ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾക്കെതിരെ ധാമി സർക്കാർ വേഗത്തിൽ നടപടിയെടുക്കാൻ തുടങ്ങി. ഇന്ന് ജില്ലയിൽ ആറ് അനധികൃത മദ്രസകൾ സീൽ ചെയ്തു.
ഉത്തരാഖണ്ഡിലെ പോലീസ് പരിശോധനയിൽ 500-ലധികം അനധികൃത മദ്രസകൾ ഇതിനോടകം വെളിച്ചത്തുവന്നിട്ടുണ്ട്. ഇന്നലെ അനധികൃതമായി നിർമ്മിച്ച അഞ്ച് മദ്രസകളും ഒരു പള്ളിയും ഭരണകൂടം സീൽ ചെയ്തിരുന്നു. വികാസ് നഗർ പ്രദേശത്തെ ആറ് മദ്രസകൾ സർക്കാർ അനുമതിയില്ലാതെ നടത്തിക്കൊണ്ടിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഭരണകൂടം ഇന്ന് ഇതെല്ലാം സീൽ ചെയ്തു.
ഇമാം ഉൽ ഉലൂം എന്ന പേരിൽ ഒരു മദ്രസ വീട്ടിൽ നിന്നാണ് നടത്തിയിരുന്നത്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഈ മദ്രസയുടെ അവസ്ഥ ആശങ്കാജനകമായിരുന്നു. വികാസ് നഗര്‍ മേഖലയില്‍ തന്നെ, ഇസാത്ത് റഹ്മിയ മദ്രസ, അല്‍വാര്‍ നൂര്‍ ഉല്‍ ഹുദ മദ്രസ, ഖാസിം ഉല്‍ ഉലൂം മദ്രസ, മദ്രസ ഇസ്ലാമിയ അറേബ്യ ഉലൂം എന്നിവ ന്യൂനപക്ഷ വകുപ്പിന്റെയും എസ്.ഡി.എം വിനോദ് കുമാറിന്റെയും നേതൃത്വത്തില്‍ സീല്‍ ചെയ്തു. ഇതുവരെ ആകെ 11 അനധികൃത മദ്രസകൾ സീൽ ചെയ്തതായി ഡിഎം സവിൻ ബൻസാൽ പറഞ്ഞു.
ഈ മദ്രസകളുടെ നടത്തിപ്പുകാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നതിനും ഇവിടെ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കും. ഡെറാഡൂൺ ജില്ലയിൽ അനധികൃതമായി നടത്തുന്ന എല്ലാ മദ്രസകൾക്കെതിരെയും നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. മറുവശത്ത് പോലീസ് അന്വേഷണത്തിൽ അനധികൃത മദ്രസകളുടെ കേസുകൾ പുറത്തുവന്നിട്ടുണ്ടെന്നും തങ്ങളുടെ ഏജൻസികൾ അവ വിശദമായി അന്വേഷിക്കുന്നുണ്ടെന്നും എസ്എസ്പി അജയ് സിംഗ് പറഞ്ഞു.
അനധികൃത കയ്യേറ്റങ്ങളെക്കുറിച്ചും അനധികൃത മദ്രസകളെക്കുറിച്ചും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഇപ്പോൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്, അത് അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















