Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ജ്ഞാനപീഠ’ത്തില്‍ ഇതാ അക്കിത്തം എന്ന ‘ജ്ഞാനയോഗി’

പി. നാരായണക്കുറുപ്പ്byപി. നാരായണക്കുറുപ്പ്
Nov 30, 2019, 03:35 am IST
inVicharam

മലയാള കവിതാ പാരമ്പര്യത്തില്‍ നിന്ന് വിഘടിച്ച്, റിയലിസത്തിന്റെ പാശ്ചാത്യവഴിയിലൂടെ, കല്‍പ്പനാശേഷി നശിച്ചു പോയവരുടെ കൃതിവികൃതികള്‍ വായിച്ച് ‘കവിതയ്‌ക്കു ഭംഗിയില്ല’ എന്ന കണ്ടുപിടിത്തത്തിന്റെ കാലമാണിത്. ഇന്നും നമുക്ക് ആശ്വാസം പാരമ്പര്യത്തിന്റെ പ്രഭാവം തന്നെ. 12-ാം ശതകം മുതലുള്ള ഭക്തിപ്രസ്ഥാനം അഭിമാനത്തോടെ ഓര്‍ത്തിരിക്കേണ്ട ഒരു സത്യം. 

ചെറുശ്ശേരിയിലും എഴുത്തച്ഛനിലും കൂടെ വേദസംസ്‌കൃതിയുടെ ആത്മനിര്‍വൃതി അവിച്ഛിന്നം ഇന്നും അനുഭവപ്പെടുന്നതിന്, നമ്മുടെ കവിത്രയവും അവരെ പിന്തുടര്‍ന്നു പോന്ന വരകവികള്‍- ജിയും വൈലോപ്പിള്ളിയും ഇടശേരിയും എന്‍.വി.യും ആണ് വിശ്രുതമായ ഉദാഹരണങ്ങള്‍. പരമ്പരയില്‍ മുഖ്യമായും ഇടശേരി ഗോവിന്ദന്‍ നായരുടെ മാനസിക ശിഷ്യത്വം വരിച്ച അക്കിത്തം അച്യുതന്‍ നമ്പൂതിരിയാണ് ആധുനിക മലയാള കവിതയുടെ ഇന്നത്തെ പ്രതിനിധി. വ്യക്തിത്വത്തെ മറന്നുള്ള ആധുനികതാ ദുരന്തത്തില്‍പ്പെട്ടുപോയ കവിയെ കാളിദാസപാ

രമ്പര്യത്തിലേക്ക്, ഋഷിദര്‍ശനത്തിന്റെ വൈദിക വിശുദ്ധിയിലേക്ക്, ആനയിക്കുമ്പോള്‍ തന്നെ, പരിഷ്‌കരണ വ്യാമോഹങ്ങളില്‍ അകപ്പെട്ടുപോയെങ്കിലും ഇന്നത്തെ ജീവിതസമസ്യയുടെ മൗലികമായ വൈകാരികതയ്‌ക്ക് സമര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ടാണ് അക്കിത്തത്തിന്റെ ഏത് രചനയും. വൈദിക ദര്‍ശനത്തിന്റെ രണ്ടായിരം കൊല്ലത്തെ വ്യക്തിത്വ വിലാസവും ആധുനികതയുടെ ഭൗതിക പ്രതാപത്തിന്റെ ഉള്ളുകളിയും ഈ കവിയില്‍ ഒത്തുചേരുന്നു. ജീവിതദുഃഖത്തെ അതിന്റെ ഉല്പത്തി സ്ഥാനത്തുതന്നെ തിരിച്ചറിഞ്ഞ്, അതിനെ അതിജീവിക്കാനുള്ള പ്രജ്ഞാബലം പകരാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഇടശേരിയും എന്‍.വിയുമായുള്ള ബൗദ്ധിക ഐക്യമാണ്. 

 ആഖ്യാന ശൈലിയിലെ മൗലികത നിമിത്തം അക്കിത്തത്തിന്റെ പല ഈരടികളും പഴഞ്ചൊല്ലുകള്‍ പോലെ മനസ്സില്‍ പതിയുന്നു. ചില സന്ദര്‍ഭത്തില്‍ ഇംഗ്ലീഷ് പദവും അദ്ദേഹത്തിനിണങ്ങും. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ‘പണ്ടത്തെ മേശാന്തി’ എന്നീ കവിതകള്‍ അക്കിത്തത്തിന്റെ രചനാസവിശേഷതയാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ആമ്‌നായ രഹസ്യം തേടുന്ന മാനസിക പരിശീലനം അക്കത്തത്തിന്റെ ‘സ്ഥായി’ ആണെങ്കില്‍ ദൈനംദിന ജീവിത സമസ്യകള്‍ ‘സഞ്ചാരി’ ഭാവങ്ങളാണ്. ഒന്നില്‍ നിന്ന് മറ്റേതിലേക്ക് ഒട്ടും ദൂരമില്ല.

”ഒരു കണ്ണീര്‍ക്കണം മറ്റു-

ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെ

ഉദിക്കയായ് എന്നാത്മാവില്‍

ആയിരം സൗരമണ്ഡലം”

തെരുവില്‍ ചത്തപെണ്ണിന്റെ കണ്ണുകള്‍ കാക്കകൊത്തി വലിക്കുന്നത് നേരിട്ടു കണ്ട കാഴ്ചയാണെന്ന് കവി ഈയിടെ ദൂരദര്‍ശനില്‍ അഭിമുഖത്തില്‍ പറഞ്ഞു. കാണാന്‍ കഴിവില്ലാതെ കണ്ണടച്ച് ഇരുന്നുപോകുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ വിപ്ലവാഹ്വാനം പുറപ്പെടുവിച്ച് സമൂഹസമുദ്ധാരണത്തിന് ഭാവിക്കുന്നവരുടേത് വെറും അഭിനയമാണ്. തങ്ങളുടെ പ്രചാരത്തിന് അവന്‍ അങ്ങനെ ചെയ്യുന്നു. ഈ അഭിനയമാണ് അക്കിത്തത്തിന് ഇല്ലാത്തത്. ആത്മാവില്‍ ഉദിക്കുന്ന സൂര്യപ്രഭ, പ്രപഞ്ചസൃഷ്ടിയുടെ പൊരുള്‍ ആണ്. ആ പൊരുളിന്റെ വെളിച്ചത്തില്‍ മനുഷ്യദുഃഖവും അലിഞ്ഞുചേരുന്നു. ഇവിടെ ആരു സമുദ്ധരിക്കാന്‍? ആരെ സഹായിക്കാന്‍? ഇതൊരു പിന്തിരിപ്പന്‍ ചിന്തയാണെന്ന് പറയുന്നവരാവും കൂടുതല്‍. എന്നാല്‍, പിന്തിരിഞ്ഞ് എത്തുന്നത് സത്യത്തിന്റെ വെളിച്ചത്തില്‍ ആണെങ്കിലോ (കവി അങ്ങനെ എത്തുന്നു); അത് ജ്ഞാനയോഗത്തിന്റെ ഒരു ചവിട്ടുപടി ആണെന്ന് പറയുന്നതിലല്ലേ വാസ്തവികത കൂടുതലുള്ളത്? ”നിത്യമേഘം” എന്ന കവിത ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. മേഘത്തെ കവി കാണുമ്പോള്‍,

‘കാലമാ മഴമേഘത്തെ

കണ്ടുനിന്നോര്‍ത്തു പോകയാം

ഓടപ്പുല്ലൂതി ലോകത്തെ 

ബ്ഭരിച്ചോരളി വര്‍ണനെ

അവന്റെ വായില്‍ കാണായ

വിശ്വരൂപം കണക്കിനെ,

എന്നെ വിസ്മിത നോക്കുന്നു

മേഘമേ നിന്‍ മഹാശയം

ഇതിലൂടെ കവിയുടെ അനുഭാവം- തന്റെ നിലനില്‍പിന്റെ അര്‍ഥം- ഇങ്ങനെ വ്യക്തമാക്കുന്നു.

”വജ്രം തുളച്ചിരിക്കുന്ന രക്തങ്ങള്‍ക്കുള്ളിലൂടെ ഞാന്‍ കടന്നുപോന്നു ഭാഗ്യത്താല്‍: വെറും നൂലായിരുന്നു ഞാന്‍.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.