Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് അന്ന് പവാറിനെ വെട്ടി; ഇന്ന് പവാറിന്റെ കാല്‍ക്കീഴില്‍

കെ.സുജിത് by കെ.സുജിത്
Nov 30, 2019, 06:31 am IST
in India

ന്യൂദല്‍ഹി: ഫെഡറല്‍ സംവിധാനത്തോട് ഒരു മമതയും കാണിച്ചിരുന്നില്ല കോണ്‍ഗ്രസ്. തങ്ങള്‍ക്ക് വഴങ്ങാത്ത സംസ്ഥാന സര്‍ക്കാരുകളെ, കേരളമുള്‍പ്പെടെ അവര്‍ നിര്‍ദാക്ഷിണ്യം പിരിച്ചുവിട്ടത് ചരിത്രത്തില്‍ മായാതെ കിടക്കുന്നു. പ്രാദേശിക നേതൃത്വങ്ങള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് നെഹ്‌റു കുടുംബം അവരുടെ ആധിപത്യകാലത്ത് ഭയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍പ്പോലും പ്രഥമ കുടുംബത്തിന്റെ വെട്ടിവീഴ്‌ത്തലുകള്‍ക്ക് ഇരയായി. ആന്ധ്രാപ്രദേശിലെ എന്‍.ടി. രാമറാവു, കര്‍ണാടകയിലെ രാമകൃഷ്ണ ഹെഗ്‌ഡെ, ഹരിയാനയിലെ ദേവിലാല്‍, മഹാരാഷ്‌ട്രയിലെ യശ്വന്ത്‌റാവു ചവാന്‍ തുടങ്ങി പ്രണബ് കുമാര്‍ മുഖര്‍ജി വരെ ഈ പേരുകള്‍ നീളുന്നു. അതിലൊരു കണ്ണിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ‘രക്ഷകസ്ഥാന’ത്തുള്ള ശരദ് ഗോവിന്ദറാവു പവാറും. 

അരനൂറ്റാണ്ട് നീളുന്ന രാഷ്‌ട്രീയ ജീവിതത്തിന് കോണ്‍ഗ്രസ്സിലൂടെയാണ് പവാര്‍ തുടക്കമിട്ടത്. പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിര കോണ്‍ഗ്രസ്സിനൊപ്പം നിന്നു. 1977ല്‍ അടിയന്തരാവസ്ഥയ്‌ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയോട് ഇന്ദിര ദയനീയമായി പരാജയപ്പെട്ടു. ഇന്ദിരയോട് കലഹിച്ച് കോണ്‍ഗ്രസ് വിട്ട അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ഡി. ദേവരാജ് യുആര്‍എസ്, മുതിര്‍ന്ന നേതാവ് യശ്വന്ത് റാവു ചവാന്‍ തുടങ്ങിയവര്‍ നയിച്ച കോണ്‍ഗ്രസ്(യു)വിലേക്ക് പവാറും ചേക്കേറി. 1978ലെ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗവും വെവ്വേറെ മത്സരിച്ചെങ്കിലും ജനതാ പാര്‍ട്ടിയെ പു

റത്തിരുത്താന്‍ ഭരണത്തില്‍ യോജിച്ചു. വസന്ത്ദാദ പാട്ടീല്‍ മുഖ്യമന്ത്രിയും പവാര്‍ മന്ത്രിയുമായി. എന്നാല്‍, മാസങ്ങള്‍ക്കകം ജനതാ പാര്‍ട്ടിയുടെ സഹായത്തോടെ സര്‍ക്കാരിനെ പിളര്‍ത്തിയ പവാര്‍ 37-ാം വയസ്സില്‍ മുഖ്യമന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടി പരീക്ഷണം പരാജയപ്പെട്ടു, ഇന്ദിര ഭരണത്തില്‍ തിരിച്ചെത്തി. ഇന്ദിരയുടെ ആദ്യത്തെ പ്രതികാര നടപടികളിലൊന്ന് പവാര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഒരു നേതാവ് വളര്‍ന്നുവരുന്നതിലും, തന്നെ ചോദ്യം ചെയ്യുന്നതിലും അസ്വസ്ഥയായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും ഫാസിസ്റ്റ് ഭരണാധികാരി ഇന്ദിര. 

1986ല്‍ പവാര്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. സംസ്ഥാനത്ത് ശിവസേനയുടെ വളര്‍ച്ചയ്‌ക്ക് തടയിടുകയെന്ന ദൗത്യമാണ് രാജീവ് അദ്ദേഹത്തെ പ്രധാനമായും ഏല്‍പ്പിച്ചത്. 1988ല്‍ മന്ത്രിസഭയിലെത്തിയ പവാര്‍ പിന്നീട് മുഖ്യമന്ത്രിയായി. എന്നാല്‍, 1990ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-സേന സഖ്യം വെല്ലുവിളി ഉയര്‍ത്തി. ഭൂരിപക്ഷം ലഭിക്കാതിരുന്ന കോണ്‍ഗ്രസ്സിന് സ്വതന്ത്രരുടെ പിന്തുണ തേടേണ്ടി വന്നു. ഇതോടെ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ്മുഖ് തുടങ്ങിയ നേതാക്കള്‍ പവാറിനെതിരെ കലാപമുയര്‍ത്തി. പവാര്‍ ദേശീയ രാഷ്‌ട്രീയത്തിലെത്തുമെന്ന് ഭയന്ന പ്രധാനമന്ത്രി രാജീവിന്റെ നിശ്ശബ്ദ പിന്തുണയും ഇതിന് ഉണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പോര് പവാറിനെ ദുര്‍ബലനാക്കി. രാജീവ് കൊല്ലപ്പെട്ടതിനു പിന്നാലെ പവാര്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായെങ്കിലും ദല്‍ഹി രാഷ്‌ട്രീയത്തിന്റെ പരിചയസമ്പന്നത ഏറെയുണ്ടായിരുന്ന നരസിംഹ റാവു വിലങ്ങുതടിയായി. പ്രതിരോധ മന്ത്രി സ്ഥാനം കൊണ്ട് പവാര്‍ തൃപ്തിപ്പെട്ടു. ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമായ പവാര്‍ 1999ല്‍ പാര്‍ട്ടിയുമായി വീണ്ടും ഏറ്റുമുട്ടി. വിദേശിയായ സോണിയയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കി. എന്‍സിപി രൂപംകൊണ്ടു. എന്നാല്‍, ഏറെത്താമസിയാതെ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിലെത്തി. 

മഹാരാഷ്‌ട്രയിലെ സഖ്യത്തില്‍ കോണ്‍ഗ്രസ് തന്നെയായിരുന്നു വല്യേട്ടന്‍. ഇത്തവണ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ പൂര്‍ണമായും ആശ്രയിക്കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നു. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചെങ്കിലും പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ പവാറിനായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും പവാര്‍ പറയുന്നിടത്ത് പാര്‍ട്ടി എത്തിച്ചേര്‍ന്നു. സോണിയ പോലും പവാറിന്റെ വാക്കുകള്‍ക്കും തീരുമാനങ്ങള്‍ക്കും കാത്തുകിടന്നു. 

അദ്ദേഹത്തിന്റെ ചില നീക്കങ്ങള്‍ സംശയത്തിനിടയാക്കിയപ്പോള്‍ വിശ്വസിക്കാന്‍ കൊള്ളുമോയെന്ന ചോദ്യവും കോണ്‍ഗ്രസ്സില്‍ നിന്നുയര്‍ന്നു. ഇന്ദിര, രാജീവ്, സോണിയ… നെഹ്‌റു കുടുംബത്തിലെ ഈ മൂന്ന് പ്രബലരുടെ വെട്ടിനിരത്തലിന്റെ ഇരയാണ് പവാര്‍. അതേ കോണ്‍ഗ്രസ്സിനെ ഇന്ന് മഹാരാഷ്‌ട്രയില്‍ തന്റെ കാല്‍ക്കീഴിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ പ്രധാനമന്ത്രിയുമായി പവാര്‍ നടത്തിയ കൂടിക്കാഴ്‌ച്ച എന്തിനെന്ന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷിക്കുന്നത് ചരിത്രത്തെ ഭയക്കുന്നതുകൊണ്ടുകൂടിയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.