Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് അന്ന് പവാറിനെ വെട്ടി; ഇന്ന് പവാറിന്റെ കാല്‍ക്കീഴില്‍

കെ.സുജിത് by കെ.സുജിത്
Nov 30, 2019, 06:31 am IST
in India

ന്യൂദല്‍ഹി: ഫെഡറല്‍ സംവിധാനത്തോട് ഒരു മമതയും കാണിച്ചിരുന്നില്ല കോണ്‍ഗ്രസ്. തങ്ങള്‍ക്ക് വഴങ്ങാത്ത സംസ്ഥാന സര്‍ക്കാരുകളെ, കേരളമുള്‍പ്പെടെ അവര്‍ നിര്‍ദാക്ഷിണ്യം പിരിച്ചുവിട്ടത് ചരിത്രത്തില്‍ മായാതെ കിടക്കുന്നു. പ്രാദേശിക നേതൃത്വങ്ങള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് നെഹ്‌റു കുടുംബം അവരുടെ ആധിപത്യകാലത്ത് ഭയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍പ്പോലും പ്രഥമ കുടുംബത്തിന്റെ വെട്ടിവീഴ്‌ത്തലുകള്‍ക്ക് ഇരയായി. ആന്ധ്രാപ്രദേശിലെ എന്‍.ടി. രാമറാവു, കര്‍ണാടകയിലെ രാമകൃഷ്ണ ഹെഗ്‌ഡെ, ഹരിയാനയിലെ ദേവിലാല്‍, മഹാരാഷ്‌ട്രയിലെ യശ്വന്ത്‌റാവു ചവാന്‍ തുടങ്ങി പ്രണബ് കുമാര്‍ മുഖര്‍ജി വരെ ഈ പേരുകള്‍ നീളുന്നു. അതിലൊരു കണ്ണിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ‘രക്ഷകസ്ഥാന’ത്തുള്ള ശരദ് ഗോവിന്ദറാവു പവാറും. 

അരനൂറ്റാണ്ട് നീളുന്ന രാഷ്‌ട്രീയ ജീവിതത്തിന് കോണ്‍ഗ്രസ്സിലൂടെയാണ് പവാര്‍ തുടക്കമിട്ടത്. പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിര കോണ്‍ഗ്രസ്സിനൊപ്പം നിന്നു. 1977ല്‍ അടിയന്തരാവസ്ഥയ്‌ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയോട് ഇന്ദിര ദയനീയമായി പരാജയപ്പെട്ടു. ഇന്ദിരയോട് കലഹിച്ച് കോണ്‍ഗ്രസ് വിട്ട അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ഡി. ദേവരാജ് യുആര്‍എസ്, മുതിര്‍ന്ന നേതാവ് യശ്വന്ത് റാവു ചവാന്‍ തുടങ്ങിയവര്‍ നയിച്ച കോണ്‍ഗ്രസ്(യു)വിലേക്ക് പവാറും ചേക്കേറി. 1978ലെ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗവും വെവ്വേറെ മത്സരിച്ചെങ്കിലും ജനതാ പാര്‍ട്ടിയെ പു

റത്തിരുത്താന്‍ ഭരണത്തില്‍ യോജിച്ചു. വസന്ത്ദാദ പാട്ടീല്‍ മുഖ്യമന്ത്രിയും പവാര്‍ മന്ത്രിയുമായി. എന്നാല്‍, മാസങ്ങള്‍ക്കകം ജനതാ പാര്‍ട്ടിയുടെ സഹായത്തോടെ സര്‍ക്കാരിനെ പിളര്‍ത്തിയ പവാര്‍ 37-ാം വയസ്സില്‍ മുഖ്യമന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടി പരീക്ഷണം പരാജയപ്പെട്ടു, ഇന്ദിര ഭരണത്തില്‍ തിരിച്ചെത്തി. ഇന്ദിരയുടെ ആദ്യത്തെ പ്രതികാര നടപടികളിലൊന്ന് പവാര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഒരു നേതാവ് വളര്‍ന്നുവരുന്നതിലും, തന്നെ ചോദ്യം ചെയ്യുന്നതിലും അസ്വസ്ഥയായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും ഫാസിസ്റ്റ് ഭരണാധികാരി ഇന്ദിര. 

1986ല്‍ പവാര്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. സംസ്ഥാനത്ത് ശിവസേനയുടെ വളര്‍ച്ചയ്‌ക്ക് തടയിടുകയെന്ന ദൗത്യമാണ് രാജീവ് അദ്ദേഹത്തെ പ്രധാനമായും ഏല്‍പ്പിച്ചത്. 1988ല്‍ മന്ത്രിസഭയിലെത്തിയ പവാര്‍ പിന്നീട് മുഖ്യമന്ത്രിയായി. എന്നാല്‍, 1990ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-സേന സഖ്യം വെല്ലുവിളി ഉയര്‍ത്തി. ഭൂരിപക്ഷം ലഭിക്കാതിരുന്ന കോണ്‍ഗ്രസ്സിന് സ്വതന്ത്രരുടെ പിന്തുണ തേടേണ്ടി വന്നു. ഇതോടെ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ്മുഖ് തുടങ്ങിയ നേതാക്കള്‍ പവാറിനെതിരെ കലാപമുയര്‍ത്തി. പവാര്‍ ദേശീയ രാഷ്‌ട്രീയത്തിലെത്തുമെന്ന് ഭയന്ന പ്രധാനമന്ത്രി രാജീവിന്റെ നിശ്ശബ്ദ പിന്തുണയും ഇതിന് ഉണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പോര് പവാറിനെ ദുര്‍ബലനാക്കി. രാജീവ് കൊല്ലപ്പെട്ടതിനു പിന്നാലെ പവാര്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായെങ്കിലും ദല്‍ഹി രാഷ്‌ട്രീയത്തിന്റെ പരിചയസമ്പന്നത ഏറെയുണ്ടായിരുന്ന നരസിംഹ റാവു വിലങ്ങുതടിയായി. പ്രതിരോധ മന്ത്രി സ്ഥാനം കൊണ്ട് പവാര്‍ തൃപ്തിപ്പെട്ടു. ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമായ പവാര്‍ 1999ല്‍ പാര്‍ട്ടിയുമായി വീണ്ടും ഏറ്റുമുട്ടി. വിദേശിയായ സോണിയയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കി. എന്‍സിപി രൂപംകൊണ്ടു. എന്നാല്‍, ഏറെത്താമസിയാതെ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിലെത്തി. 

മഹാരാഷ്‌ട്രയിലെ സഖ്യത്തില്‍ കോണ്‍ഗ്രസ് തന്നെയായിരുന്നു വല്യേട്ടന്‍. ഇത്തവണ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ പൂര്‍ണമായും ആശ്രയിക്കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നു. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചെങ്കിലും പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ പവാറിനായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും പവാര്‍ പറയുന്നിടത്ത് പാര്‍ട്ടി എത്തിച്ചേര്‍ന്നു. സോണിയ പോലും പവാറിന്റെ വാക്കുകള്‍ക്കും തീരുമാനങ്ങള്‍ക്കും കാത്തുകിടന്നു. 

അദ്ദേഹത്തിന്റെ ചില നീക്കങ്ങള്‍ സംശയത്തിനിടയാക്കിയപ്പോള്‍ വിശ്വസിക്കാന്‍ കൊള്ളുമോയെന്ന ചോദ്യവും കോണ്‍ഗ്രസ്സില്‍ നിന്നുയര്‍ന്നു. ഇന്ദിര, രാജീവ്, സോണിയ… നെഹ്‌റു കുടുംബത്തിലെ ഈ മൂന്ന് പ്രബലരുടെ വെട്ടിനിരത്തലിന്റെ ഇരയാണ് പവാര്‍. അതേ കോണ്‍ഗ്രസ്സിനെ ഇന്ന് മഹാരാഷ്‌ട്രയില്‍ തന്റെ കാല്‍ക്കീഴിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ പ്രധാനമന്ത്രിയുമായി പവാര്‍ നടത്തിയ കൂടിക്കാഴ്‌ച്ച എന്തിനെന്ന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷിക്കുന്നത് ചരിത്രത്തെ ഭയക്കുന്നതുകൊണ്ടുകൂടിയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

India

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Kerala

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.