രാജയോഗ പദം പ്രാപ്തും

സുഖോപായോല്‍പചേതസാം

സദ്യഃ പ്രത്യയ സംധായീ

ജായതേ നാദജോ ലയഃ– 4 – 80

വേഗത്തില്‍ ഉന്മനി അവസ്ഥ ലഭിക്കാന്‍ ഭ്രൂമധ്യത്തില്‍ ധ്യാനിക്കണം. അല്‍പ ബുദ്ധികള്‍ക്കു പോലും രാജയോഗ പ്രാപ്തിക്ക് ഇതു തന്നെ ഉപായം. നാദജമായ ലയം വേഗത്തില്‍ തന്നെ ലക്ഷ്യം നേടും.

ഉന്മനി എന്നാല്‍ മനസ്സില്ലാത്ത അവസ്ഥയാണ്. ബാഹ്യാനുഭവങ്ങളാല്‍ കെട്ടപ്പെട്ട മനസ്സില്‍ നിന്നും ഉയര്‍ന്ന ബോധതലം. അതിന് എളുപ്പമാര്‍ഗ്ഗം ( സുഖോപായം ) കണ്‍ പുരികങ്ങളുടെ (ഭ്രൂ) മധ്യത്തില്‍ മനസ്സുറപ്പിച്ചുള്ള ധാന്യമാണ് എന്ന് സ്വത്മാരാമന്‍ ഉറപ്പിച്ചു പറയുന്നു – ‘ മമ സമ്മതം’ ( എന്റെ ഉറച്ച അഭിപ്രായം ). ഇത് സാധാരണക്കാര്‍ക്കും ( അല്‍പ ചേതസാം) പററിയതാണ് ഇത്. അനുഭവം പെട്ടെന്നു തന്നെ കിട്ടുകയും ചെയ്യും ( സദ്യഃ പ്രത്യയ സന്ധായീ). രാജയോഗ പദം എന്നാല്‍ ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നിവ കടന്നുള്ള നാലാമത്തെ (തുരീയ) അവസ്ഥ തന്നെ.

ഭ്രൂധ്യാനം ശാംഭവീ മുദ്ര തന്നെ. കണ്ണടച്ചോ തുറന്നോ ആജ്ഞാ ചക്രത്തില്‍ തന്നെ മനസ്സുറപ്പിക്കുക. ഇതിന് അതിബുദ്ധിയൊന്നും ആവശ്യമില്ല. സരളമാണ്. എന്നാല്‍ ആത്മാര്‍ഥമായ പരിശ്രമം ആവശ്യമാണു താനും. അപ്പോള്‍ ആജ്ഞാചക്രം ഉത്തേജിതമാവും. നാദം അനുഭൂത മാവും.

ആത്മീയതയും അതിന്റെ അനുഭൂതി വിശേഷങ്ങളുമൊന്നും ഭൗതികമായ അറിവിനെയോ ബുദ്ധിശക്തിയേയോ ആശ്രയിച്ചല്ല. ആ തലം തന്നെ ഒന്നു വേറെയാണ്. 

സ്വാത്മാരാമനെന്ന നാഥയോഗി ‘ഇതാണെന്റെ നിശ്ചിതമായ അഭിപ്രായം ‘എന്നു പറയുമ്പോള്‍ അത് സ്വന്തം അനുഭവത്തിന്റെ സാക്ഷ്യമായിത്തന്നെ എടുക്കണം. മഹായോഗിമാര്‍ പാഴ്‌വാക്ക് പറയില്ല.

നാദാനുസന്ധാന സമാധിഭാജാം

യോഗീശ്വരാണാം ഹൃദി വര്‍ധമാനം

ആനന്ദമേകം വചസാമഗമ്യം

ജാനാതി തം ശ്രീ ഗുരുനാഥ ഏകഃ – 4 – 81

നാദാനുസന്ധാനത്താലുള്ള സമാധിയില്‍ ലയിച്ചിരിക്കുന്ന യോഗിമാരുടെ ഹൃദയത്തില്‍ നിറഞ്ഞു നില്കുന്ന പറഞ്ഞറിയിക്കാനാവാത്ത  ആനന്ദം ഗുരുനാഥനു മാത്രമെ അറിയാനാവൂ.

നാദം എന്നാല്‍ അനാഹതമായ, സ്വയം പുറപ്പെടുന്ന നാദം. അതിനെ അനുസന്ധാനം ചെയ്ത്, അതായത് നിരന്തരം ചിന്തിച്ച് അതിലൂടെ മനസ്സ് ഏകാഗ്രമായി സമാധിയില്‍ പ്രവേശിച്ചവരാണ് ‘നാദാനുസന്ധാന സമാധിഭാക്കുകള്‍’. യോഗികളില്‍ ശ്രേഷ്ഠന്മാരാണ് യോഗീശ്വരന്മാര്‍.  അവരുടെ ഹൃദയത്തില്‍ ആനന്ദം വര്‍ധിച്ചു കൊണ്ടിരിക്കും, നിറഞ്ഞു കൊണ്ടിരിക്കും.

ആ അനുഭവം വാക്കുകള്‍ക്കതീതമാണ്. ഇന്നതെന്നു പറഞ്ഞറിയിക്കാവതല്ല. ഭക്തിയുടെ ആനന്ദാനുഭവത്തെ ‘മൂകാസ്വാദന വത് ‘ എന്നാണ് നാരദന്‍ വിശേഷിപ്പിക്കുന്നത്. സംസാരശേഷി യില്ലാത്തവന്‍ തേന്‍ കുടിച്ചാല്‍ അതിന്റെ അനുഭവം അവന് മറ്റുള്ളവരെ അറിയിക്കാനൊക്കുമോ?

‘ഏകം ആനന്ദം ‘ എന്നാണ് പറഞ്ഞത്. അതായത് യോഗി നാദാനുസന്ധാന ത്തിലൂടെ അനുഭവിക്കുന്ന ആനന്ദം ഏകമാണ്, അനന്യമാണ്. അതിനെ തുലനപ്പെടുത്താന്‍, താരതമ്യം ചെയ്യാന്‍ മറ്റൊന്നില്ല. അവിടെ വാക്കുകള്‍ക്കു കടന്നു ചെല്ലാന്‍ പറ്റില്ല. പക്ഷെ ഗുരുവിന് കടന്നു ചെല്ലാം. അദ്ദേഹം അത് അനുഭവിച്ചു കഴിഞ്ഞതാണ്. ശിഷ്യന്റെ ഭാവത്തില്‍ നിന്ന് അതറിയാന്‍ ഗുരുനാഥനേ (ഏകഃ) കഴിയൂ.

ഗ്രന്ഥത്തിന്റെ അവസാനത്തോടടുക്കുകയാണ്. ഇനി 33 ശ്ലോകങ്ങള്‍ മാത്രം. നാദാനുസന്ധാനത്തിന്റെ പ്രാധാന്യമാണ് നാമിവിടെ  ഉറപ്പിക്കേണ്ടത്. നാദാനു സന്ധാനത്തോടെയാണ് ഗ്രന്ഥം സമാപിക്കുന്നത്. പലപ്പോഴും സരളമായ തിനെ നാം അവഗണിക്കും. അതു പാടില്ല എന്നതിനാലാണ് ഇത് എല്ലാറ്റിനും ഒടുവില്‍ ഇതുവരെ പറഞ്ഞതിന്റെയെല്ലാം സാരമായി അവതരിപ്പിക്കാന്‍ കാരണം.

(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.