Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അയോധ്യാ വിധി; ”അംഗീകരിക്കണം, മുതലെടുപ്പ് വേണ്ട”

കെ.സുജിത് by കെ.സുജിത്
Nov 13, 2019, 03:59 am IST
in Vicharam

അയോധ്യാ കേസിലെ ധീരമായ ശബ്ദമായിരുന്നു ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അധ്യക്ഷനായ വസീം റിസ്‌വിയുടേത്. രാമജന്മഭൂമിയില്‍ രാമക്ഷേത്രമാണ് ഉയരേണ്ടതെന്ന് നെഞ്ചുറപ്പോടെ അദ്ദേഹം വിളിച്ചുപറഞ്ഞു. തീവ്രസംഘടനകളും മതനേതാക്കളും ഭീഷണിയുമായി രംഗത്തെത്തിയപ്പോഴും വിട്ടുവീഴ്ചയില്ലാതെ പോരാടി. ക്ഷേത്രത്തിനായി സുപ്രീം കോടതിയില്‍ വാദിച്ചു. തീവ്രമതയാഥാസ്ഥിതിക നിലപാടുകളെ ശക്തമായി എതിര്‍ക്കുന്ന റിസ്‌വി അയോധ്യയിലെ ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍ ‘ജന്മഭൂമി’യുമായി സംസാരിക്കുന്നു. 

? വിധി സമാധാനപരമായി കടന്നുപോയിരിക്കുന്നു. സുപ്രീം കോടതിയുടെ തീരുമാനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്

ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വിധി സ്വാഗതം ചെയ്യുന്നു. മനോഹരവും ഏറ്റവും ഉചിതവുമായ തീര്‍പ്പാണ് ഉണ്ടായിട്ടുള്ളത്. ആരും പരാജയപ്പെട്ടിട്ടില്ല. മറിച്ച്, എല്ലാവരും ജയിക്കുകയാണുണ്ടായത്. ക്ഷേത്രം ആഗ്രഹിക്കുന്നവര്‍ക്ക് ക്ഷേത്രവും മസ്ജിദ് ആഗ്രഹിക്കുന്നവര്‍ക്ക് മസ്ജിദും നിര്‍മ്മിക്കാം. ക്ഷേത്രത്തിന്റെ നടത്തിപ്പിനും പരിപാലനത്തിനുമുള്ള അവകാശത്തിനായാണ് നിര്‍മ്മോഹി അഖാഡ കോടതിയെ സമീപിച്ചത്. അവരെ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിരുവിടാതെ നിയമപരമായ പോരാട്ടം നയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. 

? ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളിയത് വ്യക്തിപരമായി തിരിച്ചടിയല്ലേ

ബാബറുടെ സൈന്യാധിപന്‍ മിര്‍ ബാഖ്വി ഷിയാ വിഭാഗക്കാരനായിരുന്നു. അതിനാല്‍ മസ്ജിദ് ഞങ്ങളുടേതാണെന്നാണ് ബോര്‍ഡ് വാദിച്ചത്. സുന്നിയായ ബാബര്‍ക്കോ സുന്നി വഖഫ് ബോര്‍ഡിനോ അവകാശമില്ല. 1946ല്‍ ഈ ആവശ്യം ഫൈസാബാദ് കോടതി തള്ളി. ഇതിനെതിരെ 2018 ലാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അപ്പീല്‍ നല്‍കാന്‍ ഇത്രയും വൈകിയതാണ് ഹര്‍ജി തള്ളാന്‍ കാരണമായത്. തര്‍ക്കസ്ഥലം രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തര്‍ക്കസ്ഥലത്തുനിന്നും ന്യായമായ ദൂരത്ത് മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് പള്ളി പണിയണമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടി. തര്‍ക്കഭൂമിയില്‍ മസ്ജിദിന് വേണ്ടിയല്ല, ക്ഷേത്രത്തിന് വേണ്ടിയാണ് നിലകൊണ്ടത്. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ ഹര്‍ജി തള്ളിയത് വലിയ കാര്യമല്ല. 

? ഭൂരിഭാഗം മുസ്ലിം സംഘടനകളും നേതാക്കളും മസ്ജിദിനായി നിലകൊള്ളുമ്പോള്‍ എന്തുകൊണ്ടാണ് രാമക്ഷേത്രത്തെ അനുകൂലിക്കുന്നത്

 യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതുകൊണ്ട്. തര്‍ക്കപ്രദേശം രാമജന്മഭൂമിയാണ്. കോടിക്കണക്കിന് വിശ്വാസികള്‍ ആരാധിക്കുന്ന സ്ഥലം. അത് തകര്‍ത്താണ് ബാബറി മസ്ജിദ് പണിതത്. ഇന്ത്യന്‍ നിയമമനുസരിച്ചും ഇസ്ലാമിക നിയമപ്രകാരവും ഇത് ശരിയല്ല. ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ച പള്ളിയിലെ പ്രാര്‍ത്ഥന ഇസ്ലാമിക നിയമമനുസരിച്ച് തെറ്റാണ്. പിന്നെന്തിന് ഇതിനായി വാശിപിടിക്കണം. മക്കയും മദീനയും മുസ്ലിങ്ങള്‍ക്ക് പ്രിയപ്പെട്ടതുപോലെ അയോധ്യ ഹിന്ദുക്കളുടെ പുണ്യകേന്ദ്രമാണ്. മുസ്ലിം പാരമ്പര്യവുമായി ഇതിന് ബന്ധമില്ല താനും.  

?ഇസ്ലാമിക ഭരണാധികാരികള്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ വേറെയുമില്ലേ

 ഹിന്ദുക്കളെ അപമാനിക്കുന്നതിനായി മുഗളര്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും മസ്ജിദുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. കാശിയും മഥുരയും ഉദാഹരണങ്ങളാണ്. സോമനാഥ ക്ഷേത്രം നിരവധി തവണ ആക്രമിച്ചു. ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചവയൊന്നും യഥാര്‍ത്ഥ മസ്ജിദുകളല്ല. ഇവിടെയുള്ള പ്രാര്‍ത്ഥന ഇസ്ലാമിനെ സംബന്ധിച്ച് ഹറാമാണ്. പിന്നെന്തിന് തൂങ്ങിപ്പിടിച്ച് നില്‍ക്കണം. ഇവയുടെയെല്ലാം അവകാശവാദം ഉപേക്ഷിച്ച് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണം. 

?ഇത്തരത്തില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങളില്ലേ. ഇത് പ്രായോഗികമാണോ

ഇന്ത്യയിലെ മുസ്ലിങ്ങള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ സാധിക്കും. മുഗളര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതാണെന്ന് അവര്‍ അംഗീകരിക്കണം. എങ്കില്‍ ചരിത്രത്തില്‍ ഹിന്ദുക്കളോട് ചെയ്ത തെറ്റ് തിരുത്താനും രാജ്യത്ത് സമാധാനം ഉറപ്പാക്കാനും കഴിയും.

? അയോധ്യാ കേസില്‍ നേരത്തെ ഒത്തുതീര്‍പ്പ് ഉണ്ടാകേണ്ടതായിരുന്നുവെന്ന് കരുതുന്നുണ്ടോ

ഒത്തുതീര്‍പ്പ് നേരത്തെ ആകാമായിരുന്നു. രാമജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കുക മാത്രമായിരുന്നു പോംവഴി. മസ്ജിദ് നിര്‍മ്മിക്കാന്‍ പകരം സ്ഥലം ആവശ്യപ്പെടുക. ഈ നിര്‍ദ്ദേശം ഞങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതാണ്. താല്‍ക്കാലിക ക്ഷേത്രവും പൂജയുമുള്ള അവിടെ ഒരിക്കലും മസ്ജിദ് നിര്‍മ്മിക്കാന്‍ സാധിക്കില്ല. തര്‍ക്ക പ്രദേശം വിട്ടുനല്‍കാന്‍ മുസ്ലിങ്ങളില്‍ ഭൂരിഭാഗവും തയ്യാറായിരുന്നു. തീവ്ര സംഘടനകളും മതനേതാക്കളുമാണ് പ്രശ്‌നം വഷളാക്കിയത്. ഒരു വിഭാഗത്തെ വഴി തെറ്റിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇപ്പോഴത്തെ വിധിയില്‍ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്. അവര്‍ ഹിന്ദുക്കള്‍ക്കെതിരെ പോരടിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഭക്ഷണവും വിദ്യാഭ്യാസവും ജോലിയുമാണ് വേണ്ടത്. സമാധാനത്തോടെ രാജ്യത്ത് ജീവിക്കാന്‍ സാധിക്കണം. 

? യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മുസ്ലിം ലീഗ്, സിപിഎം തുടങ്ങിയവര്‍ കോടതി വിധിക്കെതിരെ രംഗത്തുണ്ട്

മുതലെടുപ്പ് നടത്തരുതെന്നാണ് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇത്തരം സംഘടനകളുടെ പ്രസ്താവനകള്‍ക്ക് യാതൊരു വിലയും കൊടുക്കേണ്ടതില്ല. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് വിധി വന്നത്. അന്തിമവിധി അംഗീകരിക്കുകയെന്നതാണ് പ്രധാനം. വ്യക്തിനിയമ ബോര്‍ഡിനും തീവ്ര നേതാക്കള്‍ക്കും പിന്നില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്ന പാര്‍ട്ടികളാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

Astrology

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

പുതിയ വാര്‍ത്തകള്‍

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.